'അവര്‍ ആരാണെന്ന് ചോദിച്ചു'; 10വയസുകാരിയെ 15 തവണ കുത്തി, ജീവനോടെ മറവു ചെയ്ത് രണ്ടാനമ്മ
ബറേലി ഉത്തര്‍ പ്രദേശിൽ പത്തുവയസ്സുകാരിയെ രണ്ടാനമ്മ ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ ശേഷം അച്ഛൻ്റെ സഹായത്തോടെ മറവു ചെയ്തു. യുപിയിലെ ബറേലിയിലാണ് സംഭവമുണ്ടായത്. കുട്ടിയെ കാണാനില്ലെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് അന്വേഷണം നടത്തിയത്.
Samayam Malayalam 25 Aug 2020, 11:30 am
ബറേലി: രണ്ടാനമ്മയും അമ്മായിയും ചേര്‍ന്ന് കുട്ടിയെ കുറുവടി ഉപയോഗിച്ച് തല്ലിച്ചതയ്ക്കുകയും തുടര്‍ന്ന് 15 തവണയോളം കുത്തുകയും ചെയ്തെന്നാണ് ആരോപണം. തുടര്‍ന്ന് കുട്ടിയെ ജീവനോടെ മറവു ചെയ്യുകയായിരുന്നുവെന്നും ഇതിന് കുട്ടിയുടെ അച്ഛൻ്റെ സഹായം ലഭിച്ചെന്നുമാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. തിങ്കളാഴ്ചയാണ് ക്രൂരമായ കൊലപാതകത്തിൻ്റെ വിവരങ്ങള്‍ പുറത്തു വന്നത്.
"അതീവ വേദനാജനകമായ, സാവധാനത്തിലുള്ള ഒരു മരണമായിരുന്നു അത്" എന്നാണ് ബറേലി എസ്എസ്പി ഷൈലേഷ് പാണ്ഡേ ടൈംസ് ഓഫ് ഇന്ത്യയോടു പറഞ്ഞത്. രണ്ടാനമ്മയുടെ മര്‍ദ്ദനമേറ്റിരുന്ന ഒരു കുട്ടിയെ കാണാനില്ലെന്ന വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. രണ്ടാനമ്മ പുറത്തായിരുന്നുവെന്നും ഒരു ബന്ധുവിനെ കാണാനായി പോയിരിക്കുകയായിരുന്നുവെന്നുമായിരുന്നു അച്ഛൻ തുടക്കത്തിൽ പോലീസിനോടു പറഞ്ഞത്. എന്നാൽ ചേച്ചി മര്‍ദ്ദനമേറ്റ വിവരം അബദ്ധത്തിൽ ഇളയ കുട്ടിയാണ് പുറത്തു പറഞ്ഞതെന്നും പോലീസ് പറഞ്ഞു. തുടര്‍ന്നാണ് മുനിസിപ്പാലിറ്റി ജോലിക്കാരനായ അച്ഛനെയും കുട്ടിയുടെ രണ്ടാനമ്മയെയും പോലീസ് ചോദ്യം ചെയ്തത്. കുട്ടി യാദൃശ്ചികമായി മരിക്കുകയായിരുന്നുവെന്നായിരുന്നു രക്ഷിതാക്കളുടെ ആദ്യ പ്രതികരണം. കുട്ടി കളിക്കുന്നതിനിടെ മേൽക്കൂരയിൽ നിന്ന് താഴെ വീണു മരിച്ചെന്നും തുടര്‍ന്ന് തങ്ങള്‍ വീടിനുള്ളിൽ തന്നെ സംസ്കരിച്ചെന്നുമായിരുന്നു ഇവരുടെ ആദ്യവാദമെന്നും പോലീസ് പറഞ്ഞു. തുടര്‍ന്ന് പോലീസ് മൃതദേഹം പുറത്തെടുത്ത് നടത്തിയ പരിശോധനയിലായിരുന്നു ക്രൂരമായ മര്‍ദ്ദന വിവരങ്ങള്‍ പുറത്തു വന്നതെന്ന് എസ്എസ് പി വ്യക്തമാക്കി.
Also Read: പെരിയ കേസിൽ സർക്കാരിന് തിരിച്ചടി; ഇരട്ടക്കൊലപാതകം സിബിഐ തന്നെ അന്വേഷിക്കും
കുട്ടിയുടെ മൃതദേഹത്തിൽ മാരകമായ ചതവുകളുണ്ടായിരുന്നുവെന്നും വലിയ മുറിവുകളുണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു. "കുട്ടി വടി ഉപയോഗിച്ചു മര്‍ദ്ദിക്കപ്പെട്ടെന്നും 15 തവണ കുത്തേറ്റെന്നും തിങ്കളാഴ്ച പുറത്തു വന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്. കുട്ടിയെ മര്‍ദ്ദിച്ച ആയുധങ്ങളും ഒരു കത്തിയും കണ്ടെടുത്തിട്ടുണ്ട്. ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു, കുടലിൽ നിന്ന് മലം പുറത്തു വന്ന നിലയിലായിരുന്നു. വലിയ തോതിൽ രക്തം വാര്‍ന്നതാണ് മരണകാരണമായത്." എസ്എസ്പി വ്യക്തമാക്കി. കുട്ടിയെ കുഴിച്ചിടുമ്പോള്‍ ജീവനുണ്ടായിരിരുന്നിരിക്കാമെന്നും സോഴ്സുകളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Also Read: രാജ്യത്ത് കൊവിഡ് 31 ലക്ഷം പിന്നിട്ടു; 58,000 കവിഞ്ഞ് മരണസംഖ്യ, രാജ്യം ആശങ്കയില്‍
പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതിനു ശേഷം വീണ്ടും ചോദ്യം ചെയ്തതോടെ രക്ഷിതാക്കള്‍ കൊലപാതകത്തിൻ്റെ വിവരങ്ങള്‍ തുറന്നു പറയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ചയാണ് രണ്ടാനമ്മയും അമ്മായിയും ചേര്‍ന്ന് കുട്ടിയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് അച്ഛൻ്റെ സഹായത്തോടെ മൃതദേഹം മറവു ചെയ്തു. അച്ഛൻ വീട്ടിലില്ലാത്തപ്പോള്‍ വീട്ടിൽ വന്നു പോയിരുന്ന പുരുഷന്മാരെക്കുറിച്ച് കുട്ടി ആവര്‍ത്തിച്ചു ചോദിക്കുമായിരുന്നെന്നും ഒരു സോഴ്സ് ടൈംസ് ഓഫ് ഇന്ത്യയോടു പറഞ്ഞിട്ടുണ്ട്. കൊലപാതകത്തിനും തെളിവുനശിപ്പിക്കലിനും പോലീസ് മൂന്നുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. രക്ഷിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും അമ്മായി ഇപ്പോഴും ഒഴിവിലാണ്.
"അതീവ വേദനാജനകമായ, സാവധാനത്തിലുള്ള ഒരു മരണമായിരുന്നു അത്" എന്നാണ് ബറേലി എസ്എസ്പി ഷൈലേഷ് പാണ്ഡേ ടൈംസ് ഓഫ് ഇന്ത്യയോടു പറഞ്ഞത്. രണ്ടാനമ്മയുടെ മര്‍ദ്ദനമേറ്റിരുന്ന ഒരു കുട്ടിയെ കാണാനില്ലെന്ന വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. രണ്ടാനമ്മ പുറത്തായിരുന്നുവെന്നും ഒരു ബന്ധുവിനെ കാണാനായി പോയിരിക്കുകയായിരുന്നുവെന്നുമായിരുന്നു അച്ഛൻ തുടക്കത്തിൽ പോലീസിനോടു പറഞ്ഞത്. എന്നാൽ ചേച്ചി മര്‍ദ്ദനമേറ്റ വിവരം അബദ്ധത്തിൽ ഇളയ കുട്ടിയാണ് പുറത്തു പറഞ്ഞതെന്നും പോലീസ് പറഞ്ഞു. തുടര്‍ന്നാണ് മുനിസിപ്പാലിറ്റി ജോലിക്കാരനായ അച്ഛനെയും കുട്ടിയുടെ രണ്ടാനമ്മയെയും പോലീസ് ചോദ്യം ചെയ്തത്. കുട്ടി യാദൃശ്ചികമായി മരിക്കുകയായിരുന്നുവെന്നായിരുന്നു രക്ഷിതാക്കളുടെ ആദ്യ പ്രതികരണം. കുട്ടി കളിക്കുന്നതിനിടെ മേൽക്കൂരയിൽ നിന്ന് താഴെ വീണു മരിച്ചെന്നും തുടര്‍ന്ന് തങ്ങള്‍ വീടിനുള്ളിൽ തന്നെ സംസ്കരിച്ചെന്നുമായിരുന്നു ഇവരുടെ ആദ്യവാദമെന്നും പോലീസ് പറഞ്ഞു. തുടര്‍ന്ന് പോലീസ് മൃതദേഹം പുറത്തെടുത്ത് നടത്തിയ പരിശോധനയിലായിരുന്നു ക്രൂരമായ മര്‍ദ്ദന വിവരങ്ങള്‍ പുറത്തു വന്നതെന്ന് എസ്എസ് പി വ്യക്തമാക്കി.
Also Read: പെരിയ കേസിൽ സർക്കാരിന് തിരിച്ചടി; ഇരട്ടക്കൊലപാതകം സിബിഐ തന്നെ അന്വേഷിക്കും
കുട്ടിയുടെ മൃതദേഹത്തിൽ മാരകമായ ചതവുകളുണ്ടായിരുന്നുവെന്നും വലിയ മുറിവുകളുണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു. "കുട്ടി വടി ഉപയോഗിച്ചു മര്‍ദ്ദിക്കപ്പെട്ടെന്നും 15 തവണ കുത്തേറ്റെന്നും തിങ്കളാഴ്ച പുറത്തു വന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്. കുട്ടിയെ മര്‍ദ്ദിച്ച ആയുധങ്ങളും ഒരു കത്തിയും കണ്ടെടുത്തിട്ടുണ്ട്. ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു, കുടലിൽ നിന്ന് മലം പുറത്തു വന്ന നിലയിലായിരുന്നു. വലിയ തോതിൽ രക്തം വാര്‍ന്നതാണ് മരണകാരണമായത്." എസ്എസ്പി വ്യക്തമാക്കി. കുട്ടിയെ കുഴിച്ചിടുമ്പോള്‍ ജീവനുണ്ടായിരിരുന്നിരിക്കാമെന്നും സോഴ്സുകളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Also Read: രാജ്യത്ത് കൊവിഡ് 31 ലക്ഷം പിന്നിട്ടു; 58,000 കവിഞ്ഞ് മരണസംഖ്യ, രാജ്യം ആശങ്കയില്‍
പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതിനു ശേഷം വീണ്ടും ചോദ്യം ചെയ്തതോടെ രക്ഷിതാക്കള്‍ കൊലപാതകത്തിൻ്റെ വിവരങ്ങള്‍ തുറന്നു പറയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ചയാണ് രണ്ടാനമ്മയും അമ്മായിയും ചേര്‍ന്ന് കുട്ടിയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് അച്ഛൻ്റെ സഹായത്തോടെ മൃതദേഹം മറവു ചെയ്തു. അച്ഛൻ വീട്ടിലില്ലാത്തപ്പോള്‍ വീട്ടിൽ വന്നു പോയിരുന്ന പുരുഷന്മാരെക്കുറിച്ച് കുട്ടി ആവര്‍ത്തിച്ചു ചോദിക്കുമായിരുന്നെന്നും ഒരു സോഴ്സ് ടൈംസ് ഓഫ് ഇന്ത്യയോടു പറഞ്ഞിട്ടുണ്ട്. കൊലപാതകത്തിനും തെളിവുനശിപ്പിക്കലിനും പോലീസ് മൂന്നുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. രക്ഷിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും അമ്മായി ഇപ്പോഴും ഒഴിവിലാണ്.