ഡൽഹി: ഡൽഹിയിൽ കാർ തടഞ്ഞുനിർത്തി സ്പൈസ് ജെറ്റ് പൈലറ്റിനെ അപഹരിച്ചു. കഴിഞ്ഞദിവസം രാത്രി സൗത്ത് ഡൽഹിയിലായിരുന്നു സംഭവം. സ്പൈസ് ജെറ്റ് പൈലറ്റിനെ തോക്കിൻമുനയിൽ നിർത്തിയായിരുന്നു പത്തംഗ സംഘം കൊള്ളയടിച്ചത്. സംഘത്തിലുണ്ടായിരുന്നയാൾ പൈലറ്റിനെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയും പിന്നീട് വഴിയരികിൽ ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്യുകയായിരുന്നു.
ഫ്ലൈറ്റ് ക്യാപ്റ്റനായ യുവ്രാജ് തെവാതിയയാണ് ആക്രമണത്തിനിരയായത്. രാത്രി ഒരുമണിയോടെ ഫരീദാബാദിലെ വീട്ടില്‍ നിന്ന് വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു ഇദ്ദേഹം. സൗത്ത് ഡൽഹിയിലെ ഐഐടിയ്ക്ക് സമീപത്തെ ഫ്ലൈ ഓവര്‍ എത്തിയതോടെ അഞ്ച് ബൈക്കുകളിലായി പത്തംഗസംഘം തന്നെ വളയുകയായിരുന്നുവെന്ന് യുവ്രാജ് പൊലീസിന് നല്കിയ പരാതിയില്‍ പറഞ്ഞു. പിന്നീട് കാറിന്റെ ചില്ലുകൾ തകർത്ത സംഘം തോക്ക് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. തുടർന്ന് കയ്യിലുണ്ടായിരുന്ന 34000 രൂപയും മറ്റ് സാധനങ്ങളും സംഘം കവര്‍ന്നു.
Also Read: ഒളിച്ചോടി ഒരുവർഷം ഒന്നിച്ചു താമസിച്ചു; വീട്ടുകാർക്കൊപ്പം തിരികെപോയ കാമുകിയെ കൊന്ന് യുവാവ് ജീവനൊടുക്കി
സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുന്നതിനിടെ കവർച്ചാസംഘത്തിലെ ഒരാള്‍ കത്തിക്കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. പിന്നാലെ ഫ്ലൈഓവറിന് സമീപം ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നുവെന്നും യുവ്രാജ് വ്യക്തമാക്കി. മോഷ്ടാക്കൾ പോയെന്ന് ഉറപ്പാക്കിയതോടെ ഇയാൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം പൈലറ്റിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. ഈ പ്രദേശത്ത് ഇത്തരം സംഭവങ്ങൾ മുമ്പും നടന്നിട്ടുണ്ടെന്ന് ആളുകൾ പ്രതികരിച്ചു. ഇത്തരം കവർച്ച സംഘങ്ങൾ നിരവധി പേരെ ആക്രമിച്ച് പണം കവര്‍ന്നിട്ടുണ്ടെന്നും ആളുകൾ പറഞ്ഞു. ആക്രമണമേറ്റ പൈലറ്റിന്റെയും കാറിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
ഫ്ലൈറ്റ് ക്യാപ്റ്റനായ യുവ്രാജ് തെവാതിയയാണ് ആക്രമണത്തിനിരയായത്. രാത്രി ഒരുമണിയോടെ ഫരീദാബാദിലെ വീട്ടില്‍ നിന്ന് വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു ഇദ്ദേഹം. സൗത്ത് ഡൽഹിയിലെ ഐഐടിയ്ക്ക് സമീപത്തെ ഫ്ലൈ ഓവര്‍ എത്തിയതോടെ അഞ്ച് ബൈക്കുകളിലായി പത്തംഗസംഘം തന്നെ വളയുകയായിരുന്നുവെന്ന് യുവ്രാജ് പൊലീസിന് നല്കിയ പരാതിയില്‍ പറഞ്ഞു. പിന്നീട് കാറിന്റെ ചില്ലുകൾ തകർത്ത സംഘം തോക്ക് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. തുടർന്ന് കയ്യിലുണ്ടായിരുന്ന 34000 രൂപയും മറ്റ് സാധനങ്ങളും സംഘം കവര്‍ന്നു.
Also Read: ഒളിച്ചോടി ഒരുവർഷം ഒന്നിച്ചു താമസിച്ചു; വീട്ടുകാർക്കൊപ്പം തിരികെപോയ കാമുകിയെ കൊന്ന് യുവാവ് ജീവനൊടുക്കി
സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുന്നതിനിടെ കവർച്ചാസംഘത്തിലെ ഒരാള്‍ കത്തിക്കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. പിന്നാലെ ഫ്ലൈഓവറിന് സമീപം ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നുവെന്നും യുവ്രാജ് വ്യക്തമാക്കി. മോഷ്ടാക്കൾ പോയെന്ന് ഉറപ്പാക്കിയതോടെ ഇയാൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം പൈലറ്റിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. ഈ പ്രദേശത്ത് ഇത്തരം സംഭവങ്ങൾ മുമ്പും നടന്നിട്ടുണ്ടെന്ന് ആളുകൾ പ്രതികരിച്ചു. ഇത്തരം കവർച്ച സംഘങ്ങൾ നിരവധി പേരെ ആക്രമിച്ച് പണം കവര്‍ന്നിട്ടുണ്ടെന്നും ആളുകൾ പറഞ്ഞു. ആക്രമണമേറ്റ പൈലറ്റിന്റെയും കാറിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.