ആപ്പ്ജില്ല

മകന് പങ്കില്ല; ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ് തൂങ്ങിമരിച്ചെന്ന് പോലീസ്

ദമ്പതികളുടെ മകന് ഇവരുടെ മരണവുമായി ബന്ധമില്ലെന്ന് പോലീസ്. ഇവരെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത് മകനാണെന്ന് തെളിഞ്ഞാൽ മകനെതിരെ കേസെടുക്കുമെന്നും പോലീസ് വ്യക്തമാക്കി.

Samayam Malayalam 24 Oct 2019, 12:29 am
തിരുവല്ല: കവിയൂരിലെ വൃദ്ധ ദമ്പതികളുടെ മരണത്തിൽ വഴിത്തിരിവ്. ഭർത്താവ് വാസു ഭാര്യ രാജമ്മയെ കഴുത്തറുത്ത് കൊന്നശേഷം ആത്മഹത്യ ചെയ്തതാണെന്ന നിഗമിത്തിൽ പോലീസ്. വാസുവിന്റെ തൂങ്ങിമരണമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്നാണ് പോലീസ് ഇത്തരമൊരു നിഗമനത്തിൽ എത്തിയത്.
Samayam Malayalam death


കസ്റ്റഡിയിൽ എടുത്ത ഇവരുടെ മകൻ പ്രശാന്തിന് ഇവരുടെ മരണവുമായി ബന്ധമില്ലെന്ന് പോലീസ് വ്യക്തമാക്കി. കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് വാസു ആചാരിയുടേത് തൂങ്ങിമരണമാണമെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ഭാര്യ രാജമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം വാസു തൂങ്ങിമരിച്ചതാണെന്ന നിഗമനത്തിലാണ് പോലീസ്.

ചൊവ്വാഴ്ച രണ്ടുമണിയോടെയാണ് ഇരുവരുടേയും മൃതദേഹം വീട്ടിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ പ്രശാന്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് മകന്റെ ഭാഗത്തുനിന്നും സമ്മർദ്ദം ഉണ്ടായിരുന്നുവെന്ന് തെളിഞ്ഞാൽ മകനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തുമെന്ന് പോലീസ് വ്യക്തമാക്കി.

മകൻ പ്രശാന്തും മാതാപിതാക്കളും തമ്മിൽ സ്വത്ത് തർക്കം ഉണ്ടായിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. താൻ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് വാസു ബന്ധുക്കളെ വിളിച്ച് അറിയിച്ചതായി പോലീസിന് വിവരം ലഭിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്