കണ്ണൂർ: സിനിമയുടെ ഓഡിഷനെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ ബാർ ജീവനക്കാരൻ അറസ്റ്റിൽ. കോഴിക്കോട് പന്തീരങ്കാവ് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. പയ്യന്നൂർ പോലീസ് സ്റ്റേഷനു സമീപത്തെ ബാർ ഹോട്ടലിലെ ജീവനക്കാരനും ഇരിട്ടി ഉളിക്കൽ സ്വദേശിയുമായ കെ വി രമേശനാണ് അറസ്റ്റിലായിരിക്കുന്നത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. കാക്ഷിയെന്ന തമിഴ് സനിമയിലേക്ക് നായികയേയും സഹനടികളെയും ആവശ്യമുണ്ടെന്ന വിവരം കേട്ടറിഞ്ഞാണ് പരാതിക്കാരിയടക്കം 25ഓളം പേർ ഹോട്ടലിൽ എത്തിയത്. വെള്ളി മുതൽ ഞായർവരെയായിരുന്നു ഓഡിഷൻ നിശ്ചയിച്ചിരുന്നത്. എന്നാൽ ഇക്കാര്യം സമീപത്തെ പോലീസിൽ അറിയിച്ചിരുന്നില്ല.
സിനിമയുടെ ആർട്ട് ഡയറക്ടറാണെന്നും അവസരം തരാമെന്നും പറഞ്ഞാണ് ലിഫ്റ്റിനു സമീപത്തുവെച്ച് രമേശൻ യുവതിയെ കയറിപ്പിടിച്ചത്. യുവതിയുടെ പരാതിപ്രകാരം പോലീസ് രമേശനെ അറസ്റ്റ് ചെയ്തു.
പതിവായി ഈ ഹോട്ടലിൽ ഓഡിഷൻ നടക്കാറുണ്ടെന്ന് ഹോട്ടൽ മാനേജർ പോലീസിനോട് സമ്മതിച്ചു. സിനിമയുടെ ഉത്തരവാദിത്വമുള്ള മറ്റൊരു സ്ത്രീയെ പോലീസ് ചോദ്യംചെയ്യും.
സിനിമയുടെ ആർട്ട് ഡയറക്ടറാണെന്നും അവസരം തരാമെന്നും പറഞ്ഞാണ് ലിഫ്റ്റിനു സമീപത്തുവെച്ച് രമേശൻ യുവതിയെ കയറിപ്പിടിച്ചത്. യുവതിയുടെ പരാതിപ്രകാരം പോലീസ് രമേശനെ അറസ്റ്റ് ചെയ്തു.
പതിവായി ഈ ഹോട്ടലിൽ ഓഡിഷൻ നടക്കാറുണ്ടെന്ന് ഹോട്ടൽ മാനേജർ പോലീസിനോട് സമ്മതിച്ചു. സിനിമയുടെ ഉത്തരവാദിത്വമുള്ള മറ്റൊരു സ്ത്രീയെ പോലീസ് ചോദ്യംചെയ്യും.