മലപ്പുറം: പതിനാറ് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മലപ്പുറം വളാഞ്ചേരി നഗരസഭാ കൗൺസിലർക്കെതിരെ പോക്സോ ചുമത്തി. സിപിഎം കൌൺസിലർ ഷംസുദ്ധീനെതിരെയാണ് പോക്സോ ചുമത്തിയിരിക്കുന്നത്. ചൈൽഡ് ലൈൻ പ്രവർത്തകരാണ് പീഡന വിവരം പോലീസിൽ അറിയിച്ചത്. പെൺകുട്ടിയുടെ സഹോദരിയാണ് പെൺകുട്ടിയേയും കൂട്ടി ചൈൽഡ് ലൈനിലെത്തി പരാതിപ്പെട്ടത്. തിരൂർ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. ചൈൽഡ് ലൈൻ പ്രവർത്തകർ പീഡന പരാതി ജില്ലാ കളക്ടർക്കും മലപ്പുറം ജില്ലാ പോലീസ് മേധാവിക്കും കൈമാറി. പീഡന വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിപ്പെട്ടാൽ പിതാവും മാതാവും സഹോദരിയും പീഡനത്തിന് കൂട്ടുനിന്നതായി വരുത്തിത്തീർക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
പെൺകുട്ടി പത്താം ക്ലാസിൽ പഠിക്കുമ്പോൾതന്നെ പ്രതി കുട്ടിയുമായി പരിചയത്തിലായിരുന്നു. പിന്നീട് വീട്ടിൽവന്ന് നിരവധി തവണ പീഡനത്തിനിരയാക്കിയതായാണ് പരാതി. കഴിഞ്ഞ വർഷം ജൂലൈയിൽ പെൺകുട്ടിയെ കാണാതിയിരുന്നു. ഇതിനു പിന്നിൽ ഷംസുദ്ധീനാണെന്നും പെൺകുട്ടി വെളിപ്പെടുത്തി. പോലീസ് കേസെടുത്തതോടെ പ്രതി ഒളിവിൽ പോയിരിക്കുകയാണ്. പ്രതിക്കുവേണ്ടി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
പെൺകുട്ടി പത്താം ക്ലാസിൽ പഠിക്കുമ്പോൾതന്നെ പ്രതി കുട്ടിയുമായി പരിചയത്തിലായിരുന്നു. പിന്നീട് വീട്ടിൽവന്ന് നിരവധി തവണ പീഡനത്തിനിരയാക്കിയതായാണ് പരാതി. കഴിഞ്ഞ വർഷം ജൂലൈയിൽ പെൺകുട്ടിയെ കാണാതിയിരുന്നു. ഇതിനു പിന്നിൽ ഷംസുദ്ധീനാണെന്നും പെൺകുട്ടി വെളിപ്പെടുത്തി. പോലീസ് കേസെടുത്തതോടെ പ്രതി ഒളിവിൽ പോയിരിക്കുകയാണ്. പ്രതിക്കുവേണ്ടി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.