ബാലസോർ: യുവതിയെ 79 ദിവസത്തോളം വീട്ടിൽ പൂട്ടിയിട്ട് മന്ത്രവാദി ലൈംഗികമായി പീഡിപ്പിച്ചു. ഒഡീഷയിലെ ബാലസോറിലെ റൈബാനിയ സ്വദേശിനിയാണ് പീഡനത്തിനിരയായത്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മന്ത്രവാദിയെ കൂടാതെ യുവതിയുടെ ഭർത്താവും കേസിലെ പ്രതികളാണ്. രണ്ടരവയസുള്ള മകൻ്റെ കണ്മുന്നിൽ വെച്ചാണ് ബലാത്സംഗത്തിനും ലൈംഗിക പീഡനങ്ങൾക്കും ഇരയായതെന്ന് യുവതി മൊഴി നൽകി. ഭര്‍തൃമാതാപിതാക്കളും കേസിലെ പ്രതികളാണ്. യുവതിയുടെ ഭർത്താവ് നിലാമണി ജെന, അച്ഛൻ പൂർണചന്ദ്ര, അമ്മ ഗീതാ റാണി, ഇളയ സഹോദരൻ സൂര്യാമണി എന്നിവരാണ് പ്രതികൾ. റൈബാനിയ പോലീസ് സ്റ്റേഷൻ പരിധിയിലെ ചമർഗാവിലെ നിലമണി ഗ്രാമത്തിൽ നിന്നുള്ളവരാണ് ഇവർ.
2017 ജൂൺ 22നാണ് പരാതിക്കാരിയായ യുവതിയും നിലാമണി ജെനയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹവുമായി ബന്ധപ്പെട്ട് ഭർത്താവിന്റെ കുടുംബം ആവശ്യപ്പെട്ട എല്ലാ കാര്യങ്ങളും യുവതിയുടെ മാതാപിതാക്കൾ ചെയ്ത് നൽകുകയും ചെയ്തു. വിവാഹം കഴിഞ്ഞ് ആറുമാസത്തിനു ശേഷം സ്ത്രീധനത്തെ ചൊല്ലി കുടുംബത്തിൽ വഴക്ക് ആരംഭിച്ചു. തർക്കം പരിഹരിക്കാൻ ഇരുകുടുംബങ്ങളും തമ്മിൽ പലതവണ ചർച്ചകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
തർക്കം തുടരുന്നതിനിടെ യുവതിക്ക് ബന്ധുക്കളിൽ നിന്നും പീഡനം നേരിടേണ്ടിവന്നെങ്കിലും ഭർത്താവ് വിഷയത്തിൽ ഇടപെട്ടില്ല. ഇതിനിടെ മന്ത്രവാദി വീട്ടിൽ എത്തുകയും പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് അറിയിക്കുകയും ചെയ്തു. കുറച്ചുനാൾ തനിക്കൊപ്പം താമസിച്ചാൽ പ്രശ്നങ്ങൾ അവസാനിക്കുമെന്ന് മന്ത്രവാദി അറിയിച്ചു. മന്ത്രവാദിയുടെ നിർദേശം യുവതി അവഗണിച്ചതോടെ ഭര്‍തൃമാതാവ് മയക്കുമരുന്ന് നല്കി ബോധരഹിതയാക്കിയ ശേഷം മന്ത്രവാദിയുടെ വീട്ടിലെത്തിച്ചെന്നാണ് യുവതിയുടെ മൊഴി.
മന്ത്രവാദിയുടെ വീട്ടിൽ വെച്ച് ക്രൂരമായ ലൈംഗിക പീഡനങ്ങളാണ് ഏൽക്കേണ്ടിവന്നതെന്ന് യുവതി പറഞ്ഞു. മകൻ്റെ മുന്നിൽ വെച്ചാണ് പലപ്പോഴും ബലാത്സംഗത്തിനിരയായത്. ഏപ്രിൽ 28ന് മന്ത്രവാദിയുടെ ഫോൺ മുറിയിൽ നിന്നും ലഭിച്ചതോടെ മാതാപിതാക്കളെ വിവരങ്ങൾ അറിയിച്ചു. മാതാപിതാക്കൾ ഉടൻ തന്നെ മൊറോഡ പോലീസിന്റെ സഹായം തേടുകയും മന്ത്രവാദിയുടെ പക്കൽ നിന്നും രക്ഷപ്പെടുത്തുകയുമായിരുന്നുവെന്ന് യുവതി പറഞ്ഞു. യുവതി രക്ഷപ്പെട്ടതിന് പിന്നാലെ മന്ത്രവാദിനി സ്ഥലത്ത് നിന്നും രക്ഷപ്പെട്ടുവെന്ന് പോലീസ് അറിയിച്ചു.
2017 ജൂൺ 22നാണ് പരാതിക്കാരിയായ യുവതിയും നിലാമണി ജെനയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹവുമായി ബന്ധപ്പെട്ട് ഭർത്താവിന്റെ കുടുംബം ആവശ്യപ്പെട്ട എല്ലാ കാര്യങ്ങളും യുവതിയുടെ മാതാപിതാക്കൾ ചെയ്ത് നൽകുകയും ചെയ്തു. വിവാഹം കഴിഞ്ഞ് ആറുമാസത്തിനു ശേഷം സ്ത്രീധനത്തെ ചൊല്ലി കുടുംബത്തിൽ വഴക്ക് ആരംഭിച്ചു. തർക്കം പരിഹരിക്കാൻ ഇരുകുടുംബങ്ങളും തമ്മിൽ പലതവണ ചർച്ചകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
തർക്കം തുടരുന്നതിനിടെ യുവതിക്ക് ബന്ധുക്കളിൽ നിന്നും പീഡനം നേരിടേണ്ടിവന്നെങ്കിലും ഭർത്താവ് വിഷയത്തിൽ ഇടപെട്ടില്ല. ഇതിനിടെ മന്ത്രവാദി വീട്ടിൽ എത്തുകയും പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് അറിയിക്കുകയും ചെയ്തു. കുറച്ചുനാൾ തനിക്കൊപ്പം താമസിച്ചാൽ പ്രശ്നങ്ങൾ അവസാനിക്കുമെന്ന് മന്ത്രവാദി അറിയിച്ചു. മന്ത്രവാദിയുടെ നിർദേശം യുവതി അവഗണിച്ചതോടെ ഭര്‍തൃമാതാവ് മയക്കുമരുന്ന് നല്കി ബോധരഹിതയാക്കിയ ശേഷം മന്ത്രവാദിയുടെ വീട്ടിലെത്തിച്ചെന്നാണ് യുവതിയുടെ മൊഴി.
മന്ത്രവാദിയുടെ വീട്ടിൽ വെച്ച് ക്രൂരമായ ലൈംഗിക പീഡനങ്ങളാണ് ഏൽക്കേണ്ടിവന്നതെന്ന് യുവതി പറഞ്ഞു. മകൻ്റെ മുന്നിൽ വെച്ചാണ് പലപ്പോഴും ബലാത്സംഗത്തിനിരയായത്. ഏപ്രിൽ 28ന് മന്ത്രവാദിയുടെ ഫോൺ മുറിയിൽ നിന്നും ലഭിച്ചതോടെ മാതാപിതാക്കളെ വിവരങ്ങൾ അറിയിച്ചു. മാതാപിതാക്കൾ ഉടൻ തന്നെ മൊറോഡ പോലീസിന്റെ സഹായം തേടുകയും മന്ത്രവാദിയുടെ പക്കൽ നിന്നും രക്ഷപ്പെടുത്തുകയുമായിരുന്നുവെന്ന് യുവതി പറഞ്ഞു. യുവതി രക്ഷപ്പെട്ടതിന് പിന്നാലെ മന്ത്രവാദിനി സ്ഥലത്ത് നിന്നും രക്ഷപ്പെട്ടുവെന്ന് പോലീസ് അറിയിച്ചു.