ഭുവനേശ്വർ: മദ്യലഹരിയിൽ സുഹൃത്തുക്കൾ യുവാവിൻ്റെ സ്വകാര്യഭാഗത്തുകൂടി കയറ്റിയ സ്റ്റീൽ ഗ്ലാസ് പത്ത് ദിവസത്തിന് ശേഷം പുറത്തെടുത്തു. ഒഡീഷയിലെ ഗഞ്ചാം സ്വദേശി കൃഷ്ണ റൗട്ടിൻ്റെ (45) ശരീരത്തിൽ നിന്നാണ് ഗ്ലാസ് പുറത്തെടുത്തത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സ തുടരുകയാണെന്നും ബെർഹാംപൂർ നഗരത്തിലെ എംകെസിജി മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ അറിയിച്ചു.
പത്ത് ദിവസം മുൻപ് ഗുജറാത്തിലെ സൂററ്റിൽ വെച്ചാണ് റൗട്ടിനെ സുഹൃത്തുക്കൾ ആക്രമിച്ചത്. സൂററ്റിൽ ജോലി ചെയ്തിരുന്ന ഇയാൾ സംഭവ ദിവസം സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചിരുന്നു. ഇതിനിടെ മദ്യലഹരിയിലായിരുന്ന സുഹൃത്തുക്കൾ സ്വകാര്യഭാഗത്തുകൂടി ഗ്ലാസ് കയറ്റി. അടുത്ത ദിവസം മുതൽ റൗട്ടിന് ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടെങ്കിലും ആരോടും ഇക്കാര്യം പറഞ്ഞിരുന്നില്ല.
വേദന വർധിച്ചതോടെ റൗട്ട് സൂററ്റിൽ നിന്നും സ്വന്തം ഗ്രാമത്തിലെത്തി. വയർ വീർക്കുകയും മലമൂത്ര വിസർജനം നടത്താൻ കഴിയാതെ വരികയും ചെയതോടെ കുടുംബാംഗങ്ങളുടെ നിർദേശപ്രകാരം റൗട്ട് എംകെസിജി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി പരിശോധന നടത്തി. എക്സറേ പരിശോധനയിൽ കുടലിൽ ഗ്ലാസ് കണ്ടെത്തി. സ്വകാര്യഭാഗത്ത് കൂടി ഗ്ലാസ് പുറത്തെടുക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് സ്ത്രക്രിയയിലൂടെ ഗ്ലാസ് പുറത്തെടുക്കുകയായിരുന്നു.
ആശുപത്രിയിലെ സർജറി വിഭാഗം മേധാവി പ്രൊഫ. ചരൺ പാണ്ഡയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. കുടലിൽ നിന്നാണ് ഗ്ലാസ് പുറത്തെടുത്തത്. ശസ്ത്രക്രിയയ്ക്ക് ശേഷം റൗട്ട് സുഖം പ്രാപിച്ചു വരികയാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
പത്ത് ദിവസം മുൻപ് ഗുജറാത്തിലെ സൂററ്റിൽ വെച്ചാണ് റൗട്ടിനെ സുഹൃത്തുക്കൾ ആക്രമിച്ചത്. സൂററ്റിൽ ജോലി ചെയ്തിരുന്ന ഇയാൾ സംഭവ ദിവസം സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചിരുന്നു. ഇതിനിടെ മദ്യലഹരിയിലായിരുന്ന സുഹൃത്തുക്കൾ സ്വകാര്യഭാഗത്തുകൂടി ഗ്ലാസ് കയറ്റി. അടുത്ത ദിവസം മുതൽ റൗട്ടിന് ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടെങ്കിലും ആരോടും ഇക്കാര്യം പറഞ്ഞിരുന്നില്ല.
വേദന വർധിച്ചതോടെ റൗട്ട് സൂററ്റിൽ നിന്നും സ്വന്തം ഗ്രാമത്തിലെത്തി. വയർ വീർക്കുകയും മലമൂത്ര വിസർജനം നടത്താൻ കഴിയാതെ വരികയും ചെയതോടെ കുടുംബാംഗങ്ങളുടെ നിർദേശപ്രകാരം റൗട്ട് എംകെസിജി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി പരിശോധന നടത്തി. എക്സറേ പരിശോധനയിൽ കുടലിൽ ഗ്ലാസ് കണ്ടെത്തി. സ്വകാര്യഭാഗത്ത് കൂടി ഗ്ലാസ് പുറത്തെടുക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് സ്ത്രക്രിയയിലൂടെ ഗ്ലാസ് പുറത്തെടുക്കുകയായിരുന്നു.
ആശുപത്രിയിലെ സർജറി വിഭാഗം മേധാവി പ്രൊഫ. ചരൺ പാണ്ഡയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. കുടലിൽ നിന്നാണ് ഗ്ലാസ് പുറത്തെടുത്തത്. ശസ്ത്രക്രിയയ്ക്ക് ശേഷം റൗട്ട് സുഖം പ്രാപിച്ചു വരികയാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.