കൊച്ചി: മംഗലാപുരത്തുനിന്നും വിദഗ്ദ ചികിത്സയ്ക്കെത്തിച്ച നവജാത ശിശുനെതിരെ വർഗ്ഗീയ വിഷം തുപ്പിയ സംഘപരിവാർ പ്രവർത്തകൻ അറസ്റ്റില്‍. എറണാകുളം കടവൂർ സ്വദേശി ബിനിൽ സോമസുന്ദരം എന്നയാളാണ് അറസ്റ്റിലായത്. "ചികിത്സ സർക്കാർ സൌജന്യമാക്കും കാരണം ന്യൂനപക്ഷ (ജിഹാദിയുടെ) വിത്താണ്". എന്നായിരുന്നു പിഞ്ചുകുഞ്ഞിനെതിരായ ബിനിലിന്‍റെ പരാമർശം. കൊച്ചി സെൻട്രൽ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്പതിനെട്ട് ദിവസം പ്രായമുള്ള ശിശുവിനെ വർഗീയമായി അപമാനിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് പൊലീസ് ബിനിൽ സോമസുന്ദരത്തിനെതിരെ സ്വമേധയാ കേസെടുത്തത്. ഇയാള്‍ക്കെതിരെ 153-എ വകുപ്പ് പ്രകാരം മതസ്പർധ വളർത്താൻ ശ്രമിച്ചതിനാണ് കേസെടുത്തത്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ബിനിലിന്‍റെ കുറിപ്പ് വലിയ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു. ഇതിന് പിന്നായായിരുന്നു സംഭവത്തിൽ കേസെടുത്തത്.
ശബരിമല വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങളിൽ പങ്കെടുത്തിട്ടുള്ളയാളാണ് ബിനിലെന്ന് ഇയാളുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. കുഞ്ഞിനെപ്പറ്റിയുള്ള പോസ്റ്റ് വാവദമായതിനെത്തുടർന്ന് ഇയാൾ പോസ്റ്റ് പിൻവലിച്ചു. "തന്റെ അക്കൌണ്ട് ഹാക്ക് ചെയ്തതായി സംശയിക്കുന്നു". എന്നാണ് ഇതിന് ഇയാൾ നൽകിയ വിശദീകരണം. ഇതിന് പിന്നാലെ കുറിപ്പ് പോസ്റ്റ് ചെയ്യുമ്പോള്‍ താന്‍ അമിതമായി മദ്യപിച്ചിരുന്നതായും അതുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നും ഇയാള്‍ അവകാശപ്പെട്ടു.
വുധനാഴ്ച രാവിലെ 11.30 ഓടെയായിരുന്നു കുഞ്ഞുമായി ആംബുലൻസ് മംഗലാപുരത്തുനിന്നും പുറപ്പെട്ടത്. വൈകിട്ട് നാലരയോടെ കൊച്ചിയിലെ അമൃത ആശുപത്രിയിൽ എത്തിച്ചേരുകയും ചെയ്തു. അഞ്ചര മണിക്കൂറെടുത്താണ് 450 കിലോമീറ്റർ ആംബുലൻസ് താണ്ടിയത്. തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രിയിൽ പ്രവേശിപ്പിക്കാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട് ആരോഗ്യമന്ത്രി കെ കെ ശൈലജ ഇടപെട്ട് കുഞ്ഞിനെ അമൃതയിൽ പ്രവേശിപ്പിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. കുഞ്ഞിന്റെ ചികിത്സയുടെ മുഴുവൻ ചിലവും സർക്കാരാണ് വഹിക്കുന്നത്.
ശബരിമല വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങളിൽ പങ്കെടുത്തിട്ടുള്ളയാളാണ് ബിനിലെന്ന് ഇയാളുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. കുഞ്ഞിനെപ്പറ്റിയുള്ള പോസ്റ്റ് വാവദമായതിനെത്തുടർന്ന് ഇയാൾ പോസ്റ്റ് പിൻവലിച്ചു. "തന്റെ അക്കൌണ്ട് ഹാക്ക് ചെയ്തതായി സംശയിക്കുന്നു". എന്നാണ് ഇതിന് ഇയാൾ നൽകിയ വിശദീകരണം. ഇതിന് പിന്നാലെ കുറിപ്പ് പോസ്റ്റ് ചെയ്യുമ്പോള്‍ താന്‍ അമിതമായി മദ്യപിച്ചിരുന്നതായും അതുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നും ഇയാള്‍ അവകാശപ്പെട്ടു.
വുധനാഴ്ച രാവിലെ 11.30 ഓടെയായിരുന്നു കുഞ്ഞുമായി ആംബുലൻസ് മംഗലാപുരത്തുനിന്നും പുറപ്പെട്ടത്. വൈകിട്ട് നാലരയോടെ കൊച്ചിയിലെ അമൃത ആശുപത്രിയിൽ എത്തിച്ചേരുകയും ചെയ്തു. അഞ്ചര മണിക്കൂറെടുത്താണ് 450 കിലോമീറ്റർ ആംബുലൻസ് താണ്ടിയത്. തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രിയിൽ പ്രവേശിപ്പിക്കാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട് ആരോഗ്യമന്ത്രി കെ കെ ശൈലജ ഇടപെട്ട് കുഞ്ഞിനെ അമൃതയിൽ പ്രവേശിപ്പിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. കുഞ്ഞിന്റെ ചികിത്സയുടെ മുഴുവൻ ചിലവും സർക്കാരാണ് വഹിക്കുന്നത്.