പനമരം: ആദിവാസി സ്ത്രീയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്ത അധ്യാപകൻ അറസ്റ്റിൽ. പീഡനത്തിന് ഇരയായ സ്ത്രീയാണ് അധ്യാപനകനെതിരെ പോലീസിൽ പരാതി നൽകിയത്. വെള്ളമുണ്ട എ.യു.പി. സ്കൂൾ അധ്യാപകൻ അഞ്ചുകുന്ന് പാലുകുന്ന് അശ്വിൻ നിവാസിൽ അശ്വിൻ എ. പ്രസാദി(34) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
അശ്വിന്റെ ഭാര്യ ഫോണിൽ സ്ത്രീയുടെ ദൃശ്യങ്ങൾ കണ്ടതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. അശ്വിന്റെ ഭാര്യ പീഡനത്തിന് ഇരയായ സ്ത്രീയെയും അവരുടെ ഭർത്താവിനെയും ദൃശ്യങ്ങൾ പകർത്തപ്പെട്ടതിനെ കുറിച്ച് ബോധ്യപ്പെടുത്തി. തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആദിവാസി സ്ത്രീ പോലീസിൽ പരാതി നൽകി. തുടർന്ന് ഒളിവിൽ പോയ അശ്വിൻ ശനിയാഴ്ച തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.
പരാതിക്കാരി അശ്വിനെ തിരിച്ചറിഞ്ഞതോടെ അറസ്റ്റ് രേഖപ്പെടുത്തി. വധശ്രമം, പീഡനം, എസ്‍സി, എസ്‍ടി ആക്ട് ലംഘനം എന്നീ കുറ്റങ്ങളാണ് അശ്വിന് മേൽ ചുമത്തിയിരിക്കുന്നത്. അശ്വിന്റെ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്ന മെമ്മറി കാർഡ് പോലീസ് പിടിച്ചെടുത്തു.
അശ്വിന്റെ ഭാര്യ ഫോണിൽ സ്ത്രീയുടെ ദൃശ്യങ്ങൾ കണ്ടതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. അശ്വിന്റെ ഭാര്യ പീഡനത്തിന് ഇരയായ സ്ത്രീയെയും അവരുടെ ഭർത്താവിനെയും ദൃശ്യങ്ങൾ പകർത്തപ്പെട്ടതിനെ കുറിച്ച് ബോധ്യപ്പെടുത്തി. തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആദിവാസി സ്ത്രീ പോലീസിൽ പരാതി നൽകി. തുടർന്ന് ഒളിവിൽ പോയ അശ്വിൻ ശനിയാഴ്ച തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.
പരാതിക്കാരി അശ്വിനെ തിരിച്ചറിഞ്ഞതോടെ അറസ്റ്റ് രേഖപ്പെടുത്തി. വധശ്രമം, പീഡനം, എസ്‍സി, എസ്‍ടി ആക്ട് ലംഘനം എന്നീ കുറ്റങ്ങളാണ് അശ്വിന് മേൽ ചുമത്തിയിരിക്കുന്നത്. അശ്വിന്റെ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്ന മെമ്മറി കാർഡ് പോലീസ് പിടിച്ചെടുത്തു.