ആപ്പ്ജില്ല

ജോലിയില്‍ നിന്ന് പിരിച്ചുവിട്ട മേലുദ്യോഗസ്ഥനെ യുവാവ് കുത്തിക്കൊന്നു

ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ഒരു മാസത്തെ ശമ്പളം നല്‍കാതിരിക്കുകയും ചെയ്‍തതാണ് കൊലയ്ക്ക് കാരണമെന്ന് യുവാവ് പറഞ്ഞു

Samayam Malayalam 23 Sept 2019, 11:29 am
മുംബൈ: ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന് യുവാവ് മേലുദ്യോഗസ്ഥനെ കുത്തിക്കൊന്നു. 28കാരനായ ഗണേഷ് പവാറാണ് ജോലി നഷ്ടപ്പെട്ട ദേഷ്യത്തില്‍ മേലുദ്യോഗസ്ഥനെ കൊലപ്പെടുത്തിയത്.
Samayam Malayalam stabbed represantative image


ഗണേഷ് പവാറിനെ പോലീസ് അറസ്‍റ്റ് ചെയ്‍തു. ഘട്കോപര്‍ ഈസ്റ്റിലെ പന്ത് നഗറിലെ ട്യൂഷന്‍ സെന്‍റര്‍ ഉടമ മയങ്ക് മന്‍ഡോട്ടാണ് കൊല്ലപ്പെട്ടത്. മയങ്ക് മന്‍ഡോട്ടിന്‍റെ ഉടമസ്ഥതയിലുള്ള മയങ്ക് ട്യൂട്ടോറിയല്‍സിലായിരുന്നു ഗണേഷ് പവാര്‍ ജോലി ചെയ്‍തിരുന്നത്.

ജോലിയില്‍ നിന്ന് പിരിച്ചുവിട്ട ഗണേഷിന് ഒരു മാസത്തെ ശമ്പളം നല്‍കിയിട്ടില്ലെന്നും ആരോപണമുണ്ട്.

ഞായറാഴ്‍ച വൈകീട്ട് വിദ്യാര്‍ഥികള്‍ ക്ലാസ് കഴിഞ്ഞ് പോയശേഷം 6.30 ഓടെ ട്യൂഷന്‍ സെന്‍ററിലെത്തിയ ഗണേഷ് മന്‍ഡോട്ടുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിനിടെ ഗണേഷ് മന്‍ഡോട്ടിനെ വെട്ടുകത്തികൊണ്ട് കുത്തുകയായിരുന്നുവെന്ന് പന്ത് നഗര്‍ പോലീസ് പറഞ്ഞു. ആഴത്തില്‍ കുത്തേറ്റ മന്‍ഡോട്ട് മിനിറ്റുകള്‍ക്കകം മരിച്ചു. പവാര്‍ മന്‍ഡോട്ടുമായി വഴക്കുണ്ടാക്കുകയും കഴുത്തില്‍ കുത്തുകയുമായിരുന്നെന്ന് ദക്സാക്ഷി പറഞ്ഞു.

സംഭവസ്ഥലത്തുവെച്ചുതന്നെ പ്രതിയെ ആയുധത്തോടൊപ്പം പോലീസ് കസ്‍റ്റഡിയിലെടുത്തു.

മയങ്ക് ട്യട്ടോറിയല്‍സില്‍ ഓഫീസ് അഡ്‍മിനിസ്ട്രേറ്ററായി 2019 ഫെബ്രുവരിയിലാണ് ഗണേഷ് പവാര്‍ ജോലിയ്ല‍ ചേര്‍ന്നത്. കഴിഞ്ഞ വെള്ളിയാഴ്‍ചയാണ് തന്നെ ജോലിയില്‍ നിന്ന് പറഞ്ഞുവിട്ടതെന്നും ഓഗസ്റ്റ് മാസത്തിലെ ശമ്പളം നല്‍കിയില്ലെന്നും പവാര്‍ പറഞ്ഞു.

പവാറിനെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. പവാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സംഭവസ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. പവാര്‍ വരുന്നതും മന്‍ഡോട്ടിനെ കുത്തിക്കൊലപ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്