ഇരിങ്ങാലക്കുട: വിഷു ദിനത്തിൽ അമ്മയുടെ മേൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ മകൻ പിടിയിൽ. ചായ ചൂടാക്കി നൽകാഞ്ഞതിനെ തുടർന്നാണ് മകൻ അമ്മയുടെ മേൽ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. കോമ്പാറ കൈപ്പിള്ളി വീട്ടിൽ വിഷ്ണു(24) കേസിൽ പിടിയിലായി. വിഷ്ണുവിന്റെ അമ്മ ലീല(53) തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ 50 ശതമാനത്തിലേറെ പൊള്ളലേറ്റ് ചികിത്സയിലാണ്. വധശ്രമത്തിനാണ് വിഷുവിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ആറു മാസം മുൻപ് ഉണ്ടായ ബൈക്ക് അപകടത്തിൽ വിഷ്ണുവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഒരു കണ്ണിന്റെ കാഴ്ചയും അന്ന് നഷ്ടപ്പെട്ടിരുന്നു.
തുടർന്ന് അമ്മ ലീല കൂലി പണിയെടുത്തും നാട്ടുകാരുടെ സഹായം സ്വീകരിച്ചുമാണ് ചികിത്സ പൂർത്തിയാക്കി മകനെ സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വന്നത്. പിടിയിലായ വിഷ്ണുവിനെ കോടതി റിമാൻഡ് ചെയ്തു. വിഷ്ണു ലഹരിക്ക് അടിമയാണെന്ന് നാട്ടുകാർ പറഞ്ഞു. തിങ്കളാഴ്ച പകൽ 11 മണിയോടെയാണ് വിഷ്ണു ചായ ചൂടാക്കി നൽകാതിരുന്നതിനെ തുടർന്ന് അമ്മയുടെ മേൽ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്.
തുടർന്ന് അമ്മ ലീല കൂലി പണിയെടുത്തും നാട്ടുകാരുടെ സഹായം സ്വീകരിച്ചുമാണ് ചികിത്സ പൂർത്തിയാക്കി മകനെ സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വന്നത്. പിടിയിലായ വിഷ്ണുവിനെ കോടതി റിമാൻഡ് ചെയ്തു. വിഷ്ണു ലഹരിക്ക് അടിമയാണെന്ന് നാട്ടുകാർ പറഞ്ഞു. തിങ്കളാഴ്ച പകൽ 11 മണിയോടെയാണ് വിഷ്ണു ചായ ചൂടാക്കി നൽകാതിരുന്നതിനെ തുടർന്ന് അമ്മയുടെ മേൽ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്.