വിശാഖപട്ടണം: ചെങ്ങന്നൂരിൽ വൃദ്ധ ദമ്പതിമാരെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെന്നു സംശയിക്കുന്ന രണ്ട് പേര്‍ വിശാഖപട്ടണത്ത് പിടിയിൽ. ബംഗ്ലാദേശ് സ്വദേശികളായ ലബാലു, ജുവൽ എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഇന്നലെയാണ് ചെങ്ങന്നൂരിലെ പാറച്ചന്തയിൽ വൃദ്ധ ദമ്പതികളെ തലക്കടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. കെടി ചെറിയാൻ (76), ഭാര്യ ലില്ലി (72) എന്നിവരാണ് ദാരുണമായി കൊലപ്പെട്ടത്. ഇവരുടെ അയൽവാസികളായ ബംഗാള്‍ സ്വദേശികളെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ബംഗ്ലാദേശ് സ്വദേശികളായ ലബാലു, ജുവൽ എന്നിവരെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. കഴിഞ്ഞ ദിവസം ഇവര്‍ ഇതേ വീട്ടിൽ ജോലിക്ക് എത്തിയിരുന്നു.
വിശാഖപട്ടണത്ത് വെച്ച് കോറമണ്ഡല എക്സ്പ്രസിൽ നിന്നാണ് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ഇരുവരെയും പിടികൂടിയത്. ട്രെയിൻ മാർഗം രക്ഷപെടാൻ സാധ്യതയുള്ളതിനാൽ ചെങ്ങന്നൂർ പൊലീസ് റെയിൽവേ പോലീസിന്‍റെ സഹായം തേടിയിരുന്നു.കേരളത്തിൽ നിന്നുള്ള പോലീസ് സംഘത്തിന് ഇന്ന് ഇരുവരെയും ആര്‍പിഎഫ് കൈമാറും.
ഇന്നലെയാണ് ചെങ്ങന്നൂരിലെ പാറച്ചന്തയിൽ വൃദ്ധ ദമ്പതികളെ തലക്കടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. കെടി ചെറിയാൻ (76), ഭാര്യ ലില്ലി (72) എന്നിവരാണ് ദാരുണമായി കൊലപ്പെട്ടത്. ഇവരുടെ അയൽവാസികളായ ബംഗാള്‍ സ്വദേശികളെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ബംഗ്ലാദേശ് സ്വദേശികളായ ലബാലു, ജുവൽ എന്നിവരെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. കഴിഞ്ഞ ദിവസം ഇവര്‍ ഇതേ വീട്ടിൽ ജോലിക്ക് എത്തിയിരുന്നു.
വിശാഖപട്ടണത്ത് വെച്ച് കോറമണ്ഡല എക്സ്പ്രസിൽ നിന്നാണ് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ഇരുവരെയും പിടികൂടിയത്. ട്രെയിൻ മാർഗം രക്ഷപെടാൻ സാധ്യതയുള്ളതിനാൽ ചെങ്ങന്നൂർ പൊലീസ് റെയിൽവേ പോലീസിന്‍റെ സഹായം തേടിയിരുന്നു.കേരളത്തിൽ നിന്നുള്ള പോലീസ് സംഘത്തിന് ഇന്ന് ഇരുവരെയും ആര്‍പിഎഫ് കൈമാറും.