ആപ്പ്ജില്ല

പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചു കൊന്നു, കുഴൽക്കിണറിൽ തള്ളി; ബന്ധുവായ പ്രതിയ്ക്ക് വധശിക്ഷ

2014ൽ നടന്ന സംഭവത്തിലാണ് ഉത്തര്‍ പ്രദേശിലെ പ്രത്യേക പോക്സോ കോടതി കുട്ടിയുടെ ബന്ധു കൂടിയായ പ്രതിയ്ക്ക് വധശിക്ഷ വിധിച്ചത്.

Samayam Malayalam 24 Oct 2020, 1:59 pm
റായ്ബറേലി: ഒന്നര വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. 2014ൽ നടന്ന സംഭവത്തിൽ ഉത്തര്‍ പ്രദേശിലെ പ്രത്യേക പോക്സോ കോടതിയുടേതാണ് വിധി. പ്രതിയായ ജിതേന്ദ്ര സിങിന് കോടതി വധശിക്ഷ വിധിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Samayam Malayalam rape
പ്രതീകാത്മക ചിത്രം Photo: Gettyimages


പ്രത്യേക പോക്സോ കോടതി ജഡ്ജിയായ വിജയ് പാലിൻ്റേതാണ് വിധിയെന്നാണ് സര്‍ക്കാര്‍ അഭിഭാഷകൻ വേദ്പാൽ സിങിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട കുഞ്ഞിൻ്റെ പിതാവിൻ്റെ പരാതിയിലായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്.

Also Read: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മുഖം ബന്ധുക്കള്‍ക്ക് അവസാനമായി കാണാം; ആരോഗ്യ വകുപ്പിന്‍റെ പുതിയ മാര്‍ഗനിര്‍ദേശം

2014 മെയ് മൂന്നിനായിരുന്നു സലോൻ പോലീസ് സ്റ്റേഷനിൽ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ബന്ധു മകളെ ബലാത്സംഗം ചെയ്തെന്നും കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയെന്നുമായിരുന്നു പരാതി. തുടര്‍ന്ന് പ്രതിയായ ജിതേനദ്ര സിങ് തെളിവു നശിപ്പിക്കാനായി കുട്ടിയുടെ മൃതദേഹം ഗ്രാമത്തിനു പുറത്തുള്ള ഒരു കുഴൽക്കിണറിനുള്ളിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് കേസ്.

Also Read: അമേരിക്കയിലെ ഇന്ത്യൻ വംശജർ ജോ ബൈഡനൊപ്പം; തങ്ങളെക്കുറിച്ച് മികച്ച ധാരണയുള്ളവരെന്ന് അഭിപ്രായം

കേസിൽ പ്രതിയിൽ നിന്ന് 2.20 ലക്ഷം രൂപ പിഴയായി ഈടാക്കാനും ഇത് കുട്ടിയുടെ അച്ഛന് നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്