കോട്ടയം: കെവിൻ കൊലക്കേസിൽ പ്രതി ചാക്കോയ്ക്കെതിരെ നീനുവിന്റെ മൊഴി. പിതാവ് ചാക്കോയും സഹോദരൻ ഷാനുവുമാണ് കെവിന്റെ കൊലപാതകത്തിനു പിന്നിലെന്ന് നീനു മൊഴി നൽകി. ഇതര ജാതിയിൽപ്പെട്ട കെവിനോടൊപ്പം ജീവിക്കാൻ സമ്മതിക്കില്ലെന്ന് പിതാവ് ചാക്കോയും ബന്ധുവും ഭീഷണി മുഴക്കിയിരുന്നതായും നീനു കോടതിയിൽ പറഞ്ഞു. കെവിനെ പ്രണയിച്ചതിന് മാതാപിതാക്കൾ തന്നെ മർദ്ദിച്ചിരുന്നെന്നും നീനു പറഞ്ഞു. മർദ്ദനമേറ്റതിന്റെയും പൊള്ളലേറ്റതിന്റെയും പാടുകൾ കാട്ടി നീനു കോടതിയിൽ പൊട്ടിക്കരഞ്ഞു. കരഞ്ഞുകൊണ്ടാണ് നീനു മൊഴി നൽകിയത്. കെവിനൊപ്പം ജീവിക്കാൻ വീടുവിട്ടിറങ്ങിയെങ്കിലും ഇതര ജാതിക്കാരനൊപ്പം ജീവിക്കാൻ അനുവദിക്കില്ലെന്നായിരുന്നു വീട്ടുകാരുടെ നിലപാട്. ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽവെച്ച് തന്നെ പിതാവ് ചാക്കോ ബലമായി പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചെന്നും എസ്ഐ ഷിബു കെവിന്റെ കഴുത്തിൽപ്പിടിച്ച് തള്ളിയെന്നും നീനു മൊഴി നൽകി.
തന്നോട് പിതാവിനൊപ്പം പോകാൻ എസ്ഐ നിർദ്ദേശിച്ചു. കെവിനെ കാണാതായ വിവരം ഗാന്ധിനഗർ എസ്ഐയോട് പരാതിപ്പെട്ടപ്പോൾ തീരുമാനത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടോയെന്നായിരുന്നു മറുചോദ്യം. തുടർന്ന് തന്റെ ബന്ധുവായ നിയാസിനെ ഫോണിൽ വിളിച്ച് കെവിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും നീനു മൊഴി നൽകി.
കെവിന്റെ ബന്ധുവായ അനീഷ് സ്റ്റേഷനിലെത്തി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിയാസിനെ വിളിച്ചതെന്നും എന്നാൽ നിയാസ് കൃത്യമായ മൊഴി നൽകാൻ തയ്യാറായില്ലെന്നും നീനു മൊഴി നൽകി. നീനുവിന്റെ സഹോദരൻ ഷാനു ഗാന്ധിനഗർ എഎസ്ഐ ബിജുവുമായി നടത്തിയ സംഭാഷണം നീനു തിരിച്ചറിഞ്ഞു.
തന്നോട് പിതാവിനൊപ്പം പോകാൻ എസ്ഐ നിർദ്ദേശിച്ചു. കെവിനെ കാണാതായ വിവരം ഗാന്ധിനഗർ എസ്ഐയോട് പരാതിപ്പെട്ടപ്പോൾ തീരുമാനത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടോയെന്നായിരുന്നു മറുചോദ്യം. തുടർന്ന് തന്റെ ബന്ധുവായ നിയാസിനെ ഫോണിൽ വിളിച്ച് കെവിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും നീനു മൊഴി നൽകി.
കെവിന്റെ ബന്ധുവായ അനീഷ് സ്റ്റേഷനിലെത്തി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിയാസിനെ വിളിച്ചതെന്നും എന്നാൽ നിയാസ് കൃത്യമായ മൊഴി നൽകാൻ തയ്യാറായില്ലെന്നും നീനു മൊഴി നൽകി. നീനുവിന്റെ സഹോദരൻ ഷാനു ഗാന്ധിനഗർ എഎസ്ഐ ബിജുവുമായി നടത്തിയ സംഭാഷണം നീനു തിരിച്ചറിഞ്ഞു.