പൂച്ചാക്കൽ: വിവാഹദിവസം കാണാതായ വരൻ മോഷ്ടിച്ച ബൈക്കുമായി പിടിയിൽ. ഇടുക്കി പൂച്ചാക്കൽ ചിറയിൽ ജെസിമിനെയാണ് (28) പോലീസ് പിടികൂടിയത്. രാജകുമാരിയിൽ നിന്നും പിടിയിലായ യുവാവിനെ ചേർത്തല കോടതിയിൽ ഹാജരാക്കി.
വിടുതല സ്വദേശിനിയായ യുവതിയുമായി കഴിഞ്ഞ മാർച്ച് 21നായിരുന്നു ജെസിമിൻ്റെ വിവാഹം ഉറപ്പിച്ചിരുന്നത്. എന്നാൽ വിവാഹ ദിവസം രാവിലെ യുവാവിനെ കാണാതായതോടെ വിവാഹം മുടങ്ങി. തന്നെ ആരോ തട്ടിക്കൊണ്ട് പോയെന്ന് വ്യക്തമാക്കുന്ന സന്ദേശം സുഹൃത്തുക്കൾക്ക് ഇയാൾ അയച്ച് നൽകിയിരുന്നു. ഇതിനിടെ വിവാഹം മുടങ്ങിയതിൻ്റെ മനോവിഷമത്തിൽ യുവതിയുടെ മുത്തച്ഛൻ മരിച്ചു.
യുവാവിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. വിശദമായ പരിശോധനയിൽ വിവാഹത്തിന് താൽപ്പര്യമില്ലാത്തതിനാലാണ് യുവാവ് ഒളിവിൽ പോയതെന്ന് പോലീസിന് വ്യക്തമായി. കണ്ണൂർ, തൃശൂർ, മലപ്പുറം, ഇടുക്കി, ആലുവ, പെരുമ്പാവൂർ, തമിഴ്നാട്ടിലെ കമ്പം, മധുര, പൊള്ളാച്ചി, തൃച്ചി, കോയമ്പത്തൂർ, ഊട്ടി, കർണാടകയിലെ മംഗളൂരു എന്നിവടങ്ങളിലായി മാറി മാറി താമസിച്ചതായി കണ്ടെത്തി.
വിവിധ സ്ഥലങ്ങളിൽ മാറി മാറി താമസിക്കുന്നതിനിടെ പിടിക്കപ്പെടാതിരിക്കാൻ ജെസിമിൻ നാല് പ്രാവശ്യം ഫോണും സിം കാർഡും മാറ്റിയിരുന്നു. വിവാഹത്തിനോട് താൽപ്പര്യമില്ലാത്തതിനാലാണ് ആരോ തട്ടിക്കൊണ്ട് പോയെന്ന് വ്യക്തമാക്കുന്ന സന്ദേശം യുവാവ് സുഹൃത്തുക്കൾക്ക് അയച്ച് നൽകിയതെന്നും വ്യക്തമായി. ഇതിനിടെയാണ് മോഷ്ടിച്ച ബൈക്കുമായി ജെസിമിനെ പോലീസ് പിടികൂടിയത്.
വിടുതല സ്വദേശിനിയായ യുവതിയുമായി കഴിഞ്ഞ മാർച്ച് 21നായിരുന്നു ജെസിമിൻ്റെ വിവാഹം ഉറപ്പിച്ചിരുന്നത്. എന്നാൽ വിവാഹ ദിവസം രാവിലെ യുവാവിനെ കാണാതായതോടെ വിവാഹം മുടങ്ങി. തന്നെ ആരോ തട്ടിക്കൊണ്ട് പോയെന്ന് വ്യക്തമാക്കുന്ന സന്ദേശം സുഹൃത്തുക്കൾക്ക് ഇയാൾ അയച്ച് നൽകിയിരുന്നു. ഇതിനിടെ വിവാഹം മുടങ്ങിയതിൻ്റെ മനോവിഷമത്തിൽ യുവതിയുടെ മുത്തച്ഛൻ മരിച്ചു.
യുവാവിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. വിശദമായ പരിശോധനയിൽ വിവാഹത്തിന് താൽപ്പര്യമില്ലാത്തതിനാലാണ് യുവാവ് ഒളിവിൽ പോയതെന്ന് പോലീസിന് വ്യക്തമായി. കണ്ണൂർ, തൃശൂർ, മലപ്പുറം, ഇടുക്കി, ആലുവ, പെരുമ്പാവൂർ, തമിഴ്നാട്ടിലെ കമ്പം, മധുര, പൊള്ളാച്ചി, തൃച്ചി, കോയമ്പത്തൂർ, ഊട്ടി, കർണാടകയിലെ മംഗളൂരു എന്നിവടങ്ങളിലായി മാറി മാറി താമസിച്ചതായി കണ്ടെത്തി.
വിവിധ സ്ഥലങ്ങളിൽ മാറി മാറി താമസിക്കുന്നതിനിടെ പിടിക്കപ്പെടാതിരിക്കാൻ ജെസിമിൻ നാല് പ്രാവശ്യം ഫോണും സിം കാർഡും മാറ്റിയിരുന്നു. വിവാഹത്തിനോട് താൽപ്പര്യമില്ലാത്തതിനാലാണ് ആരോ തട്ടിക്കൊണ്ട് പോയെന്ന് വ്യക്തമാക്കുന്ന സന്ദേശം യുവാവ് സുഹൃത്തുക്കൾക്ക് അയച്ച് നൽകിയതെന്നും വ്യക്തമായി. ഇതിനിടെയാണ് മോഷ്ടിച്ച ബൈക്കുമായി ജെസിമിനെ പോലീസ് പിടികൂടിയത്.