ലക്‌നൗ: ഒരേസമയം 25 സ്‌കൂളുകളില്‍ അധ്യാപികയായി തട്ടിപ്പുനടത്തി ഒരു കോടി രൂപ സമ്പാദിച്ച അധ്യാപിക അറസ്റ്റില്‍. ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നത്. അനാമിക ശുക്ലയെന്ന അധ്യാപികയാണ് വന്‍ തട്ടിപ്പ് നടത്തിയത്. പോലീസ് ഇവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. 13 മാസത്തോളമായി അനാമിക ശുക്ല 25 സ്‌കൂളുകളില്‍ ആയി ജോലി ചെയ്തു വരുകയായിരുന്നു. സംഭവം വിവാദമായതോടെ അനാമിക ശുക്ല രാജി സമര്‍പ്പിച്ചിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
Also Read: മദ്യലഹരിയില്‍ ഭാര്യയെയും മകളെയും മർദ്ദിച്ചു; ചോദ്യം ചെയ്യാന്‍ പോലീസ് വിളിപ്പിച്ച യുവാവ് തൂങ്ങി മരിച്ചു
ഉത്തര്‍ പ്രദേശിലെ മെയിന്‍പുരി സ്വദേശിയായ അനാമിക ശുക്ല കാസ്ഗഞ്ചിലെ ഫരീദ്പൂരിലെ പിന്നോക്കവിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്കുള്ള സ്കൂളില്‍ സയന്‍സ് അധ്യാപികയാണ്. എന്നാല്‍ ഈ സമയം തന്നെ അംബേദ്കര്‍ നഗര്‍, ബാഗ്പത്, അലിഗഡ്, സഹാറന്‍പൂര്‍, പ്രയാഗ്രാജ് ജില്ലകളിലെ പല സ്‌കൂളുകളിലും ഇവര്‍ ജോലി ചെയ്യുകയായിരുന്നു.
ജൂൺ 4 ന് ആണ് ആദ്യം വാര്‍ത്ത പുറത്ത് വരുന്നത്. അധ്യാപകരുടെ ഡേറ്റാബേസ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ തയ്യാറാക്കുന്നതിനിടെയാണ് അനാമിക ശുക്ലയുടെ തട്ടിപ്പ് കണ്ടെത്തുന്നത്. അധ്യാപികമാരുടെ രേഖകള്‍
ജോലി ചെയ്യുന്ന സ്ഥലം സ്ഥാനക്കയറ്റം തുടങ്ങിയ വിവരങ്ങള്‍ ഡേറ്റാബേസില്‍ ചേര്‍ത്തപ്പോഴാണ് അനാമിക ശുക്ല 25 സ്‌കൂളുകളില്‍ പഠിപ്പിക്കുന്നതായി കണ്ടെത്തിയത്.
Also Read: പ്രണയിച്ചതിന്‍റെ വൈരാഗ്യം; മൂവാറ്റുപുഴയിൽ വെട്ടേറ്റ യുവാവ് അപകടനില തരണം ചെയ്തു
അഞ്ച് ജില്ലകളിൽ അനാമിക ശുക്ലയ്‌ക്കെതിരെ എഫ്‌ഐആർ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും വാരണാസി, അമേഠി എന്നിവിടങ്ങളില്‍ ഔദ്യോഗിക പരാതി നൽകിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. മറ്റൊരാളുടെ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ചാണ് ഇവര്‍ സ്‌കൂളുകളില്‍ പഠിപ്പിച്ചിരുന്നത്. അനാമിക ഷുക്ല കസ്തൂർബ ബാലിക ഇന്റർ കോളേജിൽ നിന്ന് പത്താം ക്ലാസും തുടർന്ന് പരസ്‌പൂരിലെ ബെനി മാധവ് ജംഗ് ബഹാദൂർ ഇന്റർ കോളേജിൽ നിന്ന് പന്ത്രണ്ടാം ക്ലാസും പഠിച്ചതായി ഗോണ്ട പോലീസ് പറഞ്ഞു.അനാമികയ്‌ക്കെതിരെ അന്വേഷണം ആരംഭിച്ചതായി അടിസ്ഥാന വിദ്യാഭ്യാസ ഓഫീസര്‍ അഞ്ജലി അഗര്‍വാള്‍ വ്യക്തമാക്കി.ഇവര്‍ക്ക് ശമ്പളം നല്‍കുന്നത് നിര്‍ത്തിവെക്കാനും, ഇതുവരെ നല്‍കിയ തുക തിരികെ നല്‍കാനും അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്
Also Read: മദ്യലഹരിയില്‍ ഭാര്യയെയും മകളെയും മർദ്ദിച്ചു; ചോദ്യം ചെയ്യാന്‍ പോലീസ് വിളിപ്പിച്ച യുവാവ് തൂങ്ങി മരിച്ചു
ഉത്തര്‍ പ്രദേശിലെ മെയിന്‍പുരി സ്വദേശിയായ അനാമിക ശുക്ല കാസ്ഗഞ്ചിലെ ഫരീദ്പൂരിലെ പിന്നോക്കവിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്കുള്ള സ്കൂളില്‍ സയന്‍സ് അധ്യാപികയാണ്. എന്നാല്‍ ഈ സമയം തന്നെ അംബേദ്കര്‍ നഗര്‍, ബാഗ്പത്, അലിഗഡ്, സഹാറന്‍പൂര്‍, പ്രയാഗ്രാജ് ജില്ലകളിലെ പല സ്‌കൂളുകളിലും ഇവര്‍ ജോലി ചെയ്യുകയായിരുന്നു.
ജൂൺ 4 ന് ആണ് ആദ്യം വാര്‍ത്ത പുറത്ത് വരുന്നത്. അധ്യാപകരുടെ ഡേറ്റാബേസ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ തയ്യാറാക്കുന്നതിനിടെയാണ് അനാമിക ശുക്ലയുടെ തട്ടിപ്പ് കണ്ടെത്തുന്നത്. അധ്യാപികമാരുടെ രേഖകള്‍
ജോലി ചെയ്യുന്ന സ്ഥലം സ്ഥാനക്കയറ്റം തുടങ്ങിയ വിവരങ്ങള്‍ ഡേറ്റാബേസില്‍ ചേര്‍ത്തപ്പോഴാണ് അനാമിക ശുക്ല 25 സ്‌കൂളുകളില്‍ പഠിപ്പിക്കുന്നതായി കണ്ടെത്തിയത്.
Also Read: പ്രണയിച്ചതിന്‍റെ വൈരാഗ്യം; മൂവാറ്റുപുഴയിൽ വെട്ടേറ്റ യുവാവ് അപകടനില തരണം ചെയ്തു
അഞ്ച് ജില്ലകളിൽ അനാമിക ശുക്ലയ്‌ക്കെതിരെ എഫ്‌ഐആർ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും വാരണാസി, അമേഠി എന്നിവിടങ്ങളില്‍ ഔദ്യോഗിക പരാതി നൽകിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. മറ്റൊരാളുടെ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ചാണ് ഇവര്‍ സ്‌കൂളുകളില്‍ പഠിപ്പിച്ചിരുന്നത്. അനാമിക ഷുക്ല കസ്തൂർബ ബാലിക ഇന്റർ കോളേജിൽ നിന്ന് പത്താം ക്ലാസും തുടർന്ന് പരസ്‌പൂരിലെ ബെനി മാധവ് ജംഗ് ബഹാദൂർ ഇന്റർ കോളേജിൽ നിന്ന് പന്ത്രണ്ടാം ക്ലാസും പഠിച്ചതായി ഗോണ്ട പോലീസ് പറഞ്ഞു.അനാമികയ്‌ക്കെതിരെ അന്വേഷണം ആരംഭിച്ചതായി അടിസ്ഥാന വിദ്യാഭ്യാസ ഓഫീസര്‍ അഞ്ജലി അഗര്‍വാള്‍ വ്യക്തമാക്കി.ഇവര്‍ക്ക് ശമ്പളം നല്‍കുന്നത് നിര്‍ത്തിവെക്കാനും, ഇതുവരെ നല്‍കിയ തുക തിരികെ നല്‍കാനും അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്