റായ്പൂര്‍: സ്കൂള്‍ വിദ്യാര്‍ഥിനിയ്ക്ക് അശ്ലീലസന്ദേശങ്ങള്‍ അയയ്ക്കുകയും പീഡിപ്പിക്കുകയും ചെയ്ത കേസിൽ അധ്യാപകനായ 31കാരനെ പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലാണ് സംഭവം നടന്നത്. ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ 11കാരിയാണ് പീഡനത്തിന് ഇരയായത്. രാജസ്ഥാിലെ ജുൻജുനു ജില്ലയിലാണ് സംഭവം നടന്നത്. സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകനാണ് കേസിലെ പ്രതിയായ യുവാവ്. സംഭവം ആരോടും പറയരുതെന്ന് പ്രതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തിരുനനു. എന്നാൽ കുട്ടി ചൈൽഡ് ലൈൻ ഹെൽപ്ലൈനിൽ വിളിച്ച് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. പാഠപുസ്തകത്തിൽ ഉണ്ടായിരുന്ന ഹെൽപ് ലൈൻ നമ്പര്‍ കണ്ടാണ് കുട്ടി ഫോണിൽ ബന്ധപ്പെട്ട് വിവരം അറിയിച്ചതെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
ഒക്ടോബര്‍ അഞ്ചിനാണ് സംഭവം നടന്നതെന്നാണ് പോലീസിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. സ്കൂള്‍ വിട്ട ശേഷമുള്ള സമയത്ത് അധ്യാപകൻ കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയായിരുന്നു. സ്കൂളിൽ നിന്ന് മറ്റു വിദ്യാര്‍ഥികളെല്ലാം വീടുകളിലേയ്ക്ക് മടങ്ങുന്നതു വരെ ഇയാള്‍ കുട്ടിയോടു സ്കൂളിൽ തന്നെ തുടരാൻ ആവശ്യപ്പെടുകയും തുടര്‍ന്ന് പീഡനം നടത്തുകയുമായിരുന്നു. തുടര്‍ന്ന് ഇക്കാര്യം ആരോടും പറയരുതെന്ന് ആവശ്യപ്പെട്ട അധ്യാപകൻ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇക്കാര്യം കുട്ടി ഒൻപതു ദിവസത്തോളമാണ് മനസ്സിൽ തന്നെ സൂക്ഷിച്ചത്. എന്നാൽ പാഠപുസ്തകത്തിൽ ചൈൽഡ് ലൈൻ ഹെൽപ്ലൈൻ നമ്പര്‍ ശ്രദ്ധയിൽപ്പെട്ട കുട്ടി ഈ നമ്പറിൽ വിളിച്ച് അധ്യാപകൻ്റെ ക്രൂരത വിവരിക്കുകയായിരുന്നു. തുടര്‍ന്ന് ചൈൽഡ് വെൽഫെയര്‍ കമ്മിറ്റി കുട്ടിയുടെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നുവെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
Also Read: ഫോൺ കാമുകിയെ തേടി അപ്പൂപ്പൻ കണ്ണൂരിൽ... ഏതാ ഈ അപ്പൂപ്പൻ? കിട്ടിയത് മുട്ടൻ പണി
കുട്ടിയിൽ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ സമിതിയംഗങ്ങള്‍ പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. അധ്യാപകനെതിരെ ഉടൻ തന്നെ നടപടിയെടുക്കണമെന്ന് എസ്പിയോട് സമിതി ശുപാര്‍ശ ചെയ്തു. നടന്ന കാര്യങ്ങള്‍ കുട്ടി പോലീസിനു മുന്നിൽ വിവരിച്ചെന്നാണ് വെബ്സൈറ്റിൻ്റെ റിപ്പോര്‍ട്ട്. അധ്യാപകൻ മുൻപ് തനിക്ക് അശ്ലീലച്ചുവയുള്ള സന്ദേശങ്ങളും ചിത്രങ്ങളും അയച്ചിട്ടുണ്ടെന്ന് കുട്ടി പോലീസിനോടു പറഞ്ഞു. കുട്ടിയെ പീഡിപ്പിച്ചതിനു ശേഷം ഇയാള്‍ ഈ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തു കളഞ്ഞതായും പോലീസിനോടു കുട്ടി വ്യക്തമാക്കി.
Also Read: 'എന്തെങ്കിലും പറയാനുണ്ടെങ്കിൽ നേരിട്ടാവാം, ഞാൻ മുഴുവൻ സമയ പ്രസിഡൻ്റാണ്'; നിലപാട് കടുപ്പിച്ച് സോണിയ ഗാന്ധി
അധ്യാപകൻ അവധിയിൽ പോയ സമയത്തായിരുന്നു കുട്ടി ഹെൽപ് ലൈൻ നമ്പറിൽ വിളിച്ച് പീഡനവിവരം അറിയിച്ചത്. തുടര്‍ന്ന് സംഭവസ്ഥലത്തു നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള അൽവാര്‍ ജില്ലയിലെ ഇയാളുടെ വീട്ടിൽ നിന്ന് വ്യാഴാഴ്ച പ്രതിയെ അറസ്റ്റ് ചെയ്തതായി സിംഘാന സ്റ്റേഷൻ ഹൗസ് ഓഫീസര്‍ ഭജനാ റാം പറഞ്ഞു. ഏറെ വിദ്യാസമ്പന്നമായ കുടുംബത്തിൽ നിന്നു വരുന്നയാളാണ് പ്രതിയെന്നും ഇയാളുടെ ഭാര്യ മറ്റൊരു ജില്ലയിൽ അധ്യാപികയായി ജോലി ചെയ്യുന്നുണ്ടെന്നും പോലീസ് പറഞ്ഞു. ഒരു വിരമിച്ച സ്കൂള്‍ അധ്യാപകനാണ് പ്രതിയുടെ അച്ഛൻ. പ്രതിയുടെ സഹോദരിയും ഭര്‍ത്താവും ഗവൺമെൻ്റ് കോളേജിലെ ലക്ചറര്‍മാരാണെന്നും പോലീസ് അറിയിച്ചു.
ഒക്ടോബര്‍ അഞ്ചിനാണ് സംഭവം നടന്നതെന്നാണ് പോലീസിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. സ്കൂള്‍ വിട്ട ശേഷമുള്ള സമയത്ത് അധ്യാപകൻ കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയായിരുന്നു. സ്കൂളിൽ നിന്ന് മറ്റു വിദ്യാര്‍ഥികളെല്ലാം വീടുകളിലേയ്ക്ക് മടങ്ങുന്നതു വരെ ഇയാള്‍ കുട്ടിയോടു സ്കൂളിൽ തന്നെ തുടരാൻ ആവശ്യപ്പെടുകയും തുടര്‍ന്ന് പീഡനം നടത്തുകയുമായിരുന്നു. തുടര്‍ന്ന് ഇക്കാര്യം ആരോടും പറയരുതെന്ന് ആവശ്യപ്പെട്ട അധ്യാപകൻ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇക്കാര്യം കുട്ടി ഒൻപതു ദിവസത്തോളമാണ് മനസ്സിൽ തന്നെ സൂക്ഷിച്ചത്. എന്നാൽ പാഠപുസ്തകത്തിൽ ചൈൽഡ് ലൈൻ ഹെൽപ്ലൈൻ നമ്പര്‍ ശ്രദ്ധയിൽപ്പെട്ട കുട്ടി ഈ നമ്പറിൽ വിളിച്ച് അധ്യാപകൻ്റെ ക്രൂരത വിവരിക്കുകയായിരുന്നു. തുടര്‍ന്ന് ചൈൽഡ് വെൽഫെയര്‍ കമ്മിറ്റി കുട്ടിയുടെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നുവെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
Also Read: ഫോൺ കാമുകിയെ തേടി അപ്പൂപ്പൻ കണ്ണൂരിൽ... ഏതാ ഈ അപ്പൂപ്പൻ? കിട്ടിയത് മുട്ടൻ പണി
കുട്ടിയിൽ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ സമിതിയംഗങ്ങള്‍ പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. അധ്യാപകനെതിരെ ഉടൻ തന്നെ നടപടിയെടുക്കണമെന്ന് എസ്പിയോട് സമിതി ശുപാര്‍ശ ചെയ്തു. നടന്ന കാര്യങ്ങള്‍ കുട്ടി പോലീസിനു മുന്നിൽ വിവരിച്ചെന്നാണ് വെബ്സൈറ്റിൻ്റെ റിപ്പോര്‍ട്ട്. അധ്യാപകൻ മുൻപ് തനിക്ക് അശ്ലീലച്ചുവയുള്ള സന്ദേശങ്ങളും ചിത്രങ്ങളും അയച്ചിട്ടുണ്ടെന്ന് കുട്ടി പോലീസിനോടു പറഞ്ഞു. കുട്ടിയെ പീഡിപ്പിച്ചതിനു ശേഷം ഇയാള്‍ ഈ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തു കളഞ്ഞതായും പോലീസിനോടു കുട്ടി വ്യക്തമാക്കി.
Also Read: 'എന്തെങ്കിലും പറയാനുണ്ടെങ്കിൽ നേരിട്ടാവാം, ഞാൻ മുഴുവൻ സമയ പ്രസിഡൻ്റാണ്'; നിലപാട് കടുപ്പിച്ച് സോണിയ ഗാന്ധി
അധ്യാപകൻ അവധിയിൽ പോയ സമയത്തായിരുന്നു കുട്ടി ഹെൽപ് ലൈൻ നമ്പറിൽ വിളിച്ച് പീഡനവിവരം അറിയിച്ചത്. തുടര്‍ന്ന് സംഭവസ്ഥലത്തു നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള അൽവാര്‍ ജില്ലയിലെ ഇയാളുടെ വീട്ടിൽ നിന്ന് വ്യാഴാഴ്ച പ്രതിയെ അറസ്റ്റ് ചെയ്തതായി സിംഘാന സ്റ്റേഷൻ ഹൗസ് ഓഫീസര്‍ ഭജനാ റാം പറഞ്ഞു. ഏറെ വിദ്യാസമ്പന്നമായ കുടുംബത്തിൽ നിന്നു വരുന്നയാളാണ് പ്രതിയെന്നും ഇയാളുടെ ഭാര്യ മറ്റൊരു ജില്ലയിൽ അധ്യാപികയായി ജോലി ചെയ്യുന്നുണ്ടെന്നും പോലീസ് പറഞ്ഞു. ഒരു വിരമിച്ച സ്കൂള്‍ അധ്യാപകനാണ് പ്രതിയുടെ അച്ഛൻ. പ്രതിയുടെ സഹോദരിയും ഭര്‍ത്താവും ഗവൺമെൻ്റ് കോളേജിലെ ലക്ചറര്‍മാരാണെന്നും പോലീസ് അറിയിച്ചു.