ആപ്പ്ജില്ല

മാസ്ക് ധരിക്കാൻ വിസമ്മതിച്ചു; ഭിന്നശേഷിക്കാരനായ മകനെ പിതാവ് കഴുത്തുഞെരിച്ച് കൊന്നു

മാസ്ക് ധരിക്കാന്‍ വിസമ്മതിച്ച ഭിന്നശേഷിക്കാരനായ മകനെ പിതാവ് കഴുത്തുഞെരിച്ച് കൊന്നു. വീട്ടിലുണ്ടായിരുന്ന തുണി ഉപയോ​ഗിച്ചാണ് മകനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.

Samayam Malayalam 19 Apr 2020, 10:30 am
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മാസ്ക് ധരിക്കുന്നതിനെച്ചൊല്ലിയുള്ള പിതാവിന്റെയും മകന്റെയും തർക്കം ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചു. ‌‌‌‌ലോക്ക്ഡൗൺ ആയതിനാൽ വീട്ടിൽനിന്ന് പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണമെന്ന ആവശ്യം തിരസ്കരിച്ച മകനെ പിതാവ് കഴുത്തുഞെരിച്ച് കൊന്നു. ഭിന്നശേഷിക്കാരനായ സിർഷേന്ദു മാലിക്ക് (45) ആണ് കൊല്ലപ്പെട്ടത്. കേസിൽ 78കാരനായ ബൻഷിധർ മാലിക്കിനെ പോലീസ് അറസ്റ്റ് ചെയ്തു.
Samayam Malayalam refused to wear face mask father strangulated to death son in kolkata
മാസ്ക് ധരിക്കാൻ വിസമ്മതിച്ചു; ഭിന്നശേഷിക്കാരനായ മകനെ പിതാവ് കഴുത്തുഞെരിച്ച് കൊന്നു


വടക്കൻ കൊൽക്കത്തയിൽ ശനിയാഴ്ച വൈകിട്ട് 5.30ഓടെയായിരുന്നു സംഭവം. കൊലപാതകത്തിനുശേഷം വൈകിട്ട് ഏഴുമണിയോടെ ബൻഷിധർ മാലിക്ക് കുറ്റം ഏറ്റുപറഞ്ഞ് ശ്യാംപുകുർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. വീട്ടിലുണ്ടായിരുന്ന തുണി ഉപയോഗിച്ചാണ് മകനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. തുടർന്ന് കൊലപാതക കുറ്റം ചുമത്തി പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ അന്വേഷണം ആരംഭിച്ചതായി കൊൽക്കത്തയിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Also Read: ഡൽഹിയിൽ ഒന്നരമാസം പ്രായമുള്ള കുട്ടി കൊവിഡ് ബാധിച്ച് മരിച്ചു

അതേസമയം, ബൻഷിധർ മാലിക്കും മകനും തമ്മിൽ നല്ല ബന്ധത്തിലായിരുന്നില്ലെന്നും ഇരുവരും സ്ഥിരമായി തർക്കത്തിൽ ഏർപ്പെടാറുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ കുറച്ചുദിവസമായി മാസ്ക് ധരിക്കുന്നതിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കം പതിവായിരുന്നു. വീട്ടിൽനിന്ന് പുറത്തേക്ക് പോകുമ്പോൾ മാസ്ക് ധരിക്കണമെന്ന് ബൻഷിധർ ആവശ്യപ്പെടുമെങ്കിലും മകൻ അനുസരിക്കാറില്ലായിരുന്നു. സംഭവം നടന്ന ദിവസവും ഇതേച്ചൊല്ലി ഇരുവരും തർക്കത്തിലാകുകയും പ്രകോപിതനായ ബൻഷിധർ മകനെ കൊലപ്പെടുത്തുകയുായിരുന്നുവെന്ന് പോലീസ് കൂട്ടിച്ചേർത്തു.

പശ്ചിമ ബംഗാളിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി മാർച്ച് 12ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. നിരവധി ആളുകൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ വടക്കൻ കൊൽക്കത്തയിലെ ചില പ്രദേശങ്ങൾ റെഡ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്