ആപ്പ്ജില്ല

പിണങ്ങിപ്പോയ ഭാര്യയെ തിരികെ കൊണ്ടുവരാൻ മൂന്ന് വയസുകാരനെ തട്ടിക്കൊണ്ട് പോയി; ഒടുവിൽ അറസ്റ്റ്

സുഹൃത്തിന്‍റെ സഹായത്തോടെയായിരുന്നു ഭാര്യയെ തിരികെ കൊണ്ടുവരാനുള്ള പദ്ധതി യുവാവ് ആവിഷ്കരിച്ചത്. കുട്ടിയുടെ അച്ഛനും സുഹൃത്തുമാണ് അറസ്റ്റിലായിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു

Samayam Malayalam 8 Oct 2020, 4:19 pm
പൂനെ: പിണങ്ങിപ്പോയ ഭാര്യയെ തിരികെ കൊണ്ടുവരാൻ മൂന്ന് വയസുള്ള മകനെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ സോളാപൂരിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സുഹൃത്തിന്‍റെ സഹായത്തോടെയാണ് ഭാര്യ വീട്ടിൽ നിന്ന് ഇയാൾ കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
Samayam Malayalam maharashtra police
പ്രതീകാത്മക ചിത്രം. Photo: NBT


സ്വന്തം മകനെ തട്ടിക്കൊണ്ടപോയ കുറ്റത്തിന് മുപ്പതുവയസുകാരൻ അറസ്റ്റിലായെന്ന് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇയാളുടെ ഭാര്യ കഴിഞ്ഞ കുറച്ച് മാസങ്ങളായി മാതാപിതാക്കളോടൊപ്പമാണ് കഴിയുന്നത്. ഇവരെ തിരികെ കൊണ്ടുവരാനുള്ള യുവാവിന്‍റെ ശ്രമമാണ് അറസ്റ്റിൽ അവസാനിച്ചത്.

Also Read : 'ഹാഥ്രസ് പെണ്‍കുട്ടിയെ കൊന്നത് അമ്മയും സഹോദരനും ചേര്‍ന്ന്'; നിരപരാധികളാണെന്ന് യുപി പോലീസിന് കത്തയച്ച് പ്രതികള്‍

സുഹൃത്തിന്‍റെ സഹായത്തോടെയായിരുന്നു ഭാര്യയെ തിരികെ കൊണ്ടുവരാനുള്ള പദ്ധതി യുവാവ് ആവിഷ്കരിച്ചത്. യുവതിയുടെ അമ്മയാണ് തന്‍റെ കൊച്ചുമകനെ ആരോ തട്ടിക്കൊണ്ടുപോയെന്ന് കാട്ടി പോലീസിൽ പരാതി നൽകിയത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. കുട്ടിയെ കാണാതാകുന്നതിന് മുമ്പ് അപരിചതനായ ഒരാളെ വീടിന് സമീപത്ത് കണ്ടതായും പരാതിയിൽ പറഞ്ഞിരുന്നു.

Also Read : ദുരഭിമാനക്കൊല: ഗർഭിണിയായ പതിനാലുകാരിയെ പിതാവ് കൊലപ്പെടുത്തി, സംഭവം യുപിയിൽ

ക്രൈംബ്രഞ്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ അപരിചതനായ വ്യക്തി കുട്ടിയുടെ പിതാവിന്റെ സുഹൃത്താണെന്ന് കണ്ടെത്തി. സുഹൃത്തിനെ സഹായിക്കാനാണ് കുട്ടിയെ താൻ തട്ടിക്കൊണ്ടുപോയതെന്ന് ഇയാൾ പൊലീസിനോട് സമ്മതിക്കുകയും ചെയ്തു. കുട്ടിയെ അമ്മയ്ക്ക് തിരികെ നൽകിയ പോലീസ് യുവാവിനേയും സുഹൃത്തിനേയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്