തൃശൂര്‍: തൃശൂര്‍ കുറാഞ്ചേരി റെയില്‍വെ മേല്‍പ്പാലത്തിനോട് സമീപമുള്ള കുന്നിന്‍പുറത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. 51കാരിയായ ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശിനിയുടേതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മൃതദേഹത്തില്‍ ഉണ്ടായിരുന്ന ആഭരണങ്ങളും വസ്ത്രാവശിഷ്ടങ്ങളും കണ്ടാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെയാണ് മൃതദേഹം കണ്ടത്. തമിഴ്‌നാട് സ്വദേശിയായ മുത്തു എന്നയാളാണ് ജഡം കണ്ടത്. വിവരമറിഞ്ഞ് എട്ടുമണിയോടെ പോലീസ് സ്ഥലത്തെത്തി. രാത്രി എട്ടു മണിയോടെയാണ് ആളെ തിരിച്ചറിഞ്ഞത്. ഫെബ്രുവരി എട്ടിന് ഈ സ്ത്രീയെ കാണാതായതായി ബന്ധുക്കള്‍ ഒറ്റപ്പാലം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് അജ്ഞാത ജഡം കണ്ട വിവരം അറിയുകയും തിരിച്ചറിയുകയും ചെയ്തത്.
Also Read: നാല് ദിവസം പഴക്കമുള്ള സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
സ്ത്രീ കൊല്ലപ്പെടുന്നതിനു മുമ്പ്, ശാരീരിക പീഡനത്തിന് ഇരയായിട്ടുണ്ടോയെന്ന് വ്യക്തമല്ല. മൃതദേഹത്തിനു മൂന്ന് ദിവസമെങ്കിലും പഴക്കമുണ്ട്. മുഖഭാഗം കത്തിക്കരിഞ്ഞ് വികൃതമായിട്ടുണ്ട്. മൃതദേഹത്തിന് സമീപം കത്തിക്കരിഞ്ഞ സാരിയുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. കന്നാസും മദ്യക്കുപ്പികളും പരിസരത്ത് ഉണ്ടായിരുന്നു. കാണാതാകുന്ന സമയം ഇവര്‍ ധരിച്ചിരുന്നത് നീലയില്‍ വെള്ള പൂക്കളുള്ള സാരിയാണ്. ജഡത്തിനു സമീപം കണ്ട സാരി ഇതിനോട് സാമ്യമുള്ളതാണ്.
മൃതദേഹം കണ്ടെത്തിയ സ്ഥലം മദ്യപസംഘങ്ങളുടെ താവളം ആണ്. കുറാഞ്ചേരിയിലെ പ്രധാന റോഡിനു സമീപമുള്ള ചെറിയ കുന്നു കൂടിയാണ് ഈ പ്രദേശം. തുറസ്സായ പുല്ലുപോലുമില്ലാത്ത സ്ഥലത്താണ് മൃതദേഹം കിടന്നിരുന്നത്. സംസ്ഥാന പാതയോട് ചേര്‍ന്നാണെങ്കിലും ഉള്‍ഭാഗം മണ്ണെടുത്ത ഈ സ്ഥലത്ത് കുന്നിന്റെ അവശിഷ്ടങ്ങള്‍ മറയായി നില്‍ക്കുന്നതിനാല്‍ പെട്ടെന്ന് ശ്രദ്ധ ചെല്ലില്ല.
വേറെ എവിടെയെങ്കിലും കൊന്ന ശേഷം മൃതദേഹം കത്തിക്കാന്‍ വേണ്ടി കുന്നിന്‍പുറത്ത് കൊണ്ടുവന്നതാകാനും സാധ്യതയുണ്ട്. എന്നാല്‍, പൂര്‍ണ്ണമായും മൃതദേഹം കത്തിനശിച്ചില്ല. സ്ത്രീ എങ്ങനെ കുന്നിന്‍ മുകളില്‍ എത്തിയതെന്ന് ഇതുവരെ വ്യക്തമല്ല. ഒരാഴ്ച മുമ്പാണ് കാണാതായത്. കുറാഞ്ചേരി മേഖലയിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു വരികയാണ്.
വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെയാണ് മൃതദേഹം കണ്ടത്. തമിഴ്‌നാട് സ്വദേശിയായ മുത്തു എന്നയാളാണ് ജഡം കണ്ടത്. വിവരമറിഞ്ഞ് എട്ടുമണിയോടെ പോലീസ് സ്ഥലത്തെത്തി. രാത്രി എട്ടു മണിയോടെയാണ് ആളെ തിരിച്ചറിഞ്ഞത്. ഫെബ്രുവരി എട്ടിന് ഈ സ്ത്രീയെ കാണാതായതായി ബന്ധുക്കള്‍ ഒറ്റപ്പാലം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് അജ്ഞാത ജഡം കണ്ട വിവരം അറിയുകയും തിരിച്ചറിയുകയും ചെയ്തത്.
Also Read: നാല് ദിവസം പഴക്കമുള്ള സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
സ്ത്രീ കൊല്ലപ്പെടുന്നതിനു മുമ്പ്, ശാരീരിക പീഡനത്തിന് ഇരയായിട്ടുണ്ടോയെന്ന് വ്യക്തമല്ല. മൃതദേഹത്തിനു മൂന്ന് ദിവസമെങ്കിലും പഴക്കമുണ്ട്. മുഖഭാഗം കത്തിക്കരിഞ്ഞ് വികൃതമായിട്ടുണ്ട്. മൃതദേഹത്തിന് സമീപം കത്തിക്കരിഞ്ഞ സാരിയുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. കന്നാസും മദ്യക്കുപ്പികളും പരിസരത്ത് ഉണ്ടായിരുന്നു. കാണാതാകുന്ന സമയം ഇവര്‍ ധരിച്ചിരുന്നത് നീലയില്‍ വെള്ള പൂക്കളുള്ള സാരിയാണ്. ജഡത്തിനു സമീപം കണ്ട സാരി ഇതിനോട് സാമ്യമുള്ളതാണ്.
മൃതദേഹം കണ്ടെത്തിയ സ്ഥലം മദ്യപസംഘങ്ങളുടെ താവളം ആണ്. കുറാഞ്ചേരിയിലെ പ്രധാന റോഡിനു സമീപമുള്ള ചെറിയ കുന്നു കൂടിയാണ് ഈ പ്രദേശം. തുറസ്സായ പുല്ലുപോലുമില്ലാത്ത സ്ഥലത്താണ് മൃതദേഹം കിടന്നിരുന്നത്. സംസ്ഥാന പാതയോട് ചേര്‍ന്നാണെങ്കിലും ഉള്‍ഭാഗം മണ്ണെടുത്ത ഈ സ്ഥലത്ത് കുന്നിന്റെ അവശിഷ്ടങ്ങള്‍ മറയായി നില്‍ക്കുന്നതിനാല്‍ പെട്ടെന്ന് ശ്രദ്ധ ചെല്ലില്ല.
വേറെ എവിടെയെങ്കിലും കൊന്ന ശേഷം മൃതദേഹം കത്തിക്കാന്‍ വേണ്ടി കുന്നിന്‍പുറത്ത് കൊണ്ടുവന്നതാകാനും സാധ്യതയുണ്ട്. എന്നാല്‍, പൂര്‍ണ്ണമായും മൃതദേഹം കത്തിനശിച്ചില്ല. സ്ത്രീ എങ്ങനെ കുന്നിന്‍ മുകളില്‍ എത്തിയതെന്ന് ഇതുവരെ വ്യക്തമല്ല. ഒരാഴ്ച മുമ്പാണ് കാണാതായത്. കുറാഞ്ചേരി മേഖലയിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു വരികയാണ്.