ഭോപ്പാൽ: മധ്യപ്രദേശിൽ രണ്ടു വയസുകാരിയെ ബന്ധു പീഡനത്തിനിരയാക്കി. ബന്ധുവീട്ടിൽ സന്ദർശനത്തിരെത്തിയ യുവാവാണ് കുഞ്ഞിനെ പീഡിപ്പിച്ചത്. തിങ്കളാഴ്ചയാണ് പ്രതിയെ പിടികൂടിയത്. ദാമോ ജില്ലയിലായിരുന്നു സംഭവം. പ്രകോപിതരായ നാട്ടുകാർ പോലീസ് സ്റ്റേഷൻ വളയുകയും പ്രതിയെ തങ്ങൾക്ക് വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ടുവെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ജബൽപ്പൂരിൽ നിന്നും സന്ദർശനത്തിനെത്തിയ ബന്ധുവായ യുവാവിന് ഭക്ഷണം തയ്യാറാക്കുന്നതിനായി വീട്ടിലേക്കുള്ള പലചരക്ക് സാധനങ്ങൾ വാങ്ങുന്നതിനായി കുട്ടിയുടെ മാതാപിതാക്കൾ പുറത്തുപോയപ്പോഴാണ് സംഭവം നടന്നത്. മാതാപിതാക്കൾ പുറത്തു പോയപ്പോൾ ദമ്പതികളുടെ രണ്ട് പെൺ മക്കളും വീട്ടിൽ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
Also Read: പണം കടം നൽകാമെന്ന് വാഗ്ദാനം; യുവതിയെ ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു
വീട്ടിൽ മടങ്ങിയെത്തിയപ്പോൾ രണ്ടു വയസുകാരിയായ മകൾ നിലത്ത് വീണുകിടക്കുന്നതായാണ് കണ്ടത്. കുഞ്ഞിന്റെ ശരീരത്തിൽ പരിക്കുകൾ ഉണ്ടായിരുന്നു. നിർത്താതെ കരയുകയായിരുന്നു കുട്ടി. എന്നാൽ സന്ദർശനത്തിനെത്തിയ ബന്ധുവിനെ വീട്ടിൽ കണ്ടില്ല. മതാപിതാക്കൾ വീട്ടിൽ നിന്നും പോയപ്പോൾ സംഭവിച്ച കാര്യങ്ങൾ മൂത്ത കുട്ടി വിവരിച്ചു. തുടർന്ന് മാതാപിതാക്കൾ സംഭവം പോലീസിൽ അറിയിക്കുകയായിരുന്നു.
പുലർച്ചെ നാല് മണിക്കാണ് പ്രതിയെ പോലീസ് പിടികൂടിയത്. സ്ഥലത്ത് സംഘടിച്ചെത്തിയ നാട്ടുകാർ പോലീസ് സ്റ്റേഷൻ വളയുകയും പ്രതിയെ വീട്ടുനൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. നാട്ടുകാരുടെ പിടിയിൽ അകപ്പെടാതെ പ്രതിയെ സംരക്കുക ശ്രമകരമായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
ജബൽപ്പൂരിൽ നിന്നും സന്ദർശനത്തിനെത്തിയ ബന്ധുവായ യുവാവിന് ഭക്ഷണം തയ്യാറാക്കുന്നതിനായി വീട്ടിലേക്കുള്ള പലചരക്ക് സാധനങ്ങൾ വാങ്ങുന്നതിനായി കുട്ടിയുടെ മാതാപിതാക്കൾ പുറത്തുപോയപ്പോഴാണ് സംഭവം നടന്നത്. മാതാപിതാക്കൾ പുറത്തു പോയപ്പോൾ ദമ്പതികളുടെ രണ്ട് പെൺ മക്കളും വീട്ടിൽ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
Also Read: പണം കടം നൽകാമെന്ന് വാഗ്ദാനം; യുവതിയെ ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു
വീട്ടിൽ മടങ്ങിയെത്തിയപ്പോൾ രണ്ടു വയസുകാരിയായ മകൾ നിലത്ത് വീണുകിടക്കുന്നതായാണ് കണ്ടത്. കുഞ്ഞിന്റെ ശരീരത്തിൽ പരിക്കുകൾ ഉണ്ടായിരുന്നു. നിർത്താതെ കരയുകയായിരുന്നു കുട്ടി. എന്നാൽ സന്ദർശനത്തിനെത്തിയ ബന്ധുവിനെ വീട്ടിൽ കണ്ടില്ല. മതാപിതാക്കൾ വീട്ടിൽ നിന്നും പോയപ്പോൾ സംഭവിച്ച കാര്യങ്ങൾ മൂത്ത കുട്ടി വിവരിച്ചു. തുടർന്ന് മാതാപിതാക്കൾ സംഭവം പോലീസിൽ അറിയിക്കുകയായിരുന്നു.
പുലർച്ചെ നാല് മണിക്കാണ് പ്രതിയെ പോലീസ് പിടികൂടിയത്. സ്ഥലത്ത് സംഘടിച്ചെത്തിയ നാട്ടുകാർ പോലീസ് സ്റ്റേഷൻ വളയുകയും പ്രതിയെ വീട്ടുനൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. നാട്ടുകാരുടെ പിടിയിൽ അകപ്പെടാതെ പ്രതിയെ സംരക്കുക ശ്രമകരമായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.