ആപ്പ്ജില്ല

മകന്റെ ഭാര്യയെ സ്വന്തമാക്കാൻ അച്ഛൻ മകനെ വെട്ടിക്കൊന്നു

ഭാര്യയോടുള്ള പിതാവിന്റെ പ്രണയത്തെച്ചൊല്ലി രാജ്വിന്തർ സിങ് ഛോട്ടാ സിങ്ങിനോട് നിരന്തരം കലഹിച്ചിരുന്നു. കൊലപാതകം തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തി ഛോട്ടാ സിങ്ങിനെ പോലീസ് അറസ്റ്റ് ചെയ്തു. ​

Samayam Malayalam 14 Feb 2019, 8:49 pm

ഹൈലൈറ്റ്:

  • കൊലപ്പെടുത്തിയ ശേഷം വെട്ടിമുറിച്ച് അഴുക്കുചാലിൽ എറിഞ്ഞു
  • തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്
  • മകന്റെ ഭാര്യയെ സ്വന്തമാക്കാനായിരുന്നു കൊലപാതകം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam muder
മകന്റെ ഭാര്യയെ സ്വന്തമാക്കാൻ മകനെ വെട്ടിക്കൊലപ്പെടുത്തി അച്ഛൻ. കൊല്ലപ്പെട്ട രാജ്വീന്ദർ സിങ്ങും ഭാര്യയും തമ്മിലുള്ള പ്രണയത്തെ പിതാവ് നിരന്തരം ചോദ്യംചെയ്തിരുന്നു. ഇതേച്ചൊല്ലി ഇരുവരും കലഹത്തിലായിരുന്നു. പഞ്ചാബിലെ ഫരീദ്കോട്ടിലെ ഡബ്രി ഖാന ഗ്രാമത്തിലാണ് സംഭവം.
62കാരനായ ഛോട്ടാ സിങ്ങാണ് മകന്റെ ഭാര്യയെ സ്വന്തമാക്കാൻ 40കാരനായ രാജ്വിന്ദർ സിങ്ങിനെ കൊലപ്പെടുത്തിയത്. രാജ്വിന്തർ സിങ്ങിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളായി വെട്ടിമുറിക്കുകയായിരുന്നു. രാജ്വിന്ദറിന്റെ ഭാര്യയോട് ഛോട്ടാ സിങ്ങിന് പ്രണയമായിരുന്നുവെന്നാണ് റിപ്പോർട്ട്.

കഷ്ണങ്ങളാക്കിയ മൃതദേഹം ഛോട്ടാ സിങ് അഴുക്കുചാലിൽ എറിയുകയായിരുന്നു. ഛോട്ടാ സിങ്ങിന്റെ അനന്തരവൻ ഉറക്കമുണർന്നപ്പോഴാണ് ഞെട്ടിക്കുന്ന കൊലപാതകം പുറത്തായത്. മുറിയിൽ തളംകെട്ടിനിന്ന രക്തം ശ്രദ്ധയിൽപ്പെട്ടതോടെ ഗുർചരൺ സിങ്ങ് പോലീസിൽ വിവരം അറിയിച്ചു.

പന്ത്രണ്ട് വർഷങ്ങൾക്കു മുമ്പാണ് രാജ്വിന്ദർ സിങ് ജസ്വീർ കൌറിനെ വിവാഹം കഴിച്ചത്. ഇരുവർക്കും രണ്ട് കുട്ടികളാണുള്ളത്. ഭാര്യയോടുള്ള പിതാവിന്റെ പ്രണയത്തെച്ചൊല്ലി രാജ്വിന്തർ സിങ് ഛോട്ടാ സിങ്ങിനോട് നിരന്തരം കലഹിച്ചിരുന്നു. കൊലപാതകം തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തി ഛോട്ടാ സിങ്ങിനെ പോലീസ് അറസ്റ്റ് ചെയ്തു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്