ആപ്പ്ജില്ല

യുവതിയുടെ പാസ്‍പോര്‍ട്ടിൽ ബിനോയിയുടെ പേര്: രേഖകൾ പുറത്ത്

കേസിൽപ്പെട്ട മകനെ കുറച്ച് ദിവസങ്ങളായി കണ്ടിട്ടില്ലെന്നാണ് കോടിയേരിയുടെ വാദം. മകനെ സംരക്ഷിക്കില്ലെന്നും കോടിയേരി ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ബിനോയിക്ക് നേരെ വന്നിരിക്കുന്ന കേസിൽ താനോ പാർട്ടിയോ ഇടപെടില്ലെന്ന് കോടിയേരി വ്യക്തമാക്കി.

Samayam Malayalam 23 Jun 2019, 2:11 pm
മുംബൈ: ബിനോയ് കോടിയേരിക്കെതിരെ കൂടുതൽ ശക്തമായ തെളിവുകൾ പുറത്ത്. ബിഹാർ സ്വദേശിയായ യുവതിയുടെ പാസ്‍പോര്‍ട്ടിൽ ഭർത്താവിന്റെ പേരിന്റെ സ്ഥാനത്ത് നൽകിയിരിക്കുന്നത് ബിനോയ് കോടിയേരിയുടെ പേര്. ബിനോയ് കോടിയേരി തന്നെയാണ് തന്റെ ഭർത്താവ് എന്ന് തെളിയിക്കുന്ന പാസ്‍പോര്‍ട്ടിന്‍റെ പകർപ്പ് സഹിതമാണ് യുവതി മുംബൈ പോലീസിൽ പരാതി നൽകിയത്.
Samayam Malayalam binoy kodiyeri 2


2014 ൽ പാസ്‍പോര്‍ട്ട് പുതുക്കിയപ്പോഴാണ് ഭർത്താവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയ് വിനോദിനി ബാലകൃഷ്ണൻ എന്ന പേര് ചേർത്തിരിക്കുന്നത്. ബിനോയിയുമായുളള വിവാഹം നടന്നതിന്റെ രേഖകളും യുവതി പൊലീസിന് കൈമാറിയിരുന്നു.

ബിനോയിയും യുവതിയും തമ്മിൽ നടന്ന ബാങ്ക് ഇടപാടിന്റെ രേഖകളും യുവതി പൊലീസിന് കൈമാറിയിരുന്നു. ബാങ്ക് രേഖകളിലും ഭർത്താവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയിയുടെ പേരാണ് നൽകിയിരിക്കുന്നത്. മുംബൈയിലെ മലാഡിൽ നിന്നാണ് യുവതി പാസ്‌പോർട്ട് എടുത്തിരിക്കുന്നത്.

അതിനിടെ, കേരളത്തിലെത്തിയ അന്വേഷണ സംഘത്തോട് കേരള പോലീസ് സഹകരിക്കുന്നില്ലെന്നാണ് മുംബൈ പോലീസ് പറഞ്ഞു. ബിനോയ് കേരളം വിട്ടുവെന്ന വാദവും ശക്തമാകുന്നതിനിടെയാണ് മുംബൈ പോലീസിന്റെ പ്രതികരണം.

അതെ സമയം, കേസിൽപ്പെട്ട മകനെ കുറച്ച് ദിവസങ്ങളായി കണ്ടിട്ടില്ലെന്നാണ് കോടിയേരിയുടെ വാദം. മകനെ സംരക്ഷിക്കില്ലെന്നും കോടിയേരി ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ബിനോയിക്ക് നേരെ വന്നിരിക്കുന്ന കേസിൽ താനോ പാർട്ടിയോ ഇടപെടില്ലെന്ന് കോടിയേരി വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്