ന്യൂഡൽഹി: ഫോണിന്‍റെ പാസ് വേർഡ് നൽകാത്തതിന്‍റെ പേരിൽ പ്ലസ് ടു വിദ്യാർഥിയെ ഇരുപതുകാരൻ കഴുത്തുഞെരിച്ച് കൊന്നു. വടക്ക് പടിഞ്ഞാറൻ ഡൽഹിയിലെ പിതാംപുരയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഐ ഫോണിന്‍റെ പാസ് വേഡ് നൽകാത്തതിന്‍റെ പേരിൽ കഴിഞ്ഞ ബുധനാഴ്ചയാണ് കൃത്യം നടന്നതെന്ന് പോലീസ് പറഞ്ഞു. ഏപ്രിൽ 21നാണ് സംഭവം നടന്നത്. ബിബിഎ വിദ്യാർത്ഥിയായ മയങ്ക് സിംഗ് എന്ന ഇരുപതുകാരനാണ് സുഹൃത്തിനെ കൊലപ്പെടുത്തിയത്. ഡൽഹിയിലെ മഹാരാജ അഗ്രാസെൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ വിദ്യാർത്ഥിയാണ് മയങ്ക്. ഇയാളെ ഉത്തർപ്രദേശിൽ നിന്നാണ് പോലീസ് ഇയാളെ പിടികൂടുന്നത്.
Also Read : തുടർഭരണം, കേരള ചരിത്രത്തിലെ നേട്ടം മാത്രമല്ല; ഫലം മറിച്ചെങ്കിൽ ഇടതുപക്ഷത്തിന് കനത്ത തിരിച്ചടി
കൊല്ലപ്പെട്ട വിദ്യാർത്ഥിയുടെ പിതാവ് ഫാക്ടറി ഉടമയാണ്. മകനെ കാണാനില്ലെന്ന് ഇയാൾ പോലീസിൽ പരാതി നൽകിയിരുന്നു. ഏപ്രിൽ 21 ന് രാവിലെ വീട്ടിൽ നിന്നും പോയ മകൻ തിരിച്ചു വന്നിട്ടില്ലെന്നായിരുന്നു പരാതി. പിതാംബുരയിലുള്ള പാർക്കിനുള്ളിൽ ഒരു മൃതദേഹം കണ്ടെത്തിയതായി ഞായറാഴ്ച്ച പോലീസിന് വിവരം ലഭിച്ചു. തുടർന്ന് നടന്ന അന്വേഷണമാണ് കൊലപാകത്തിന്‍റെ ചുരുളഴിച്ചത്.
മൃതദേഹത്തിന് സമീപം വലിയൊരു ടെഡി ബീർ ഉണ്ടായിരുന്നു. സ്ഥലത്ത് നിന്ന് മയക്കുമരുന്നും ലഭിച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ഇംഗ്ലീഷ് വാർത്താചാനലായ ടൈംസ് നൗ റിപ്പോർട്ട് ചെയ്തു. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ സമീപത്തെ നൂറോളം സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചിരുന്നു. ഈ പരിശോധനയിലാണ് വിദ്യാർത്ഥിയും മായങ്കും പാർക്കിനുള്ളിലേക്ക് പോകുന്നത് കണ്ടത്. അന്വേഷണത്തിൽ ഏപ്രിൽ 23മുതൽ പ്രതി വീട്ടിലെത്തിയില്ലെന്നും മനസിലാക്കി.
Also Read : തുടർഭരണം, കേരള ചരിത്രത്തിലെ നേട്ടം മാത്രമല്ല; ഫലം മറിച്ചെങ്കിൽ ഇടതുപക്ഷത്തിന് കനത്ത തിരിച്ചടി
കൊല്ലപ്പെട്ട വിദ്യാർത്ഥിയുടെ പിതാവ് ഫാക്ടറി ഉടമയാണ്. മകനെ കാണാനില്ലെന്ന് ഇയാൾ പോലീസിൽ പരാതി നൽകിയിരുന്നു. ഏപ്രിൽ 21 ന് രാവിലെ വീട്ടിൽ നിന്നും പോയ മകൻ തിരിച്ചു വന്നിട്ടില്ലെന്നായിരുന്നു പരാതി. പിതാംബുരയിലുള്ള പാർക്കിനുള്ളിൽ ഒരു മൃതദേഹം കണ്ടെത്തിയതായി ഞായറാഴ്ച്ച പോലീസിന് വിവരം ലഭിച്ചു. തുടർന്ന് നടന്ന അന്വേഷണമാണ് കൊലപാകത്തിന്‍റെ ചുരുളഴിച്ചത്.
മൃതദേഹത്തിന് സമീപം വലിയൊരു ടെഡി ബീർ ഉണ്ടായിരുന്നു. സ്ഥലത്ത് നിന്ന് മയക്കുമരുന്നും ലഭിച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ഇംഗ്ലീഷ് വാർത്താചാനലായ ടൈംസ് നൗ റിപ്പോർട്ട് ചെയ്തു. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ സമീപത്തെ നൂറോളം സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചിരുന്നു. ഈ പരിശോധനയിലാണ് വിദ്യാർത്ഥിയും മായങ്കും പാർക്കിനുള്ളിലേക്ക് പോകുന്നത് കണ്ടത്. അന്വേഷണത്തിൽ ഏപ്രിൽ 23മുതൽ പ്രതി വീട്ടിലെത്തിയില്ലെന്നും മനസിലാക്കി.