ആപ്പ്ജില്ല

പങ്കാളി സ്ത്രീയല്ലെന്ന് വീട്ടുകാരറിഞ്ഞത് പോസ്റ്റ് മോർട്ടത്തിന് ശേഷം; സ്വവർഗ ദമ്പതികൾ ഒരുമിച്ച് ജീവിച്ചത് 8 വർഷം

ഗുരുതരമായി പൊള്ളലേറ്റ ദമ്പതികൾ മരണത്തിനു കീഴടങ്ങി. 2014ൽ ദമ്പതികൾ ഒരു കുട്ടിയെ ദത്തെടുത്തിരുന്നു.

Samayam Malayalam 9 Sept 2020, 6:36 pm
ഭോപ്പാൽ: മധ്യപ്രദേശിലെ സീഹോറിൽ സ്വവർഗ ദമ്പതികൾ ഭാര്യ ഭർത്താക്കന്മാരായി ജീവിച്ചത് എട്ട് വർഷം. ദമ്പതികളിൽ ഭാര്യ പുരുഷനായിരുന്നുവെന്ന് അറിയില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇരുവരുടേയും മരണത്തെത്തുടർന്നു നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് ഭാര്യ സ്ത്രീയല്ലെന്ന് വ്യക്തമായത്. 2012ലാണ് ദമ്പതികൾ വിവാഹിതരായത്. 2014ൽ ഇരുവരും ഒരു കുട്ടിയെ ദത്തെടുത്തിരുന്നു.
Samayam Malayalam LGBTQ new
പ്രതീകാത്മക ചിത്രം |TOI


Also Read: ആദിവാസി പെൺകുട്ടി വിഷം കഴിച്ചു മരിച്ചു; സഹോദരി ഗുരുതരാവസ്ഥയിൽ; കൂട്ടബലാത്സംഗം നടന്നെന്ന് റിപ്പോർട്ട്

"ആഗസ്റ്റ് 11ന് ദമ്പതികൾ തമ്മിൽ കുടുംബ കലഹം ഉണ്ടായിരുന്നു. തുടർന്ന് ഭാര്യ സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഇതേത്തുടർന്ന് ഇരുവർക്കും പൊള്ളലേറ്റു. തുടർന്ന് ഇരുവരേയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും നില തൃപ്തികരമല്ലാത്തതിനാൽ ആഗസ്റ്റ് 12ന് ഭോപ്പാലിലേക്ക് കൊണ്ടു പോവുകയും ചെയ്തു." അഡീഷ്ണൽ പോലീസ് സുപ്രണ്ട് സമീർ യാദവ് പറഞ്ഞു.

ഗുരുതരമായി പൊള്ളലേറ്റ ഭാര്യ ആഗസ്റ്റ് 12ന് മരണത്തിനു കീഴടങ്ങി. ആഗസ്റ്റ് 16നാണ് ഭർത്താവ് മരിച്ചത്. പോസ്റ്റ്മോർട്ടത്തിലാണ് ദമ്പതികൾ പുരുഷന്മാരാണെന്ന് കണ്ടെത്തിയത്. ഇതേപ്പറ്റി കുടുംബത്തോട് ചോദിച്ചെങ്കിലും അറിയില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും സമീർ പറഞ്ഞു.

Also Read: യുവതിയെ തൊഴിലുടമ വർഷങ്ങളായി പീഡിപ്പിച്ചു; സഹായം ചെയ്ത് നൽകിയത് ഭാര്യ

"തന്റെ സഹോദരൻ എൽജിബിടിക്യു മുന്നേറ്റങ്ങളെ പിന്തുണച്ചിരുന്നു." എന്ന് മരിച്ചയാളുടെ സഹോദരൻ പറഞ്ഞു. 2018 സെപ്തംബറിലാണ് ഒരേ ലിംഗത്തിൽപ്പെട്ട ആളുകൾ തമ്മിലുള്ള ലൈംഗിക ബന്ധത്തെ എതിർക്കുന്ന സെക്ഷൻ 377 സുപ്രീംകോടതി റദ്ദാക്കിയത്. സ്വവർഗ്ഗ വിവാഹത്തിന് അംഗീകാരം തേടിയുള്ള ഹർജി കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്