ആപ്പ്ജില്ല

ക്ഷേത്ര പൂജാരിയ്‌ക്കേറ്റ വെടിവെയ്പില്‍ ആക്രമണം പൂജാരിയുടെ അറിവോടെ; രാഷ്ട്രീയ വൈര്യമെന്ന് പോലീസ്

കഴിഞ്ഞയാഴ്ച നടന്ന ആക്രമണത്തില്‍ പരിക്കേറ്റ പുജാരി അതുല്‍ ത്രിപാഠി നിലവില്‍ ലക്‌നൗവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്.

Samayam Malayalam 18 Oct 2020, 1:02 pm
ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയിലുണ്ടായ വെടിവെയ്പില്‍ പൂജാരിയ്ക്ക് വെടിയേറ്റത് അദ്ദേഹത്തിന്റെ തന്നെ അറിവോടെയെന്ന് പോലീസ്. പൂജാരി തന്നെ ഏര്‍പ്പാടാക്കിയ ഗുണ്ടകളാണ് വെടിവെയ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ക്ഷേത്രത്തില മുഖ്യ സന്യാസിയും ഗ്രാമത്തലവനും ഉള്‍പ്പെടെ ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആശുപത്രിയില്‍ നിന്ന് മോചിതനായതിനു ശേഷം പൂജാരിയെയും അറസ്റ്റു ചെയ്യുമെന്ന് പോലീസ് പറഞ്ഞു.
Samayam Malayalam police all
പ്രതീകാത്മക ചിത്രം


Also Read: 42 ദിവസത്തിനുള്ളില്‍ ആന്‍റിബോഡികള്‍; ചൈനയിലെ കൊവിഡ് വാക്‌സിന് മികച്ച ഫലം; കൈകളിലെത്താന്‍ ദിവസങ്ങള്‍ മാത്രം

കഴിഞ്ഞയാഴ്ച നടന്ന ആക്രമണത്തില്‍ പരിക്കേറ്റ പുജാരി അതുല്‍ ത്രിപാഠി നിലവില്‍ ലക്‌നൗവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. ക്ഷേത്രത്തിലെ മഹന്ത് സീതാരാംദാസും ഗ്രാമത്തലവന്‍ പരിക്കേറ്റ പുരോഹിതന്‍ എന്നിവരാണ് ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു.

സംഭവം വലിയൊരു കലഹത്തിലേക്കും സംസ്ഥാന സര്‍ക്കാരിനെ കടുത്ത വിമര്‍ശനങ്ങളിലേക്കും തള്ളിവിട്ടിരുന്നു. അയോദ്ധ്യയില്‍ നിന്നുള്ള പുരോഹിതരും ജില്ലയില്‍ തമ്പടിക്കുകയും ഉത്തരവാദികള്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

സംഭവത്തില്‍ രാഷ്ട്രീയ വൈര്യമുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ നടത്തിയ ആക്രമണ പദ്ധതിയായിരുന്നു ഇത്. ഒക്ടോബര്‍ 10 ന് രാത്രി ഗ്രാമത്തിലെ ശ്രീറാം ജാന്‍കി ക്ഷേത്രത്തില്‍ വെച്ചാണ് അതുല്‍ ദാസിന് വെടിയേറ്റതെന്ന് പത്രസമ്മേളനത്തില്‍ ജില്ലാ മജിസ്‌ട്രേറ്റ് നിതിന്‍ ബന്‍സലും പോലീസ് സൂപ്രണ്ട് ശൈലേഷ് കുമാര്‍ പാണ്ഡെയും പറഞ്ഞു. തുടര്‍ന്ന്, ഗ്രാമത്തലവന് അമര്‍ സിങ്ങിനും കൂട്ടാളികള്‍ക്കുമെതിരെ ക്ഷേത്രത്തിലെ മഹാന്ത് സീതാരാംദാസ് കൊലപാതകശ്രമത്തിന് പരാതി നല്‍കി.

Also Read: കൊവിഡ്: മോദി പരാജയമെന്ന് 'പാക് വേദി'യിൽ തരൂര്‍; ഇന്ത്യയെ അപമാനിക്കുന്നെന്ന് ബിജെപി

ക്ഷേത്രത്തിലെ ഭൂമിയെ ചൊല്ലി മുന്‍ ഗ്രാമത്തലവന്‍ അമര്‍ സിംഗും മഹാന്ത് സീതാരാംദാസും തമ്മില്‍ തര്‍ക്കമുണ്ടെന്നും പോലീസ് പറഞ്ഞു. അമര്‍ സിങ്ങും ഗ്രാമത്തലവനായ വിനയ് സിങ്ങും തമ്മില്‍ രാഷ്ട്രീയ വൈരാഗ്യം ഉണ്ടായിരുന്നു. ഇതിനുപിന്നാലെ മഹര്‍ സീതാരാംദാസും വിനയ് സിങ്ങും അമര്‍ സിംഗിനെ കേസില്‍ കുടുക്കാന്‍ പദ്ധതി ഇടുകയായിരുന്നു. തുടര്‍ന്ന്, ക്ഷേത്ര പുരോഹിതന്റെ സമ്മതപ്രകാരം അദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ആദ്യം അറസ്റ്റ് ചെയ്ത മൂന്ന് പേരെ ഉടന്‍ വിട്ടയക്കുമെന്ന് പോലീസ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്