ആപ്പ്ജില്ല

പോത്താനിക്കാട് കൊലപാതകം: ഇന്ന് സജീവനെ കോടതിയിൽ ഹാജരാക്കും

സജീവനെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രസാദിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. ആദ്യം സജീവൻ പൊലീസിന് പരസ്പര വിരുദ്ധമായ മൊഴികൾ നൽകിയെങ്കിലും ഇന്നലെ വൈകുന്നേരത്തോടെ സജീവൻ കുറ്റം സമ്മതിച്ചു.

Samayam Malayalam 24 Jun 2019, 8:18 am
കൊച്ചി: പോത്താനിക്കാട് മദ്യത്തെ ചൊല്ലിയുള്ള കലഹത്തിനിടെ വീട്ടുജോലിക്കാരനെ കൊലപ്പെടുത്തിയ സജീവനെ ഇന്ന് കോടതിയിൽ ഹാജരാക്കും. സജീവന്റെ വീട്ടിലാണ് അയൽവാസിയും വീട്ടിലെ ജോലിക്കാരനുമായ പ്രസാദിനെ കൊലപ്പെടുത്തിയ നിലയിൽ കണ്ടത്. കോതമംഗലം ജൂഡീഷ്യൽ സെക്കൻഡ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് സജീവനെ ഹാജരാക്കുക.
Samayam Malayalam shooting


ഇന്നലെ വൈകിട്ടാണ് പോത്താനിക്കാട് സിഐ ചോദ്യം ചെയ്ത ശേഷം സജീവന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പോത്താനിക്കാട് കോഴി ഫാം നടത്തുകയായിരുന്നു സജീവൻ. അവിടുത്തെ ജോലിക്കാരനായ പ്രസാദും സജീവനും തമ്മിൽ മദ്യത്തിന്റെ പേരിൽ വഴക്കുണ്ടായി.തുടർന്ന്,
സജീവൻ എയർ ഗൺ ഉപയോഗിച്ച് പ്രസാദിന്റെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

സജീവനെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രസാദിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. ആദ്യം സജീവൻ പൊലീസിന് പരസ്പര വിരുദ്ധമായ മൊഴികൾ നൽകിയെങ്കിലും ഇന്നലെ വൈകുന്നേരത്തോടെ സജീവൻ കുറ്റം സമ്മതിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്