മൻസൂർ വധക്കേസിൽ പ്രതിചേർക്കപ്പെട്ടവർ സംഭവവുമായി ബന്ധമില്ലാത്തവരെന്ന് സിപിഎം
ലീഗ് പ്രവർത്തകർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതി പട്ടിക തയ്യാറാക്കിയത്. രതീഷിന് കേസുമായി ബന്ധമില്ലെന്നും പ്രതി ചേർത്തതിൽ മനം നൊന്താണ് രതീഷ് ആത്മഹത്യ ചെയ്തതെന്നും സിപിഎം ആരോപിക്കുന്നു.
Samayam Malayalam 12 Apr 2021, 9:53 pm
ഹൈലൈറ്റ്:
- രതീഷിന്റെ മരണം പ്രതി ചേർത്തതിൽ മനം നൊന്ത്
- രതീഷിന്റെ മരണം ആത്മഹത്യ
- പ്രതിപട്ടികയിൽ ഉള്ളവർ സംഭവവുമായി ബന്ധമില്ലാത്തവർ
കണ്ണൂർ: പാനൂരിലെ മൻസൂർ വധക്കേസിൽ പ്രതിചേർക്കപ്പെട്ടവർക്ക് സംഭവവുമായി ബന്ധമില്ലെന്ന് സിപിഎം. മൻസൂർ വധക്കേസ് പ്രതി രതീഷിന്റെ മരണം ആത്മഹത്യയാണെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ വ്യക്തമാക്കി.
മൻസൂറിന്റെ കൊലപാതകത്തിനു പിന്നാലെ പാനൂർ മേഖലയിൽ എൽഡിഎഫ് നടത്തിയ സമാധാന സന്ദേശ യാത്രയിലാണ് സിപിഎം നിലപാട് വ്യക്തമാക്കിയത്. വോട്ടെടുപ്പിന് ശേഷം എൽഡിഎഫ് പ്രവർത്തകനായ ഷിനോസിനെ മുസ്ലിം ലീഗുകാർ തട്ടിക്കൊണ്ടുപോയെന്നും അതിന് ശേഷമാണ് സംഘർഷം ഉണ്ടായതെന്നും എംവി ജയരാജൻ പറഞ്ഞു.
ലീഗ് പ്രവർത്തകർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതി പട്ടിക തയ്യാറാക്കിയത്. മരിച്ച നിലയിൽ കണ്ടെത്തിയ രതീഷിന് കേസുമായി ബന്ധമില്ല. പ്രതിചേർത്തതിൽ മനം നൊന്താണ് രതീഷ് ആത്മഹത്യ ചെയ്തതെന്ന് എംവി ജയരാജൻ പറഞ്ഞു. രതീഷിന്റെ അമ്മ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ടെന്നും എംവി ജയരാജൻ പറഞ്ഞു.
സംഘർഷമുണ്ടായ കടവത്തൂർ, മുക്കിൽപീടിക, പെരിങ്ങത്തൂർ എന്നിവിടങ്ങളിലാണ് എൽഡിഎഫ് സമാധാന സന്ദേശ യാത്ര സംഘടിപ്പിച്ചത്. അതേസമയം, രതീഷിനെ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കെപിസിസി വർക്കിങ് പ്രസിഡന്റ് കെ സുധാകരന്റെ ആരോപണം. ഒരു നേതാവിനെക്കുറിച്ച് രതീഷ് പ്രകോപനപരമായി സംസാരിച്ചതുകൊണ്ട് ഒപ്പമുണ്ടായിരുന്നവർ കൊന്ന് കെട്ടിത്തൂക്കുകയായിരുന്നുവെന്നാണ് സുധാകരൻ ആരോപിച്ചിരിക്കുന്നത്.
മൻസൂറിന്റെ കൊലപാതകത്തിനു പിന്നാലെ പാനൂർ മേഖലയിൽ എൽഡിഎഫ് നടത്തിയ സമാധാന സന്ദേശ യാത്രയിലാണ് സിപിഎം നിലപാട് വ്യക്തമാക്കിയത്. വോട്ടെടുപ്പിന് ശേഷം എൽഡിഎഫ് പ്രവർത്തകനായ ഷിനോസിനെ മുസ്ലിം ലീഗുകാർ തട്ടിക്കൊണ്ടുപോയെന്നും അതിന് ശേഷമാണ് സംഘർഷം ഉണ്ടായതെന്നും എംവി ജയരാജൻ പറഞ്ഞു.
ലീഗ് പ്രവർത്തകർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതി പട്ടിക തയ്യാറാക്കിയത്. മരിച്ച നിലയിൽ കണ്ടെത്തിയ രതീഷിന് കേസുമായി ബന്ധമില്ല. പ്രതിചേർത്തതിൽ മനം നൊന്താണ് രതീഷ് ആത്മഹത്യ ചെയ്തതെന്ന് എംവി ജയരാജൻ പറഞ്ഞു. രതീഷിന്റെ അമ്മ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ടെന്നും എംവി ജയരാജൻ പറഞ്ഞു.
സംഘർഷമുണ്ടായ കടവത്തൂർ, മുക്കിൽപീടിക, പെരിങ്ങത്തൂർ എന്നിവിടങ്ങളിലാണ് എൽഡിഎഫ് സമാധാന സന്ദേശ യാത്ര സംഘടിപ്പിച്ചത്. അതേസമയം, രതീഷിനെ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കെപിസിസി വർക്കിങ് പ്രസിഡന്റ് കെ സുധാകരന്റെ ആരോപണം. ഒരു നേതാവിനെക്കുറിച്ച് രതീഷ് പ്രകോപനപരമായി സംസാരിച്ചതുകൊണ്ട് ഒപ്പമുണ്ടായിരുന്നവർ കൊന്ന് കെട്ടിത്തൂക്കുകയായിരുന്നുവെന്നാണ് സുധാകരൻ ആരോപിച്ചിരിക്കുന്നത്.