ആപ്പ്ജില്ല

പെൺകുട്ടിയെ വീഡിയോ കോളിൽ വിളിച്ച് നഗ്നയാകാൻ ആവശ്യപ്പെട്ടു; മതം മാറാൻ നിർബന്ധിച്ചു: പാസ്റ്റർ അറസ്റ്റിൽ

സംഭവത്തിൽ പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തു.

Samayam Malayalam 2 Sept 2020, 6:58 pm
അഹമ്മദാബാദ്: പതിനാറുകാരിയെ വീഡിയോ കോൾ വിളിച്ച് നഗ്നചിത്രം പകർത്തിയ പാസ്റ്റർ അറസ്റ്റിൽ. കുടുംബവുുമായി അടുപ്പം സൃഷ്ടിച്ച് വിശ്വാസ്യത ഉണ്ടാക്കിയ ശേഷമാണ് പാസ്റ്റ‍ര്‍ പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചത്. പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റ‍ര്‍ ചെയ്തു. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പാസ്റ്റർ ഗുലാബ് ചന്ദ്ര മാസിഹി (38) നെയാണ് പോലീസ് പോക്സോ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്തത്.
Samayam Malayalam pastor booked for luring sharing indecent photos of minor girl
പെൺകുട്ടിയെ വീഡിയോ കോളിൽ വിളിച്ച് നഗ്നയാകാൻ ആവശ്യപ്പെട്ടു; മതം മാറാൻ നിർബന്ധിച്ചു: പാസ്റ്റർ അറസ്റ്റിൽ


പരാതിയിൽ പറയുന്നത് ഇങ്ങനെ

അമരാവതിയിൽ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ഒപ്പമാണ് പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി താമസിക്കുന്നത്. കഴിഞ്ഞ ക്രിസ്തുമസ് ദിനസം അയൽവാസിക്കൊപ്പം പള്ളിയിൽ എത്തിയപ്പോഴാണ് പെൺകുട്ടി പാസ്റ്ററെ പരിചയപ്പെട്ടത്. 'ഇനി വരുമ്പോൾ മാതാപിതാക്കളെയും കൂട്ടി വേണം പള്ളിയിൽ വരാൻ എന്ന് പാസ്റ്റർ നിർദ്ദേശിച്ചു.' പാസ്റ്ററുടെ നിർദ്ദേശപ്രകാരം പെൺകുട്ടിയും കുടുംബവും പിന്നീട് പാസ്റ്ററെ കണാൻ എത്തി. തുടർന്ന് കുട്ടിയുടെ മാതാപിതാക്കളുടെ ക്ഷണപ്രകാരം പാസ്റ്റർ രണ്ടു തവണ പെൺകുട്ടിയുടെ വീട് സന്ദർശിച്ചു.

മതം മാറണമെന്ന് ആവശ്യം

പെൺകുട്ടിയുടെ വീട്ടിലെ സന്ദർശനത്തിനു ശേഷം പാസ്റ്റർ പെൺകുട്ടിയുടെ പിതാവിനെ ഫോണിൽ വിളിക്കുന്നത് പതിവാക്കിയിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ഈ സമയങ്ങളിൽ പാസ്റ്റർ പെൺകുട്ടിയുമായും സംസാരിച്ചിരുന്നു. ഇങ്ങനെ ഉണ്ടാക്കിയ അടുപ്പത്തിലൂടെ പ്രതി പെൺകുട്ടിയുടെ വാട്സാപ്പ് നമ്പർ സംഘടിപ്പിക്കുകയും ചാറ്റിങ് ആരംഭിക്കുകയും ചെയ്തു. ഒറ്റയ്ക്കുള്ള സമയങ്ങളിൽ പെൺകുട്ടിയുമായി വീഡിയോ കോൾ ചെയ്യുന്നതും പതിവാക്കി. ഒരു ദിവസം പെൺകുട്ടിക്ക് പ്രതി അശ്ലീല ദൃശ്യങ്ങൾ അയച്ചു നൽകുകയും വിവസ്ത്രയാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പെൺകുട്ടിയോട് ക്രിസ്തുമതം സ്വീകരിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടുവെന്നും പരാതിയിൽ പറയുന്നു.

അറസ്റ്റ്

സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്നായിരുന്നു പാസ്റ്ററുടെ ഭീഷണി. ദിവസങ്ങൾക്കു മുമ്പ് പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ പ്രതി പെൺകുട്ടിയുടെ ബന്ധുവിന് അയച്ചു നൽകിയതോടെയാണ് സംഭവം പുറത്താകുന്നത്. ഇതേത്തുടർന്ന് പെൺകുട്ടി പിതാവിനോട് സംഭവം തുറന്നു പറഞ്ഞു. പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തിയതായി പോലീസ് പറഞ്ഞു. പെൺകുട്ടി തന്റെ ചിത്രങ്ങൾ പാസ്റ്ററിന് നൽകിയിരുന്നു. പ്രതി എന്തിനാണ് ബന്ധുവിന് ചിത്രങ്ങൾ അയച്ചു നൽകിയത് എന്നുള്ളകാര്യം അന്വേഷിച്ചുവരികയാണ്-ഡിസിപി അചൽ ത്യാഗി പറഞ്ഞു. സംഭവത്തിൽ പരാതി രജിസ്റ്റർ ചെയ്തതായും പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്