ആപ്പ്ജില്ല

വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന മൂന്ന് ദളിത് സഹോദരിമാര്‍ക്ക് നേരെ ആസിഡ് ആക്രമണം

ഏറ്റവും കൂടുതല്‍ പൊള്ളലേറ്റ മൂത്ത പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. അടുത്ത് തന്നെ വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു.

Samayam Malayalam 13 Oct 2020, 3:22 pm
ലക്‌നൗ: വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന മൂന്ന് ദളിത് സഹോദരിമാര്‍ക്ക് നേരെ ആസിഡ് ആക്രമണം. പരിക്കേറ്റതിനെ തുടര്‍ന്ന്, മൂന്ന് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലക്‌നൗവില്‍ നിന്ന് 117 കിമീ അകലെയുള്ള ഗോണ്ട ജില്ലയിലെ ഒരു ഗ്രാമത്തില്‍ പുലര്‍ച്ചെ 2 മണിയ്ക്കാണ് സംഭവം ഉണ്ടായത്.
Samayam Malayalam ACID ATTACK
പ്രതീകാത്മക ചിത്രം


Also Read: ഒരാള്‍ക്ക് രണ്ടിലധികം തവണ കൊവിഡ്; കടുത്ത രോഗലക്ഷണങ്ങള്‍, ആദ്യത്തേതിനേക്കാള്‍ ഭീകരം

ടെറസിലൂടെ വീടിനുള്ളിലേക്ക് കയറിവന്ന അക്രമികള്‍ ഉറങ്ങിക്കിടക്കുകയായിരുന്ന മൂന്ന് പെണ്‍കുട്ടികളുടെ മുഖത്തേയ്ക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. അവരുടെ കരച്ചില്‍ കേട്ട് പിതാവ് ഓടിയെത്തിയപ്പോഴേയ്ക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു.

മൂത്ത സഹോദരിയ്ക്ക് (17) 30 %, രണ്ടാമത്തെ സഹോദരിയ്ക്ക് (12) 20 %, ഇളയ സഹോജദരിയ്ക്ക് (8) 7 % പൊള്ളലേറ്റിട്ടിട്ടുണ്ട്. ഗോണ്ടയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ അവരെ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തുണി തേച്ചാണ് പിതാവ് കുടുംബത്തില്‍ വരുമാന മാര്‍ഗ്ഗം കണ്ടെത്തിയിരുന്നത്. 'ഏറ്റവും കൂടുതല്‍ പൊള്ളലേറ്റ മൂത്ത പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. അടുത്ത് തന്നെ വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. മകളുടെ മുഖം മുഴുവന്‍ ആസിഡ് ആക്രമണത്തില്‍ പൊള്ളലേറ്റു. ഇനി എങ്ങനെ വിവാഹം നടക്കുമെന്ന് അറിയില്ല', പിതാവ് പറഞ്ഞു.

Also Read: രാജ്യത്ത് കൊവിഡ് വ്യാപനം കുറയുമ്പോള്‍ ആശങ്കയാകുന്നത് ഈ സംസ്ഥാനങ്ങള്‍

സ്ഥലത്ത് ഫോറന്‍സിക് സംഘവും ഡോഗ് സ്‌ക്വാഡും എത്തിയിട്ടുണ്ട്. ആസിഡ് ആക്രമണത്തിന് പിന്നില്‍ കുടുംബത്തിന് ആരെയും സംശയമില്ല. അജ്ഞാതരായ ആളുകളെ ലക്ഷ്യമിട്ടാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. കുടുംബത്തെ അറിയാവുന്ന ഒരാള്‍ക്കെങ്കിലും ആസിഡ് ആക്രമണത്തില്‍ പങ്കുണ്ടാകുമെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഷൈലേന്ദ്ര കുമാര്‍ പാണ്ഡെ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്