ന്യൂഡൽഹി: എൽപിജി സിലിണ്ടർ ഉപയോഗിച്ച് മകൻ അമ്മയെ തലക്കടിച്ചു കൊന്നു. ബിരുദ വിദ്യാർത്ഥിയായ മനോജ് കുമാർ( 21) അമ്മ രാംവതിയെ കൊലപ്പെടുത്തിയത്. രാംവതിക്ക് 55 വയസായിരുന്നു. ഡൽഹി സർവകലാശാലയിലെ ഓപ്പൺ സ്കൂൾ വിദ്യാർഥിയാണ് മനോജ് കുമാർ. രാംവതിയുടെ മൂത്ത മകൻ യോഗേഷ് കുമാർ നൽകിയ പരാതിയിന്മേലാണ് കേസെടുത്തത്. അമ്മയും ഇളയ മകനും വാടക വീട്ടിലായിരുന്നു താമസം. മനോജ് കുമാർ കൃത്യം നടത്തിയ ശേഷം ഒളിവിൽ പോയെന്ന് പോലീസ് പറഞ്ഞു. അലിഗഢിൽ ഇവർക്ക് സ്വന്തമായുള്ള ഭൂമിയുടെ പേരിലാണ് അമ്മയും മകനും തമ്മിൽ തർക്കമുണ്ടായത്.
തർക്കം പിന്നീട് കൊലപാതകത്തിലേക്ക് വഴി മാറുകയായിരുന്നു. അയൽവാസികൾ ബഹളം കേട്ട് വന്നു നോക്കുമ്പോൾ എൽപിജി സിലിണ്ടർ കൊണ്ട് അടിയേറ്റ് രാംവതി നിലത്ത് കിടക്കുന്നതാണ് കണ്ടത്. അവർ ചോരയിൽ കുളിച്ച് കിടക്കുകയായിരുന്നു. അയൽവാസികളാണ് പോലീസിൽ വിവരമറിയിച്ചത്. മനോജ് കുമാർ പിൻവാതിലിൽ കൂടി ഓടിപ്പോയെന്ന് അയൽവാസികൾ പോലീസിനോട് പറഞ്ഞു.
തർക്കം പിന്നീട് കൊലപാതകത്തിലേക്ക് വഴി മാറുകയായിരുന്നു. അയൽവാസികൾ ബഹളം കേട്ട് വന്നു നോക്കുമ്പോൾ എൽപിജി സിലിണ്ടർ കൊണ്ട് അടിയേറ്റ് രാംവതി നിലത്ത് കിടക്കുന്നതാണ് കണ്ടത്. അവർ ചോരയിൽ കുളിച്ച് കിടക്കുകയായിരുന്നു. അയൽവാസികളാണ് പോലീസിൽ വിവരമറിയിച്ചത്. മനോജ് കുമാർ പിൻവാതിലിൽ കൂടി ഓടിപ്പോയെന്ന് അയൽവാസികൾ പോലീസിനോട് പറഞ്ഞു.