ന്യൂഡൽഹി: കൊറോണ വൈറസിനെ അവസാനിപ്പിക്കാനെന്ന പേരിൽ കൊലപാതകം നടത്തിയ പൂജാരി അറസ്റ്റിൽ. 70കാരനായ സൻസാരി ഓജയാണ് അമ്പലത്തിൻെറ പരിസരത്ത് വെച്ച് 55കാരനെ കൊലപ്പെടുത്തിയത്. കൊറോണ അവസാനിപ്പിക്കാൻ മനുഷ്യബലി വേണമെന്ന് ദൈവം തന്നോട് പറഞ്ഞത് കൊണ്ടാണ് കൊല നടത്തിയതെന്നാണ് ഓജയുടെ വിശദീകരണം. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
കട്ടക്കിലെ നരസിംഹപൂർ ബ്ലോക്കിലെ ബന്ദഹുദയിലുള്ള ബ്രഹ്മണി ദേവീക്ഷേത്രത്തിലെ പൂജാരിയാണ് അറസ്റ്റിലായത്. കൊറോണ വൈറസ് വ്യാപനം അവസാനിപ്പിക്കാൻ വേണ്ടിയാണ് തല വെട്ടിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. സരോജ് കുമാർ പ്രധാൻ ആണ് കൊല്ലപ്പെട്ടത്.
Also Read: ന്യൂസിലൻറിൽ ഇനി ഒരൊറ്റ കൊവിഡ് രോഗിയും ഇല്ല; ചിട്ടയായ പ്രവർത്തനങ്ങളുടെ വിജയം
ഇദ്ദേഹം ക്ഷേത്രത്തിലെത്തി കുമ്പിട്ട് തൊഴുമ്പോൾ പിറകിൽ നിന്നെത്തിയ ഓജ മൂർച്ചയുള്ള അരിവാൾ കൊണ്ട് കഴുത്തിൽ വെട്ടുകയായിരുന്നു. പൂജാരി തന്നെ പൊലീസ് സ്റ്റേഷനിലെത്തി കുറ്റം ചെയ്തത് സമ്മതിച്ചു. എന്നാൽ കൊല്ലപ്പെട്ടയാളും ഈ പൂജാരിയും തമ്മിൽ പ്രദേശത്തെ ഒരു മാവിൻതോട്ടവുമായി ബന്ധപ്പെട്ട് നേരത്തെ വഴക്കുണ്ടായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇതിൻെറ വൈരാഗ്യത്തിലാവാം കൊലപാതകം നടത്തിയതെന്നും സംശയിക്കുന്നുണ്ട്.
Also Read: കൊവിഡ് പ്രതിരോധം: ഗോമൂത്രത്തിന് പിന്നാലെ പായുന്ന 'ഇന്ത്യൻ രാഷ്ട്രീയം' കഥ ഇതുവരെ
കട്ടക്കിലെ നരസിംഹപൂർ ബ്ലോക്കിലെ ബന്ദഹുദയിലുള്ള ബ്രഹ്മണി ദേവീക്ഷേത്രത്തിലെ പൂജാരിയാണ് അറസ്റ്റിലായത്. കൊറോണ വൈറസ് വ്യാപനം അവസാനിപ്പിക്കാൻ വേണ്ടിയാണ് തല വെട്ടിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. സരോജ് കുമാർ പ്രധാൻ ആണ് കൊല്ലപ്പെട്ടത്.
Also Read: ന്യൂസിലൻറിൽ ഇനി ഒരൊറ്റ കൊവിഡ് രോഗിയും ഇല്ല; ചിട്ടയായ പ്രവർത്തനങ്ങളുടെ വിജയം
ഇദ്ദേഹം ക്ഷേത്രത്തിലെത്തി കുമ്പിട്ട് തൊഴുമ്പോൾ പിറകിൽ നിന്നെത്തിയ ഓജ മൂർച്ചയുള്ള അരിവാൾ കൊണ്ട് കഴുത്തിൽ വെട്ടുകയായിരുന്നു. പൂജാരി തന്നെ പൊലീസ് സ്റ്റേഷനിലെത്തി കുറ്റം ചെയ്തത് സമ്മതിച്ചു. എന്നാൽ കൊല്ലപ്പെട്ടയാളും ഈ പൂജാരിയും തമ്മിൽ പ്രദേശത്തെ ഒരു മാവിൻതോട്ടവുമായി ബന്ധപ്പെട്ട് നേരത്തെ വഴക്കുണ്ടായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇതിൻെറ വൈരാഗ്യത്തിലാവാം കൊലപാതകം നടത്തിയതെന്നും സംശയിക്കുന്നുണ്ട്.
Also Read: കൊവിഡ് പ്രതിരോധം: ഗോമൂത്രത്തിന് പിന്നാലെ പായുന്ന 'ഇന്ത്യൻ രാഷ്ട്രീയം' കഥ ഇതുവരെ