ആപ്പ്ജില്ല

രണ്ടാനച്ഛൻ ലഹരി അടിമയ്ക്ക് വിറ്റു; രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ച് 17 കാരി

തന്നെയും കുടുംബത്തേയും കൊലപ്പെടുത്തുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തുകയാണ്. തനിക്ക് മോചനം വേണം, തുടർന്ന് പഠിക്കണമെന്നും പെൺകുട്ടി.

Samayam Malayalam 15 Sept 2020, 5:49 pm
ഭോപ്പാൽ: ലഹരി അടിമയായ 35 കാരന് വിൽക്കപ്പെട്ട 17 കാരി സഹായം അഭ്യർത്ഥിച്ച് ചൈൽഡ് ലൈനെ സമീപിച്ചു. തനിക്ക് പഠനം തുടരണമെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഭോപ്പാലിലെ ചൈൽഡ് ലൈൻ ഉദ്യോഗസ്ഥരെയാണ് പെൺകുട്ടി സമീപിച്ചത്. 15 വയസ് ഉള്ളപ്പോഴാണ് പെൺകുട്ടിയെ രണ്ടാനച്ഛൻ വിറ്റത്.
Samayam Malayalam rep image
പ്രതീകാത്മക ചിത്രം


Also Read: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌ത് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; ഒരാൾ അറസ്‌റ്റിൽ

പെൺകുട്ടി ഇപ്പോൾ മാതാവിനും സഹോദരനുമൊപ്പം താമസിക്കുകയാണ്. കുടുംബത്തെ പോറ്റുന്നതിനും വിദ്യാഭ്യാസ ചെലവിനുമായി ഒരു കടയിൽ ജോലി ചെയ്യുകയാണ് പെൺകുട്ടി. താൻ മടങ്ങി ചെല്ലാൻ വിസമ്മതിച്ചതിനെത്തുടർന്ന് തന്നെയും കുടുംബത്തേയും കൊല്ലുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി പറയുന്നു. ലഹരിക്ക് അടിമയായ ഭർത്താവ് തന്നോട് മോശമായാണ് പെരുമാറിയിരുന്നതെന്നും പെൺകുട്ടി പറഞ്ഞു.

"പെൺകുട്ടിയുടെ 10-ാം ക്ലാസ് സർട്ടിഫിക്കറ്റ് അനുസരിച്ച് അവൾക്ക് 17 വയസുണ്ട്. വെള്ളിയാഴ്ചയാണ് പെൺകുട്ടി ഞങ്ങളുടെ അടുത്ത് വന്നത്. തന്നെ ശൈശവ വിവാഹത്തിൽ നിന്നും മോചിപ്പിക്കണമെന്ന് അവൾ ആവശ്യപ്പെട്ടു." ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർവ്യക്തമാക്കി.

Also Read: നടിയും എംപിയുമായ മിമി ചക്രബർത്തിയോട് മോശമായി പെരുമാറി; ടാക്സി ഡ്രൈവർ പിടിയിൽ

തന്റെ പിതാവിന്റെ മരണശേഷം മാതാവ് രണ്ടാം വിവാഹം കഴിച്ചു. രണ്ടാനച്ഛൻ 50,000 രൂപ വാങ്ങിയ ശേഷം 35 കാരന് തന്നെ വിറ്റു. 15 വയസു മാത്രം ഉണ്ടായിരുന്ന തനിക്ക് എതിർക്കാൻ സാധിക്കുമായിരുന്നില്ല. വിവാഹ ശേഷം തനിക്ക് പീഡനം അനുഭവിക്കേണ്ടി വന്നുവെന്നും പെൺകുട്ടി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്