ആപ്പ്ജില്ല

ദില്ലിയിൽ വൻ ലഹരി വേട്ട: രണ്ടര കിലോ ഹെറോയിനുമായി നൈജീരിയക്കാർ പിടിയിൽ

രാജ്യതലസ്ഥാനത്ത് കോടികൾ വിലമരുന്ന മയക്കുമരുന്നുമായി മൂന്ന് നൈജീരിയൻ പൗരൻമാ‍ർ അറസ്റ്റിൽ. 2.4 കിലോയിലധികം വരുന്ന ഹെറോയിനാണ് പ്രതികളുടെ പക്കൽനിന്ന് പോലീസ് പിടികൂടിയത്.

Samayam Malayalam 5 Apr 2020, 10:24 am
ചണ്ഡീഗഡ്: രാജ്യതലസ്ഥാനമായ ദില്ലിയിൽ വൻ ലഹരി വേട്ട. 2.4 കിലോയിലധികം വരുന്ന ഹെറോയിനുമായി മൂന്ന് നൈജീരിയൻ പൗരൻമാരെ പോലീസ് അറസ്റ്റ് ചെയ്തു. വിപണിയിൽ കോടികളാണ് പ്രതികളുടെ പക്കൽനിന്ന് പിടികൂടിയ ഹെറോയിന്റെ വിലയെന്ന് ഹരിയാന പോലീസ് പറഞ്ഞു.
Samayam Malayalam police arrested three nigerian nationals and seized 2 4 kg heroin in delhi
ദില്ലിയിൽ വൻ ലഹരി വേട്ട: രണ്ടര കിലോ ഹെറോയിനുമായി നൈജീരിയക്കാർ പിടിയിൽ


അലോർ ചുക്വൂഡി ഹെനാരി, എമ്മുവൽ, നിക്കോളാസ് ചിഡെബെരെ പോൾ എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ ദീർഘകാലമായി ദില്ലിയിൽ താമസിച്ചുവരുകയാണ്. എൻഡിപിഎസ് നിയമപ്രകാരം മാർച്ച് 30ന് തൗരു പോലീസ് സ്റ്റേഷനിൽ ഫയൽ ചെയ്ത കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്. കേസിൽ റഫീഖ്, മുബാറിഖ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ നൽകിയ വിവരത്തെ തുടർന്ന് മൂന്ന് നൈജീരിയക്കാർ വ്യാപകമായി മയക്കുമരുന്ന് വിതരണം ചെയ്യുന്നതായി പോലീസ് കണ്ടെത്തി.

Also Read: കൊവിഡ്-19: അമേരിക്കയിലും ബ്രിട്ടനിലും കൂട്ടമരണം തുടരും; ഈയാഴ്‍ച അതികഠിനമെന്ന് മുന്നറിയിപ്പ്

ഇതിന് പിന്നാലെ മറ്റൊരു മയക്കുമരുന്ന് കേസിൽ സോനു പവൽ എന്നാളെയും പോലീസ് പിടികൂടി. ഇയാളാണ് നൈജീരിയൻ പൗരൻമാരുടെ പേരുവിവരങ്ങൾ പോലീസിനോട് വെളിപ്പെടുത്തിയത്. സോനു നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിൽ പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു. മൂന്ന് പേരുടെ പക്കൽനിന്നായാണ് 2.4 കിലോ ഹെറോയിൻ പോലീസ് പിടികൂടിയത്. അലോറിൽ നിന്ന് 991 ഗ്രാമും എമ്മുവലിൽ നിന്ന് 982 ഗ്രാമും നിക്കോളാസിൽ നിന്ന് 427 ഗ്രാം ഹെറോയിനുമാണ് കണ്ടെടുത്തത്.

പ്രതികൾക്കെതിരെ നാര്‍ക്കോട്ടിക് ഡ്രോപ്‌സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റാന്‍സസ് ആക്റ്റ് (എൻഡിപിഎസ്) പ്രകാരമാണ് പോലീസ് കേസെടുത്തത്. അതേസമയം, എമ്മാവലും നിക്കോളാസും നിയമവിരുദ്ധമായാണ് ഇന്ത്യയിൽ താമസിക്കുന്നതെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പാസ്പോർട്ടോ വിസയോ ഹാജരാക്കാതെയാണ് എമ്മുവൽ രാജ്യത്ത് താമസിക്കുന്നത്. ഏപ്രിൽ മൂന്നോടെ നിക്കോളാസിന്റെ വിസ കാലാവധി തീർന്നതായും പോലീസ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്