ആപ്പ്ജില്ല

ഡോക്ടറെ മര്‍ദിച്ചയാള്‍ക്ക് 1 ലക്ഷം രൂപ പിഴ; പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് കോടതി

ആശുപത്രിയിലെ കണ്‍സള്‍ട്ടിംഗ് മുറിയിലേക്ക് അതിക്രമിച്ച് കടന്ന ഇയാള്‍ ഡോക്ടര്‍ക്ക് ആക്രമിച്ചതായും നഴ്‌സുമാരെയും സ്റ്റാഫുകളെയും അധിക്ഷേപിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു.

Samayam Malayalam 26 Oct 2020, 4:19 pm
മുംബൈ: ഡോക്ടറെ മര്‍ദിച്ച സാമൂഹിക പ്രവര്‍ത്തകന് വന്‍ തുക പിഴയിട്ട് ബോംബെ ഹൈക്കോടതി. കൊവിഡ് രോഗി മരിച്ചതിനെ തുടര്‍ന്നാണ് ഡോക്ടറെ ഇയാള്‍ മര്‍ദിച്ചത്. ഒരു ലക്ഷം രൂപയാണ് പിഴശിക്ഷ.
Samayam Malayalam court
പ്രതീകാത്മക ചിത്രം


Also Read: ദരിദ്രരാഷ്ട്രങ്ങള്‍ക്ക് വാക്‌സിന്‍ ഉറപ്പാക്കണം; വാക്‌സിന്‍ ദേശീയത കൊവിഡ് വര്‍ധിപ്പിക്കുമെന്ന് ലോകാരോഗ്യ സംഘടന

ഈ പണം കൊറോണ പരിപാലനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ കോടതി ഇയാളോട് നിര്‍ദേശിച്ചു. ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമത്തില്‍ ലോക്ക്ഡൗണിനിടെ ഇതുവരെ ഈടാക്കിയ ഏറ്റവും ഉയര്‍ന്ന തുകയാണിതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. പിഴ അടച്ചില്ലെങ്കില്‍ ഇയാളെ അറസ്റ്റ് ചെയ്യുമെന്ന് കോടതി പറഞ്ഞു.

ആശുപത്രിയിലെ കണ്‍സള്‍ട്ടിംഗ് മുറിയിലേക്ക് അതിക്രമിച്ച് കടന്ന ഇയാള്‍ ഡോക്ടര്‍ക്ക് ആക്രമിച്ചതായും നഴ്‌സുമാരെയും സ്റ്റാഫുകളെയും അധിക്ഷേപിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു. മഹാമാരിയ്ക്കിടയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വഹിച്ച പങ്കിനെ അഭിനന്ദിച്ച ജസ്റ്റിസ് ഭാരതി ഡാങ്ക്‌റെ മനുഷ്യരാശിയുടെ ക്ഷേമത്തിനായി അവര്‍ നല്‍കിയ സംഭാവന അമൂല്യമാണെന്ന് അദ്ദേഹം പറഞ്ഞു.

Also Read: മരുന്നുകമ്പനിയുമായി ഖത്തര്‍ കരാറില്‍; കൊവിഡ് വാക്സിന്‍ പുറത്തിറങ്ങിയാല്‍ ഉടന്‍ വിതരണം

ഇത്തരം ആക്രമണങ്ങളില്‍ നിന്ന് ആരോഗ്യ രംഗത്തുള്ളവരെ സംരക്ഷിക്കാന്‍ മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങള്‍ പ്രത്യേക നിയമങ്ങള്‍ നടപ്പാക്കുന്നുണ്ട്. കുറ്റക്കാര്‍ക്ക് മൂന്ന് വര്‍ഷം തടവും 50,000 രൂപ വരെ പിഴയും കിട്ടും.

എന്നാല്‍, നിയമപാലകരില്‍ പോലും ഇക്കാര്യത്തില്‍ അവബോധം കുറവാണ്. ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചത് നിര്‍ഭാഗ്യകരമാണെന്ന് ഹൈക്കോടതി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്