ആപ്പ്ജില്ല

പ്രണയാഭ്യർത്ഥന നിരസിച്ചു, പിന്നാലെ ഫോണിലൂടെ നിരന്തര ശല്ല്യം, പക തീർത്തത് ഉറങ്ങിക്കിടന്ന 19കാരിയെ തീ കൊളുത്തി കൊന്നിട്ട്, പ്രദേശത്ത് ബിജെപി പ്രതിഷേധം

ചൊവ്വാഴ്ച രാത്രി കിടന്ന് ഉറങ്ങുന്നതിനിടയിലാണ് സംഭവം നടന്നത്. ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതിന് പിന്നാലെ ഞെട്ടിയുണര്‍ന്ന പെണ്‍കുട്ടി ഉറക്കെ നിലവിളിച്ച് പിതാവന്റെ മുറിയിലേക്ക ഒടി. തുടർന്ന് അച്ഛനും അമ്മയും ചേർന്നാണ് വെള്ളമൊഴിച്ച് തീ കെടുത്തിയത്.

Samayam Malayalam 29 Aug 2022, 1:09 pm
റാഞ്ചി: പ്രണയം നിരസിക്കപ്പെടുന്നതിനെത്തുടര്‍ന്നുള്ള അരും കൊലകൾ ഇപ്പോൾ തുടർച്ചയാകുകയാണ്. അടുത്തിടെ നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പ്രണയം നിഷേധിച്ചതിന്റെ പേരില്‍ അഥവാ പുരുഷനോട് നോ എന്നു പറഞ്ഞതിന്റെ പേരില്‍ കൊല്ലപ്പെടേണ്ടവരാണോ സ്ത്രീകൾ എന്നും തന്റേതാകുന്നില്ല, താന്‍ ആഗ്രഹിക്കുന്നത് നടക്കുന്നില്ല എന്ന നിരാശ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത മനുഷ്യര്‍ മാനസികവൈകല്യങ്ങളുള്ളവരാണെന്നുള്ള ചർച്ചകളൊക്കെ സമൂഹത്തിൽ നടക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ നടന്നപ്പോഴും കേരളത്തിൽ അങ്ങിനെ സംഭവിക്കില്ലെന്ന് ഊറ്റംകൊണ്ടവരാണ് നാം. എന്നാൽ കേരളത്തിലും നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. അവസാനമായി റാഞ്ചിയിൽ നിന്നാണ് പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ ചുട്ടുകൊന്ന വാർത്ത വരുന്നത്.
Samayam Malayalam section 144 imposed in jharkhand after 19 year old girl lost life
പ്രണയാഭ്യർത്ഥന നിരസിച്ചു, പിന്നാലെ ഫോണിലൂടെ നിരന്തര ശല്ല്യം, പക തീർത്തത് ഉറങ്ങിക്കിടന്ന 19കാരിയെ തീ കൊളുത്തി കൊന്നിട്ട്, പ്രദേശത്ത് ബിജെപി പ്രതിഷേധം


​സംഭവം ഉറങ്ങി കിടക്കുന്നതിനിടയിൽ

പ്ലസ്ടു വിദ്യാർത്ഥിയായ 19കാരിയാണ് ഞായറാഴ്ച പുലർച്ചെ വെന്ത് മരിച്ചത്. 90 ശതമാനം പൊള്ളലേറ്റ് പെൺകുട്ടി റാഞ്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയ്ക്കിടെയാണ് മരിച്ചത്. ജാര്‍ഖണ്ഡിലെ ദുംകയിലാണ് സംഭവം. ചൊവ്വാഴ്ച പുലർച്ചെ വീട്ടിൽ ഉറങ്ങുകയായിരുന്ന പെൺകുട്ടിയുടെ ശരീരത്തിൽ ജനാല വഴി യുവാവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവത്തിൽ ഷാരൂഖ് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കാനായി പ്രതി നിരന്തരം ശ്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

​സൗഹൃദം സ്ഥാപിക്കുക ലക്ഷ്യം

കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ സൗഹൃദം സ്ഥാപിക്കണമെന്ന ആവശ്യവുമായി വീണ്ടും ഷാരൂഖ് വിളിച്ചിരുന്നു. സംസാരിച്ചില്ലെങ്കില്‍ കൊല്ലുമെന്നും യുവാവ് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പെണ്‍കുട്ടി ഇക്കാര്യം പിതാവിനോട് പറഞ്ഞു. അടുത്ത ദിവസം ഷാരൂഖിന്റെ വീട്ടുകാരമായി സംസാരിക്കാമെന്ന് പറഞ്ഞതായിരുന്നു. തുടർന്ന് ചൊവ്വാഴ്ച രാത്രി കിടന്ന് ഉറങ്ങുന്നതിനിടയിലാണ് സംഭവം നടന്നത്. ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതിന് പിന്നാലെ ഞെട്ടിയുണര്‍ന്ന പെണ്‍കുട്ടി ഉറക്കെ നിലവിളിച്ച് പിതാവന്റെ മുറിയിലേക്ക ഒടി. തുടർന്ന് അച്ഛനും അമ്മയും ചേർന്നാണ് വെള്ളമൊഴിച്ച് തീ കെടുത്തിയത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചു. തീ അണയ്ക്കുമ്പോഴേക്കും ശരീരത്തിൽ 90 ശതമാനവും പൊള്ളലേറ്റിരുന്നു.

​പെൺകുട്ടിയുടെ മൊഴി

"ചൊവ്വാഴ്ച പുലർച്ചയോടെ ശരീരത്തിൽ നല്ല വേദന അനുഭവപ്പെട്ടു. എന്തോ കത്തുന്ന മണവും ഉണ്ടായിരുന്നു. കണ്ണ് തുറന്നപ്പോൾ അവൻ ഓടി പോകുന്നതാണ് കണ്ടത്. വേദനകൊണ്ട അലറി ഞാൻ അച്ഛന്റെ മുറിയിലേക്ക് ഓടുകയായിരുന്നു. എന്റെ മാതാപിതാക്കൾ തീ കെടുത്തി ആശുപത്രിൽ എത്തിച്ചു" എന്നാണ് മരിക്കുന്നതിന് മുമ്പ് കുട്ടി മൊഴി നൽകിയത്.

​പ്രതിഷേധം

പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ദുംകയിൽ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്‌റങ്ദലിന്റെയും നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സമരങ്ങൾ ശക്തമായതോടെ ദുംക സബ്ഡിവിഷന്‍ പരിധിയില്‍ നിരോധനാജ്ഞയും പ്രഖ്യാപിക്കേണ്ടി വന്നു. പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. നാല് പേരിൽ കൂടുതൽ ആളുകൾ കൂട്ടം കൂടി നിൽക്കാൻ പാടില്ല.

​സർക്കാരിനെതിരെ ബിജെപി എംപി

ഞങ്ങൾക്ക് ദുംകയിലെ മകളെ രക്ഷിക്കാനായില്ല. മുഖ്യമന്ത്രിയും പരിവാരങ്ങളും ആഘോഷത്തിലാണ്. സാധാരണക്കാരായ ജനങ്ങളെ ജയിലിൽ അടയ്ക്കാനുള്ള നടപടികളാണ് സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. ക്രൂരകൃത്യങ്ങളെ ഗൗരവമായി കാണാത്ത സർക്കാർ ഇതിനെയും ഗൗരവമായി കാണുന്നില്ലെന്ന് ബിജെപി എംപി ഡോ. നിഷികാന്ത് ദുബെ ട്വിറ്ററിൽ കുറിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്