കലബുർഗി: മാതാപിതാക്കൾ സ്മാർട്ട് ഫോൺ വാങ്ങി നൽകാത്ത ദേഷ്യത്തിൽ പതിനാറുകാരൻ സഹോദരനെ കിണറ്റിൽ തള്ളിയിട്ട ശേഷം ആത്മഹത്യ ചെയ്തു. കർണാടകയിലെ കലബുർഗി ജില്ലയിലാണ് സംഭവം. 12 വയസുകാരനായ ഇളയകുട്ടിക്ക് നീന്തൽ അറിയുമായിരുന്നില്ല. നന്നായി നീന്താനറിയുന്ന പതിനാറുകാരൻ ബാഗിൽ കല്ല് നിറച്ച് അരയിൽ കെട്ടിയ ശേഷമാണ് വെള്ളത്തിലേക്ക് ചാടിയത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. ടച്ച് സ്ക്രീന്‍ ഉള്ള പുതിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങിത്തരണമെന്ന് സുനില്‍ തുളസിറാം മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നു. ഇത് നിരസിച്ചതാണ് പതിനാറുകാരനെ പ്രകോപിപ്പിച്ചത്. സുനില്‍ പഠനം നിര്‍ത്തിയതാണ്. ഇളയ സഹോദരന് ശേഖർ ആറാം ക്ലാസിലാണ് പഠിക്കുന്നത്.
Also Read : പതിനൊന്ന് വർഷം 11 കുഞ്ഞുങ്ങൾ; കുട്ടികൾ ഇനിയും വേണം; മനസ് തുറന്ന് യുവതി
സുനിലിനും ശേഖറിനും മറ്റ് രണ്ട് സഹോദരങ്ങൾ കൂടിയുണ്ട്. കർഷക തൊഴിലാളികളാണ് ഇവരെല്ലാവരും. സുനിലിന് അപസ്മാര സംബന്ധമായ പ്രശ്നങ്ങളുള്ളതിനാൽ കുടുംബത്തിലെ എല്ലാവരും അവന് പ്രത്യേക പരിഗണന നൽകിയിരുന്നതായി നാട്ടുകാർ പറഞ്ഞു. ഇവന്റെ ആഗ്രഹങ്ങളെല്ലാം സാധിച്ചുകൊടുക്കാൻ കുടുംബം ശ്രമിക്കാറുണ്ടായിരുന്നു.
ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കണമെന്ന് സുനില്‍ വാശിപിടിച്ചത്. കീപാഡുള്ള സ്മാര്‍ട്ട് ഫോണ്‍ വാങ്ങി തരാമെന്ന് വീട്ടുകാർ പറഞ്ഞെങ്കിലും സുനില്‍ ഇത് സമ്മതിച്ചില്ല. പിന്നീട് ഇതിന്റെ ദേഷ്യത്തിലായിരുന്നു പതിനാറുകാരൻ. അനിയൻ ശേഖറിനൊപ്പം പുറത്തിറങ്ങിയ സുനിൽ ഗ്രാമത്തിന് പുറത്തുള്ള കിണറില്‍ ഇളയ സഹോദരനെ തള്ളിയിടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
Also Read : നിയമസഭ തെരഞ്ഞെടുപ്പിലും യുവനിര? സിപിഎം സ്ഥാനാർഥി നിർണയ ചർച്ചയിലേക്ക്
നന്നായി നീന്തൽ അറിയാവുന്ന സുനില്‍ രക്ഷപ്പെടാതിരിക്കാന്‍ അരയില്‍ കല്ല് നിറച്ച ബാഗുമായാണ് വെള്ളത്തിലേക്ക് എടുത്തുച്ചാടിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം കിണറിന് സമീപത്ത് ഇവരുടെ ചെരുപ്പ് കണ്ടതോടെയാണ് വിവരം പുറംലോകമറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Also Read : പതിനൊന്ന് വർഷം 11 കുഞ്ഞുങ്ങൾ; കുട്ടികൾ ഇനിയും വേണം; മനസ് തുറന്ന് യുവതി
സുനിലിനും ശേഖറിനും മറ്റ് രണ്ട് സഹോദരങ്ങൾ കൂടിയുണ്ട്. കർഷക തൊഴിലാളികളാണ് ഇവരെല്ലാവരും. സുനിലിന് അപസ്മാര സംബന്ധമായ പ്രശ്നങ്ങളുള്ളതിനാൽ കുടുംബത്തിലെ എല്ലാവരും അവന് പ്രത്യേക പരിഗണന നൽകിയിരുന്നതായി നാട്ടുകാർ പറഞ്ഞു. ഇവന്റെ ആഗ്രഹങ്ങളെല്ലാം സാധിച്ചുകൊടുക്കാൻ കുടുംബം ശ്രമിക്കാറുണ്ടായിരുന്നു.
ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കണമെന്ന് സുനില്‍ വാശിപിടിച്ചത്. കീപാഡുള്ള സ്മാര്‍ട്ട് ഫോണ്‍ വാങ്ങി തരാമെന്ന് വീട്ടുകാർ പറഞ്ഞെങ്കിലും സുനില്‍ ഇത് സമ്മതിച്ചില്ല. പിന്നീട് ഇതിന്റെ ദേഷ്യത്തിലായിരുന്നു പതിനാറുകാരൻ. അനിയൻ ശേഖറിനൊപ്പം പുറത്തിറങ്ങിയ സുനിൽ ഗ്രാമത്തിന് പുറത്തുള്ള കിണറില്‍ ഇളയ സഹോദരനെ തള്ളിയിടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
Also Read : നിയമസഭ തെരഞ്ഞെടുപ്പിലും യുവനിര? സിപിഎം സ്ഥാനാർഥി നിർണയ ചർച്ചയിലേക്ക്
നന്നായി നീന്തൽ അറിയാവുന്ന സുനില്‍ രക്ഷപ്പെടാതിരിക്കാന്‍ അരയില്‍ കല്ല് നിറച്ച ബാഗുമായാണ് വെള്ളത്തിലേക്ക് എടുത്തുച്ചാടിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം കിണറിന് സമീപത്ത് ഇവരുടെ ചെരുപ്പ് കണ്ടതോടെയാണ് വിവരം പുറംലോകമറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.