വടകര: വടകരയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് പെൺകട്ടിയെ പെട്രൊളൊഴിച്ച് കത്തിക്കാൻ ശ്രമം. ആക്രമികൾ അകത്തുകയറുംമുമ്പേ വാതിൽ അടച്ചതിനാൽ പെൺകുട്ടി തലനാരിഴയ്ക്ക് രക്ഷപെട്ടു. നാലുപേർക്കെതിരെ പോലീസ് കേസെടുത്തു. വടകരയിൽ താമസിക്കുന്ന കുന്നും പുറത്ത് ചിത്രയുടെ മകളാണ് ആക്രമിക്കപ്പെട്ടത്. ബുധനാഴ്ച രാത്രി 11.45 ഓടെയായിരുന്നും സംഭവം. വടകര പുതിയാപ്പ സ്വദേശി കല്ലനിരപറമ്പത്ത് പ്രവീൺ മകളുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് ചിത്ര പറഞ്ഞു. വീട്ടിൽ ഓടിക്കയറി വാതിൽ അടച്ചതിനാലാണ് രക്ഷപെട്ടതെന്നും അവർ പറഞ്ഞു.
പ്രവീണ്‍, സഹോദരന്‍ പ്രദീപന്‍, സോളമന്‍, ഷിജു എന്നിവര്‍ക്കെതിരെ വടകര പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രവീണ്‍ നിരവധി കേസുകളിൽ പ്രതിയാണ്. വീടും വീട്ടുപകരണങ്ങളും ആക്രമണത്തിൽ തകർന്നിട്ടുണ്ട്. ആക്രമണത്തിൽ 50,000 രൂപയുടെ നഷ്ടമുണ്ടെന്നാണ് ചിത്ര പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
വീട്ടില്‍ അതിക്രമിച്ച് കയറല്‍, വധശ്രമം ഉള്‍പ്പടെയുള്ള കേസുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രേമാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്നാണ് ആക്രമണമെന്ന് പോലീസ് വ്യക്തമാക്കി.
പ്രവീണ്‍, സഹോദരന്‍ പ്രദീപന്‍, സോളമന്‍, ഷിജു എന്നിവര്‍ക്കെതിരെ വടകര പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രവീണ്‍ നിരവധി കേസുകളിൽ പ്രതിയാണ്. വീടും വീട്ടുപകരണങ്ങളും ആക്രമണത്തിൽ തകർന്നിട്ടുണ്ട്. ആക്രമണത്തിൽ 50,000 രൂപയുടെ നഷ്ടമുണ്ടെന്നാണ് ചിത്ര പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
വീട്ടില്‍ അതിക്രമിച്ച് കയറല്‍, വധശ്രമം ഉള്‍പ്പടെയുള്ള കേസുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രേമാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്നാണ് ആക്രമണമെന്ന് പോലീസ് വ്യക്തമാക്കി.