പഞ്ചാബ്: മധുരപലഹാരം നൽകാമെന്ന വാഗ്‌ദാനം നൽകി കൂട്ടിക്കൊണ്ട് പോയി ഏഴ് വയസുകാരിയെ അയൽവാസിയായ 30കാരൻ ബലാത്സഗം ചെയ്‌തു. പഞ്ചാബിലെ പട്യാല ജില്ലയിലാണ് സംഭവം. കുട്ടിയുടെ അമ്മയുടെ പരാതിയിൽ പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.
Also Read: 'കൊവിഡാണ്, മരണം സംഭവിക്കും'; ഭാര്യയോട് കള്ളം പറഞ്ഞ് കാമുകിക്കൊപ്പം നാടുവിട്ട യുവാവ് പിടിയിൽ
കഴിഞ്ഞ തിങ്കളാഴ്‌ചയാണ് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായത്. വീട്ടിൽ തനിച്ചായിരുന്ന കുട്ടിയെ മധുരപലഹാരം നൽകാമെന്ന് പറഞ്ഞ് പ്രതി സ്വന്തം വീട്ടിലേക്ക് കൂട്ടി കൊണ്ട് പോകുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. മകളെ കാണാതായതോടെ അമ്മ സമീപവാസികളോട് പറഞ്ഞു. പ്രതിക്കൊപ്പം കുട്ടി പോകുന്നതായി കണ്ടെന്ന വിവരത്തെ തുടർന്ന് പ്രതിയുടെ വീട്ടിൽ എത്തുമ്പോഴാണ് പീഡന വിവരം വ്യക്തമായത്.
പ്രതിയുടെ പക്കൽ നിന്നും കുട്ടിയെ രക്ഷപ്പെടുത്തിയ യുവതി മകളെ ആശുപത്രിയിലെത്തിക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്‌തു. കേസെടുത്ത പോലീസ് യുവാവിനെ കസ്‌റ്റഡിയിലെടുക്കുകയും അറസ്‌റ്റ് രേഖപ്പെടുത്തുകയും ചെയ്‌തു. ഇയാൾക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തതായി പോലീസ് പറഞ്ഞു.
Also Read: ഹിന്ദു യുവ വാഹിനി നേതാവിനെ കുത്തിക്കൊന്നു
പീഡനം നടന്നതിൻ്റെ ഞെട്ടലിലാണ് പെൺകുട്ടിയെന്നും അമ്മയുടെയും കുട്ടിയുടെയും മൊഴി രേഖപ്പെടുത്തിയതായും പോലീസ് വ്യക്തമാക്കി. പ്രതി അവിവാഹിതനാണെന്നും കേസ് അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.
Also Read: 'കൊവിഡാണ്, മരണം സംഭവിക്കും'; ഭാര്യയോട് കള്ളം പറഞ്ഞ് കാമുകിക്കൊപ്പം നാടുവിട്ട യുവാവ് പിടിയിൽ
കഴിഞ്ഞ തിങ്കളാഴ്‌ചയാണ് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായത്. വീട്ടിൽ തനിച്ചായിരുന്ന കുട്ടിയെ മധുരപലഹാരം നൽകാമെന്ന് പറഞ്ഞ് പ്രതി സ്വന്തം വീട്ടിലേക്ക് കൂട്ടി കൊണ്ട് പോകുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. മകളെ കാണാതായതോടെ അമ്മ സമീപവാസികളോട് പറഞ്ഞു. പ്രതിക്കൊപ്പം കുട്ടി പോകുന്നതായി കണ്ടെന്ന വിവരത്തെ തുടർന്ന് പ്രതിയുടെ വീട്ടിൽ എത്തുമ്പോഴാണ് പീഡന വിവരം വ്യക്തമായത്.
പ്രതിയുടെ പക്കൽ നിന്നും കുട്ടിയെ രക്ഷപ്പെടുത്തിയ യുവതി മകളെ ആശുപത്രിയിലെത്തിക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്‌തു. കേസെടുത്ത പോലീസ് യുവാവിനെ കസ്‌റ്റഡിയിലെടുക്കുകയും അറസ്‌റ്റ് രേഖപ്പെടുത്തുകയും ചെയ്‌തു. ഇയാൾക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തതായി പോലീസ് പറഞ്ഞു.
Also Read: ഹിന്ദു യുവ വാഹിനി നേതാവിനെ കുത്തിക്കൊന്നു
പീഡനം നടന്നതിൻ്റെ ഞെട്ടലിലാണ് പെൺകുട്ടിയെന്നും അമ്മയുടെയും കുട്ടിയുടെയും മൊഴി രേഖപ്പെടുത്തിയതായും പോലീസ് വ്യക്തമാക്കി. പ്രതി അവിവാഹിതനാണെന്നും കേസ് അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.