ബെംഗളൂരു: ഏഴ് വർഷത്തോളം യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതികളായ ആൾദൈവവും ഭാര്യയും ഒളിവിൽ. ഇവർക്കായി പോലീസ് തെരച്ചിൽ ശക്തമാക്കി. 26 വയസുകാരിയെ ചതിയിൽപ്പെടുത്തി ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് അമ്മ ബെംഗളൂരു കെ ആർ പുരം പോലീസിന് നൽകിയ പരാതി. ആധ്യാത്മിക ഗുരു എന്ന നിലയിലും മറ്റും അറിയപ്പെടുന്ന ആനന്ദ മൂർത്തി, ഭാര്യ എന്നിവർക്കെതിരെയാണ് യുവതിയുടെ അമ്മ പരാതി നൽകിയിരിക്കുന്നത്. ഏഴ് വർഷങ്ങൾക്ക് മുൻപ് ഒരു സുഹൃത്തിന്റെ വീട്ടിലെ ചടങ്ങിനിടെയാണ് യുവതി ആനന്ദ മൂർത്തിയെ പരിചയപ്പെട്ടത്. യുവതിയുടെ ജീവൻ അപകടത്തിലാണെന്നും പരിഹാരക്രിയ ചെയ്തു നൽകാമെന്നും ഇയാൾ യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചു. പരിഹാരക്രിയക്കായി വീട്ടിൽ ചെന്ന യുവതിയെ ഇയാൾ പാനീയത്തിൽ ലഹരിമരുന്ന് കലർത്തി നൽകി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി. ബോധം വന്നപ്പോൾ താൻ അർദ്ധനഗ്നയായിരുന്നെന്നും ആനന്ദ മൂർത്തിയും ഭാര്യയും ആ സമയം തന്നോടൊപ്പം കട്ടിലിൽ കിടക്കുന്നതാണ് കണ്ടതെന്നും പിന്നീട് യുവതി പറഞ്ഞു.
Also Read: പഠിക്കാന്‍ ഇഷ്ടമില്ല, ജയിലില്‍ പോകണം, 13കാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി 16കാരന്
യുവതിയെ ആനന്ദ മൂർത്തിയും ഭാര്യയും ചേർന്ന് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. നടന്ന കാര്യങ്ങൾ പുറത്ത് മറ്റാരെങ്കിലുമോ പോലീസോ അറിഞ്ഞാൽ തങ്ങളുടെ പക്കലുള്ള പീഡന ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് പറഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ കാണിച്ച് യുവതിക്ക് വന്ന വിവാഹാലോചന ഇവർ മുടക്കുകയും ചെയ്തു. പല സ്ഥലങ്ങളിലും പ്രതികൾ യുവതിയെ എത്തിച്ച് പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. യുവതിയുമായി വിവാഹം ഉറപ്പിച്ചിരുന്ന യുവാവിനെ ഇവർ ദൃശ്യങ്ങൾ കാണിച്ച് വിവാഹം മുടക്കിയതോടെയാണ് യുവതിയുടെ ബന്ധുക്കൾ പീഡനവിവരം അറിഞ്ഞത്.
അതിനിടെ, യുവതിയുടെ വിവാഹം നടത്താൻ ശ്രമിച്ചാൽ കുടുംബത്തെ വകവരുത്തുമെന്ന് യുവതിയുടെ സഹോദരനെയും പ്രതികൾ ഭീഷണിപ്പെടുത്തി. ആനന്ദ മൂർത്തിയെയും ഭാര്യയെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നും അവർ എവിടെയാണ് ഉള്ളതെന്ന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും കെ ആർ പുരം പോലീസ് പറഞ്ഞു.
Also Read: പഠിക്കാന്‍ ഇഷ്ടമില്ല, ജയിലില്‍ പോകണം, 13കാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി 16കാരന്
യുവതിയെ ആനന്ദ മൂർത്തിയും ഭാര്യയും ചേർന്ന് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. നടന്ന കാര്യങ്ങൾ പുറത്ത് മറ്റാരെങ്കിലുമോ പോലീസോ അറിഞ്ഞാൽ തങ്ങളുടെ പക്കലുള്ള പീഡന ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് പറഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ കാണിച്ച് യുവതിക്ക് വന്ന വിവാഹാലോചന ഇവർ മുടക്കുകയും ചെയ്തു. പല സ്ഥലങ്ങളിലും പ്രതികൾ യുവതിയെ എത്തിച്ച് പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. യുവതിയുമായി വിവാഹം ഉറപ്പിച്ചിരുന്ന യുവാവിനെ ഇവർ ദൃശ്യങ്ങൾ കാണിച്ച് വിവാഹം മുടക്കിയതോടെയാണ് യുവതിയുടെ ബന്ധുക്കൾ പീഡനവിവരം അറിഞ്ഞത്.
അതിനിടെ, യുവതിയുടെ വിവാഹം നടത്താൻ ശ്രമിച്ചാൽ കുടുംബത്തെ വകവരുത്തുമെന്ന് യുവതിയുടെ സഹോദരനെയും പ്രതികൾ ഭീഷണിപ്പെടുത്തി. ആനന്ദ മൂർത്തിയെയും ഭാര്യയെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നും അവർ എവിടെയാണ് ഉള്ളതെന്ന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും കെ ആർ പുരം പോലീസ് പറഞ്ഞു.