ആപ്പ്ജില്ല

മൃതദേഹത്തിൽനിന്നും മാലമോഷണം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

മെഡിക്കൽ കോളേജിന്റെ അത്യാഹിത വിഭാഗത്തിൽ ജൂൺ 20ന് ചികിത്സയ്ക്കെത്തിച്ച തമിഴ്നാട് സ്വദേശിയായ സ്ത്രീയുടെ മരിക്കുകയും അവരുടെ മാല മെഡിക്കൽ കോളേജ് ജീവനക്കാരി മോഷ്ടിക്കുകയുമായിരുന്നു.

Samayam Malayalam 21 Jun 2019, 8:51 pm
തിരുവനന്തപുരം: തിരുവന്തപുരം മെഡിക്കൽ കോളേജിൽ മൃതദേഹത്തിൽനിന്നും മാല മോഷണം പോയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. മനുഷ്യാവകാശ പ്രവർത്തകനായ പി കെ രാജു നൽകിയ പരാതിയെത്തുടർന്നാണ് നടപടി.
Samayam Malayalam medical college


മെഡിക്കൽ കോളേജിന്റെ വരാന്തയിൽ കിടത്തിയിരുന്ന തമിഴ്നാട് സ്വദേശിയുടെ മൃതദേഹത്തിൽനിന്നും മാല മോഷണം പോയ സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവ്.

മെഡിക്കൽ കോളേജിന്റെ അത്യാഹിത വിഭാഗത്തിൽ ജൂൺ 20ന് ചികിത്സയ്ക്കായാണ് തമിഴ്നാട് സ്വദേശി രാധികയെ എത്തിച്ചത്. വിദഗ്ദ ചികിസ്തയ്ക്ക് പിന്നീട് മൂന്നാം വാർഡിലേക്ക് മാറ്റി. ഇവിടെവെച്ച് രോഗി മരണപ്പെടുകയും പോസ്റ്റ്മോർട്ടത്തിനായി മൂന്നാം വാർഡിന്റെ വരാന്തയിൽ കിടത്തിയിരിക്കുമ്പോഴാണ് മൃതദേഹത്തിൽനിന്നും മാല മോഷണംപോയത്.

മൃതദേഹത്തിൽനിന്നും മാല മോഷ്ടിച്ചത് തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്നും സമാനമായ രീതിയിൽ ആശുപത്രിയിൽനിന്നും പണവും മൊബൈൽ ഫോണും മോഷണം പോകാറുണ്ടെന്നും പി കെ രാജു പരാതിയിൽ പറയുന്നു. സംഭവത്തിൽ മെഡിക്കൽ കോളേജ് ജീവനക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്