ഭോപ്പാൽ: മദ്യപിച്ചെത്തി അമ്മയെ വഴക്ക് പറയുകയും തല്ലുകയും ചെയ്ത അച്ഛനെ പതിനാറുകാരി കൊലപ്പെടുത്തി. തുണി അലയ്ക്കാനുപയോഗിക്കുന്ന ബാറ്റ് ഉപയോഗിച്ചാണ് മകൾ നാൽപ്പത്തിയഞ്ചുകാരനായ പിതാവിനെ കൊലപ്പെടുത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്തത്. കൊലപാതകത്തിന് പിന്നാലെ പോലീസിനെ വിളിച്ച് കുട്ടി സംഭവം പറയുകയും ചെയ്തു.
മധ്യപ്രദേശിലെ ഭോപ്പാലിലാണ് കൊലപാതകം നടന്നിരിക്കുന്നത്. അച്ഛൻ അടിയേറ്റ് മരിച്ചതിന് പിന്നാലെ പെൺകുട്ടി 100ൽ വിളിച്ച് പോലീസിനോട് കാര്യം പറയുകയായിരുന്നു. കൊല്ലപ്പെട്ടയാൾ തൊഴിൽ രഹിതനാണെന്നും മൂത്തമകന്‍റെ വരുമാനം ഉപയോഗിച്ചാണ് ഇയാൾ കഴിഞ്ഞിരുന്നതെന്നും ബെരാസിയ സബ് ഡിവിഷണൽ പോലീസ് ഓഫീസർ കെകെ വെർമ്മ പറഞ്ഞു.
Also Read : അടുപ്പം അവസാനിപ്പിച്ചിട്ടും, ശാരീരിക ബന്ധത്തിന് നിർബന്ധിച്ചു; ഭര്‍തൃസഹോദരനെ വിധവ കൊലപ്പെടുത്തി
കൊല്ലപ്പെട്ടയാളുടെ മദ്യപാനവും അക്രമവും കാരണം കുടുംബം സഹികെട്ട അവസ്ഥയിലായിരുന്നു. ബുധനാഴ്ച വൈകീട്ട് മൂത്ത മകന്‍റെ വിവാഹക്കാര്യം ചർച്ചചെയ്യുന്നതിനിടെയാണ് ഇയാൾ വീണ്ടും പ്രശ്നം ആരംഭിച്ചത്. ഉടൻ പതിനാറുകാരി വസ്ത്രങ്ങൾ അലക്കാൻ ഉപയോഗിക്കുന്ന ഒരു ബാറ്റ് എടുത്ത് തലയിൽ അടിക്കുകയായിരുന്നു. തലയിൽ നിന്ന് രക്തസ്രാവം ആരംഭിച്ചെങ്കിലും പെൺകുട്ടി നിർത്താതെ അടിക്കുകയായിരുന്നു.
Also Read : വര്‍ക്ക് ഫ്രം ഹോം സമ്മര്‍ദം താങ്ങാനായില്ല; ഗുജറാത്തില്‍ എന്‍ജിനീയര്‍ ജീവനൊടുക്കി
അടിയേറ്റയാൾ മരിച്ചതിന് പിന്നാലെ 100ൽ ഡയൽ ചെയ്ത് പോലീസിനെ വിളിച്ച കുട്ടി, അച്ഛനെ താൻ കൊന്നെന്നും അറസ്റ്റ് ചെയ്യുന്നത് കാത്തിരിക്കുകയാണെന്നും പറയുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് പെൺകുട്ടിയെ ജുവനൈൽ ഹോമിലേക്ക് അയച്ചു.
മധ്യപ്രദേശിലെ ഭോപ്പാലിലാണ് കൊലപാതകം നടന്നിരിക്കുന്നത്. അച്ഛൻ അടിയേറ്റ് മരിച്ചതിന് പിന്നാലെ പെൺകുട്ടി 100ൽ വിളിച്ച് പോലീസിനോട് കാര്യം പറയുകയായിരുന്നു. കൊല്ലപ്പെട്ടയാൾ തൊഴിൽ രഹിതനാണെന്നും മൂത്തമകന്‍റെ വരുമാനം ഉപയോഗിച്ചാണ് ഇയാൾ കഴിഞ്ഞിരുന്നതെന്നും ബെരാസിയ സബ് ഡിവിഷണൽ പോലീസ് ഓഫീസർ കെകെ വെർമ്മ പറഞ്ഞു.
Also Read : അടുപ്പം അവസാനിപ്പിച്ചിട്ടും, ശാരീരിക ബന്ധത്തിന് നിർബന്ധിച്ചു; ഭര്‍തൃസഹോദരനെ വിധവ കൊലപ്പെടുത്തി
കൊല്ലപ്പെട്ടയാളുടെ മദ്യപാനവും അക്രമവും കാരണം കുടുംബം സഹികെട്ട അവസ്ഥയിലായിരുന്നു. ബുധനാഴ്ച വൈകീട്ട് മൂത്ത മകന്‍റെ വിവാഹക്കാര്യം ചർച്ചചെയ്യുന്നതിനിടെയാണ് ഇയാൾ വീണ്ടും പ്രശ്നം ആരംഭിച്ചത്. ഉടൻ പതിനാറുകാരി വസ്ത്രങ്ങൾ അലക്കാൻ ഉപയോഗിക്കുന്ന ഒരു ബാറ്റ് എടുത്ത് തലയിൽ അടിക്കുകയായിരുന്നു. തലയിൽ നിന്ന് രക്തസ്രാവം ആരംഭിച്ചെങ്കിലും പെൺകുട്ടി നിർത്താതെ അടിക്കുകയായിരുന്നു.
Also Read : വര്‍ക്ക് ഫ്രം ഹോം സമ്മര്‍ദം താങ്ങാനായില്ല; ഗുജറാത്തില്‍ എന്‍ജിനീയര്‍ ജീവനൊടുക്കി
അടിയേറ്റയാൾ മരിച്ചതിന് പിന്നാലെ 100ൽ ഡയൽ ചെയ്ത് പോലീസിനെ വിളിച്ച കുട്ടി, അച്ഛനെ താൻ കൊന്നെന്നും അറസ്റ്റ് ചെയ്യുന്നത് കാത്തിരിക്കുകയാണെന്നും പറയുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് പെൺകുട്ടിയെ ജുവനൈൽ ഹോമിലേക്ക് അയച്ചു.