ഹൈദരാബാദ്: തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിൽ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. സെക്കന്ദ്രാബാദ് സ്വദേശിയായ 24 കാരിയാണ് അതിക്രമത്തിന് ഇരയായത്. സഹീരാബാദിലെ ദിഡ്ഗിയിൽ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഇന്നാണ് വിവരം പുറത്തറിയുന്നത്. അതിക്രമത്തിനു പിന്നാലെ രക്ഷപ്പെട്ട പ്രതികളെ കണ്ടെത്താനായിട്ടില്ല.
ശനിയാഴ്ച പുലർച്ചെയോടെ യുവതിയെ അബോധാവസ്ഥയിൽ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയും യുവതിയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. യുവതിയെ കെപിഎച്ച്ബി കോളനിയിൽ നിന്ന് ബലം പ്രയോഗിച്ച് ഓട്ടോയിൽ കയറ്റി സഹീരാബാദിൽ എത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് വിവരം. ബോധംകെടുത്തിയ ശേഷമായിരുന്നു അതിക്രമം നടന്നത്. സംഭവത്തിനു പിന്നാലെ യുവതിയെ ഉപേക്ഷിച്ച് കുറ്റവാളികൾ കടന്നുകളഞ്ഞു.
സെക്കന്ദ്രാബാദിനു സമീപം താമസിക്കുന്ന യുവതി രണ്ടു കുട്ടികളുടെ അമ്മയാണ്. ഭർത്താവുമായി തർക്കം നിലനിന്നിരുന്നതിനാൽ ഇരുവരും ഒരുമിച്ചായിരുന്നില്ല. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അന്വേഷണം ആരംഭിക്കാൻ ഒരുങ്ങുകയാണ് പോലീസ്.
Read Latest Crime News and Malayalam News
ശനിയാഴ്ച പുലർച്ചെയോടെ യുവതിയെ അബോധാവസ്ഥയിൽ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയും യുവതിയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. യുവതിയെ കെപിഎച്ച്ബി കോളനിയിൽ നിന്ന് ബലം പ്രയോഗിച്ച് ഓട്ടോയിൽ കയറ്റി സഹീരാബാദിൽ എത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് വിവരം. ബോധംകെടുത്തിയ ശേഷമായിരുന്നു അതിക്രമം നടന്നത്. സംഭവത്തിനു പിന്നാലെ യുവതിയെ ഉപേക്ഷിച്ച് കുറ്റവാളികൾ കടന്നുകളഞ്ഞു.
സെക്കന്ദ്രാബാദിനു സമീപം താമസിക്കുന്ന യുവതി രണ്ടു കുട്ടികളുടെ അമ്മയാണ്. ഭർത്താവുമായി തർക്കം നിലനിന്നിരുന്നതിനാൽ ഇരുവരും ഒരുമിച്ചായിരുന്നില്ല. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അന്വേഷണം ആരംഭിക്കാൻ ഒരുങ്ങുകയാണ് പോലീസ്.
Read Latest Crime News and Malayalam News