പാലക്കാട്: വട്ടിപ്പലിശക്കാരുടെ ഭീഷണിയെത്തുടർന്ന് പാലക്കാട് കർഷകൻ ആത്മഹത്യ ചെയ്തു. എലവഞ്ചേരി കരിങ്കുളം സ്വദേശി ഏറാത്ത് വീട്ടിൽ കണ്ണൻകുട്ടിയാണ് (56) ആത്മഹത്യ ചെയ്തത്. വീടിന്റെ ഉമ്മറത്ത് ഇന്നു പുലർച്ചെയാണ് കണ്ണൻകുട്ടിയെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
അഞ്ച് ലക്ഷത്തിലേറെ തുക കണ്ണൻകുട്ടിക്ക് കടം ഉണ്ടായിരുന്നു. കൃഷി ആവശ്യത്തിനു വേണ്ടി സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വട്ടിപ്പലിശക്കാരിൽ നിന്നും കണ്ണൻകുട്ടി പണം കടം വാങ്ങിയിരുന്നു. ഇരു കൂട്ടരുടേയും ഭീഷണിയെത്തുടർന്നാണ് അദ്ദേഹം ആത്മഹത്യ ചെയ്തതെന്ന് കണ്ണന്റെ സഹോദരീ ഭർത്താവിനെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തു.
ഞായറാഴ്ച നെന്മാറയിലെ കെആർ എന്ന ധനകാര്യ സ്ഥാപനത്തിൽ നിന്നും ആളുകളെത്തി കണ്ണൻകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, നിങ്ങള്‍ ഒറ്റയ്ക്കല്ല. സഹായം തേടാം ഉടനെ. ദയവായി വിളിക്കൂ: ദിശ ഹെല്‍പ്പ്‍ലൈന്‍ - 1056 (ടോള്‍ ഫ്രീ)
അഞ്ച് ലക്ഷത്തിലേറെ തുക കണ്ണൻകുട്ടിക്ക് കടം ഉണ്ടായിരുന്നു. കൃഷി ആവശ്യത്തിനു വേണ്ടി സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വട്ടിപ്പലിശക്കാരിൽ നിന്നും കണ്ണൻകുട്ടി പണം കടം വാങ്ങിയിരുന്നു. ഇരു കൂട്ടരുടേയും ഭീഷണിയെത്തുടർന്നാണ് അദ്ദേഹം ആത്മഹത്യ ചെയ്തതെന്ന് കണ്ണന്റെ സഹോദരീ ഭർത്താവിനെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തു.
ഞായറാഴ്ച നെന്മാറയിലെ കെആർ എന്ന ധനകാര്യ സ്ഥാപനത്തിൽ നിന്നും ആളുകളെത്തി കണ്ണൻകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, നിങ്ങള്‍ ഒറ്റയ്ക്കല്ല. സഹായം തേടാം ഉടനെ. ദയവായി വിളിക്കൂ: ദിശ ഹെല്‍പ്പ്‍ലൈന്‍ - 1056 (ടോള്‍ ഫ്രീ)