നാഗ്പൂർ: മൂന്നാഴ്ച്ചക്ക് ശേഷം വിവാഹം നടക്കാനിരിക്കെ പീഡനത്തിന് ഇരയായ പെൺകുട്ടി ആത്മഹത്യാ ചെയ്തു. നാഗ്പൂരിലെ മൊറാദി സ്വദേശിയായ 22 കാരിയാണ് കത്ത്
എഴുതി വെച്ച ശേഷം ആത്മഹത്യ ചെയ്തത്. വിവാഹം ഉറപ്പിച്ചു വെച്ചിരുന്ന പെൺകുട്ടിയോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് മൊറാദി ബസ് സ്റ്റാൻഡിലേക്ക് വിളിച്ചു വരുത്തിയ ശേഷമാണ് പെൺകുട്ടിയെ സുഹൃത്തായ യുവാവ് പീഡിപ്പിച്ചത്. ഫെബ്രുവരി 15 ന് മൊറാദി ബസ് സ്റ്റാൻഡിന് സമീപത്ത് വെച്ച് നിർബന്ധിച്ച് മദ്യം കുടിപ്പിച്ച് പെൺകുട്ടിയെ അബോധാവസ്ഥയിലാക്കി.തുടർന്ന് സുഹൃത്തും കൂട്ടുകാരും ചേർന്ന് പീഡിപ്പിച്ച് വഴിയരികിൽ ഉപേക്ഷിച്ചു. എന്നെ പീഡിപ്പിച്ചവന് വധ ശിക്ഷ നൽകണമെന്നും വെറുതെ വിടരുതെന്നും പറഞ്ഞാണ് യുവതി കത്ത് എഴുതി വെച്ചത്.
മാർച്ച് 10 നാണ് പെൺകുട്ടിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. തന്നെ വിളിച്ചു കൊണ്ട് പോയ യുവാവിനെതിരെ കേസ് നൽകിയ ശേഷമാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. ഉപദ്രവിക്കപ്പെട്ടതിന്റെ മനോവിഷമത്തിൽ നിന്ന് പെൺകുട്ടിക്ക് കഴിഞ്ഞില്ലെന്ന് പോലീസ് വെളിപ്പെടുത്തി. ആ ദുഖത്തിലാണ് ആത്മഹത്യ ചെയ്തതെന്നും പോലീസ് പറഞ്ഞു.
എഴുതി വെച്ച ശേഷം ആത്മഹത്യ ചെയ്തത്. വിവാഹം ഉറപ്പിച്ചു വെച്ചിരുന്ന പെൺകുട്ടിയോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് മൊറാദി ബസ് സ്റ്റാൻഡിലേക്ക് വിളിച്ചു വരുത്തിയ ശേഷമാണ് പെൺകുട്ടിയെ സുഹൃത്തായ യുവാവ് പീഡിപ്പിച്ചത്.
മാർച്ച് 10 നാണ് പെൺകുട്ടിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. തന്നെ വിളിച്ചു കൊണ്ട് പോയ യുവാവിനെതിരെ കേസ് നൽകിയ ശേഷമാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. ഉപദ്രവിക്കപ്പെട്ടതിന്റെ മനോവിഷമത്തിൽ നിന്ന് പെൺകുട്ടിക്ക് കഴിഞ്ഞില്ലെന്ന് പോലീസ് വെളിപ്പെടുത്തി. ആ ദുഖത്തിലാണ് ആത്മഹത്യ ചെയ്തതെന്നും പോലീസ് പറഞ്ഞു.