ആപ്പ്ജില്ല

പ്ലസ് ടു വിദ്യാർഥികൾ ക്ലാസ് മുറിയിൽവെച്ച് 'വിവാഹിതരായി'; നടപടിയെടുത്ത് പോലീസ്

ഈസ്റ്റ് ഗോദാവരി: ആന്ധ്രാപ്രദേശിൽ ക്ലാസ് മുറിയിൽവെച്ച് പ്ലസ് ടു വിദ്യാർഥികൾ 'വിവാഹിതരായി'. താലിചാർത്തുന്ന ദൃശ്യങ്ങൾ പകർത്തിയ സുഹൃത്ത് ഇത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് സംഭവം ശ്രദ്ധനേടുന്നത്. രാജമഹേന്ദ്രവരത്തെ ജൂനിയർ കോളേജിലാണ് സംഭവം നടന്നതെന്ന് ദ ന്യൂസ് മിനിട്ടാണ് റിപ്പോർട്ട് ചെയ്തത്. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ വിഷയത്തിൽ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിശദാംശങ്ങൾ വായിക്കാം.

Samayam Malayalam 4 Dec 2020, 3:35 pm
ഈസ്റ്റ് ഗോദാവരി: ആന്ധ്രാപ്രദേശിൽ ക്ലാസ് മുറിയിൽവെച്ച് പ്ലസ് ടു വിദ്യാർഥികൾ 'വിവാഹിതരായി'. താലിചാർത്തുന്ന ദൃശ്യങ്ങൾ പകർത്തിയ സുഹൃത്ത് ഇത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് സംഭവം ശ്രദ്ധനേടുന്നത്. രാജമഹേന്ദ്രവരത്തെ ജൂനിയർ കോളേജിലാണ് സംഭവം നടന്നതെന്ന് ദ ന്യൂസ് മിനിട്ടാണ് റിപ്പോർട്ട് ചെയ്തത്. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ വിഷയത്തിൽ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിശദാംശങ്ങൾ വായിക്കാം.
Samayam Malayalam school students married inside classroom viral video andhra pradesh
പ്ലസ് ടു വിദ്യാർഥികൾ ക്ലാസ് മുറിയിൽവെച്ച് 'വിവാഹിതരായി'; നടപടിയെടുത്ത് പോലീസ്


​ക്ലാസ് മുറിയിലെ 'വിവാഹം'

തങ്ങൾ പഠിക്കുന്ന രാജമഹേന്ദ്രവരത്തെ സർക്കാർ ജൂനിയർ കോളേജിൽ വെച്ചാണ് വിദ്യാർഥികൾ 'വിവാഹം' കഴിക്കുന്നത്. ഇവരുടെ സുഹൃത്ത് തന്നെയാണ് വീഡിയോ പകർത്തിയതും പങ്കുവെച്ചതും. താലികെട്ടുന്നതും സിന്ദൂരം ചാർത്തുന്നതുമെല്ലാം ഒരു മിനിട്ട് ദൈർഘ്യമുള്ള വീഡിയോയിലുണ്ട്. രാജമഹേന്ദ്രവരം ജൂനിയർ കോളേജിന്‍റെ പ്രവേശന കവാടവും 'വിവാഹ' വീഡിയോയിൽ വ്യക്തമായി കാണം.

​സഹായത്തിനായി ഒരാൾ മാത്രം

പ്ലസ് ടു വിദ്യാർഥികളുടെ വിവാഹ ചടങ്ങ് നടന്ന ക്ലാസ് മുറിയിൽ വീഡിയോ എടുത്ത വിദ്യാർഥിയല്ലാതെ മറ്റാരും ഉണ്ടായില്ലെന്നാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. താലിക്കെട്ടുന്നതിനിടെ മറ്റുള്ളവർ വരാനിടയുള്ളതിനാൽ സുഹൃത്ത് ഇവരോട് പെട്ടെന്ന് ചടങ്ങ് തീർക്കാൻ ആവശ്യപ്പെടുന്നതും വീഡിയോയിൽ വ്യക്തമാണെന്ന് ന്യൂസ് മിനിട്ട് റിപ്പോർട്ട് ചെയ്യുന്നു. നവംബർ ആദ്യം നടന്ന സംഭവമാണിതെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.

​കൂടെയുണ്ടായിരുന്നത് കസിൻ

വീഡിയോ ചിത്രീകരിച്ചത് പെൺകുട്ടിയുടെ കസിനാണെന്നാണ് റിപ്പോർട്ട്. വീഡിയോയിൽ പെൺകുട്ടിയുടെ നെറ്റിയിൽ ബിന്ദി ചാർത്താൻ ഇവർ ആവശ്യപ്പെടുന്നുണ്ട്. ഹിന്ദു വിവാഹചടങ്ങുകളുടെ ഭാഗമായ കാര്യമാണ് ഇത്. "ആരെങ്കിലും വരുന്നതിനുമുമ്പ് ബിന്ദി ഇടൂ, എനിക്ക് പേടിയാകുന്നുണ്ട്. കൃത്യമായി തൊടൂ,' കസിൻ പറയുന്നു'. ഫോട്ടോ എടുക്കാനായി ചേർന്ന് നിൽക്കാൻ കസിൻ ആവശ്യപ്പെടുന്ന ഇടത്താണ് വീഡിയോ അവസാനിക്കുന്നത്.

​വിദ്യാർഥികൾക്ക് ടിസി നൽകിയതായി റിപ്പോർട്ട്

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം കോളേജ് പ്രിൻസിപ്പൾ വിദ്യാർഥികൾക്ക് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടിസി) നൽകി കഴിഞ്ഞു. ഇവർക്കൊപ്പമുണ്ടായിരുന്ന കസിനെതിരെയും കോളേജ് അധികൃതർ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇവർ ചിത്രീകരിച്ച വീഡിയോ സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തത് വഴിയാകം പുറത്ത് വന്നതെന്നാണ് കരുതപ്പെടുന്നത്. ആരാണ് വീഡിയോ പങ്കുവെച്ചതെന്ന് അറിയില്ലെന്നാണ് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥൻ ഐഎഎൻഎസിനോട് പറഞ്ഞത്.

പോലീസ് സ്വമേധയാ കേസെടുത്തു


പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾ വിവാഹിതരാകുന്നതിന്‍റെ വീഡിയോ വൈറലായതിന് പിന്നാലെ പോലീസ് സ്വമേധയാ കേസെടുത്തെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു. സംഭവത്തെക്കുറിച്ച് വനിതാ- ശിശു വികസന വകുപ്പിനെ അറിയിച്ചെന്ന് ആന്ധ്രാ പോലീസ് വ്യക്തമാക്കി. "വീഡിയോ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു, പക്ഷേ ആരും ഇതിനെക്കുറിച്ച് പരാതിപ്പെട്ടിട്ടില്ല. ദമ്പതികളുടെ മാതാപിതാക്കളോ, സ്കൂൾ മാനേജുമെന്റോ ഇത് റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ഞങ്ങൾ ഇക്കാര്യത്തിൽ സ്വമേധയാ ഇടപെടുകയും വനിതാ ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ചെയ്തു.' രാജമഹേന്ദ്രവാരം ടൗൺ പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ ബി വെങ്കിടേശ്വര റാവു പറഞ്ഞു. കോളേജുമായി ബന്ധപ്പെട്ടെങ്കിലു പ്രതികരണം ഉണ്ടായില്ലെന്നും എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്