തിരുവനന്തപുരം: വിഴിഞ്ഞത്തിനു സമീപം വെങ്ങാനൂരിൽ യുവതി തീകൊളുത്തി മരിച്ചതായി റിപ്പോര്‍ട്ട്. വാടക വീട്ടിൽ കഴിഞ്ഞിരുന്ന വെങ്ങാനൂര്‍ സ്വദേശി അര്‍ച്ചന (24) ആണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിനു പിന്നാലെ അര്‍ച്ചനയുടെ ഭര്‍ത്താവ് ഓടിരക്ഷപെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടി. നിലവിൽ വിഴിഞ്ഞം പോലീസിൻ്റെ കസ്റ്റഡിയിലുള്ള ഭര്‍ത്താവ് സുരേഷിനെ ചോദ്യം ചെയ്യുകായണെന്നാണ് റിപ്പോര്‍ട്ടുകള്‍. അര്‍ച്ചനയും സുരേഷും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഒരു വര്‍ഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം കഴിഞ്ഞത്.
Also Read: രാജ്യത്ത് 42,640 കൊവിഡ് ബാധിതർ കൂടി; മരണനിരക്ക് കുറഞ്ഞു, 6,62,521 സജീവ കേസുകൾ
സുരേഷിൻ്റെ വീട്ടുകാര്‍ തങ്ങളോടു പണവും സ്വത്തിൻ്റെ വിഹിതവും ആവശ്യപ്പെട്ടിരുന്നതായി അര്‍ച്ചനയുടെ അമ്മ മോളി പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയതു. മകള്‍ ആത്മഹത്യ ചെയ്യില്ലെന്നാണ് അര്‍ച്ചനയുടെ അച്ഛനും പറയുന്നത്. സുരേഷ് കഴിഞ്ഞ ദിവസം ഡീസൽ വാങ്ങിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
Also Read: ഇന്ന് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും: നിർണായക സാധ്യതകൾ ഇങ്ങനെ
കൊല്ലത്ത് ഭര്‍ത്താവിൻറെ വീട്ടിൽ വെച്ച് നിലമേൽ സ്വദേശി വിസ്മയ (24) മരിച്ചതിനു തൊട്ടുപിന്നാലെയാണ് പുതിയ സംഭവം. കേസിൽ വിസ്മയയുടെ ഭര്‍ത്താവ് കിരൺ പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്. വിസ്മയയുടെ മരണം കൊലപാതകമാണെന്നും മകള്‍ നിരന്തരം മര്‍ദ്ദനത്തിന് ഇരയായിരുന്നുവെന്നുമാണ് വിസ്മയയുടെ കുടുംബം പറയുന്നത്.
Also Read: രാജ്യത്ത് 42,640 കൊവിഡ് ബാധിതർ കൂടി; മരണനിരക്ക് കുറഞ്ഞു, 6,62,521 സജീവ കേസുകൾ
സുരേഷിൻ്റെ വീട്ടുകാര്‍ തങ്ങളോടു പണവും സ്വത്തിൻ്റെ വിഹിതവും ആവശ്യപ്പെട്ടിരുന്നതായി അര്‍ച്ചനയുടെ അമ്മ മോളി പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയതു. മകള്‍ ആത്മഹത്യ ചെയ്യില്ലെന്നാണ് അര്‍ച്ചനയുടെ അച്ഛനും പറയുന്നത്. സുരേഷ് കഴിഞ്ഞ ദിവസം ഡീസൽ വാങ്ങിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
Also Read: ഇന്ന് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും: നിർണായക സാധ്യതകൾ ഇങ്ങനെ
കൊല്ലത്ത് ഭര്‍ത്താവിൻറെ വീട്ടിൽ വെച്ച് നിലമേൽ സ്വദേശി വിസ്മയ (24) മരിച്ചതിനു തൊട്ടുപിന്നാലെയാണ് പുതിയ സംഭവം. കേസിൽ വിസ്മയയുടെ ഭര്‍ത്താവ് കിരൺ പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്. വിസ്മയയുടെ മരണം കൊലപാതകമാണെന്നും മകള്‍ നിരന്തരം മര്‍ദ്ദനത്തിന് ഇരയായിരുന്നുവെന്നുമാണ് വിസ്മയയുടെ കുടുംബം പറയുന്നത്.