തിരുവനന്തപുരം: രണ്ടു കോടി രൂപ വില വരുന്ന സ്വർണം തിരുവനന്തപുരം വിമാനത്താവളം വഴി കടത്താൻ ശ്രമിക്കുന്നതിനിടെ പിടികൂടി. കാസർഗോഡ് സ്വദേശിയായ ഇബ്രാഹിം മൻസൂർ(33), എറണാകുളം സ്വദേശി കണ്ണൻ(30) എന്നിവർ പിടിയിലായി. സ്വർണം കടത്താൻ ഇവരെ സഹായിച്ച എയർ ഇന്ത്യ സാറ്റ്സിലെ ജീവനക്കാരൻ ആലപ്പുഴ സ്വദേശി മുഹമ്മദ് ഷിനാ (33) സും പിടിയിലായി. 116 ഗ്രാം വീതം തൂക്കമുള്ള 50 സ്വർണ ബിസ്‌കറ്റുകളാണ് ഇവർ കടത്താൻ ശ്രമിച്ചത്.
ഇബ്രാഹിമും കണ്ണനും ഇന്നലെ അബുദാബിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിലാണ് എത്തിയത്. യാത്രക്കാർ റൺവേയിൽ നിന്ന് ടെർമിനലിലേക്ക് കൊണ്ട് വരുമ്പോൾ ബസിൽ വെച്ച് എയർ ഇന്ത്യ സാറ്റ്സ് ജീവനക്കാരന് കൈമാറാൻ ശ്രമിക്കുന്നതിനിടെയാണ് മൂവരും പിടിയിലായത്.
ഡിആർഐഐ സംഘത്തിന് നേരത്തെ തന്നെ സ്വർണം കടത്തുന്നതായി സൂചന ലഭിച്ചിരുന്നു. കറുത്ത ടേപ്പ് ഉപയോഗിച്ച് സ്വർണം പൊതിഞ്ഞിരുന്നു. ഒരു കിലോ സ്വർണത്തിന് ഷിനാസിന് 50000 രൂപ നൽകുമെന്നായിരുന്നു ഇവരുടെ കരാർ. പിടിയിലായ മുഹമ്മദ് ഷിനാസിനെ ജോലിയിൽ നിന്ന് പുറത്താക്കിയതായി എയർ ഇന്ത്യ സാറ്റ്സ് എച്ച്.ആർ മേധാവി അറിയിച്ചു.
ഇബ്രാഹിമും കണ്ണനും ഇന്നലെ അബുദാബിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിലാണ് എത്തിയത്. യാത്രക്കാർ റൺവേയിൽ നിന്ന് ടെർമിനലിലേക്ക് കൊണ്ട് വരുമ്പോൾ ബസിൽ വെച്ച് എയർ ഇന്ത്യ സാറ്റ്സ് ജീവനക്കാരന് കൈമാറാൻ ശ്രമിക്കുന്നതിനിടെയാണ് മൂവരും പിടിയിലായത്.
ഡിആർഐഐ സംഘത്തിന് നേരത്തെ തന്നെ സ്വർണം കടത്തുന്നതായി സൂചന ലഭിച്ചിരുന്നു. കറുത്ത ടേപ്പ് ഉപയോഗിച്ച് സ്വർണം പൊതിഞ്ഞിരുന്നു. ഒരു കിലോ സ്വർണത്തിന് ഷിനാസിന് 50000 രൂപ നൽകുമെന്നായിരുന്നു ഇവരുടെ കരാർ. പിടിയിലായ മുഹമ്മദ് ഷിനാസിനെ ജോലിയിൽ നിന്ന് പുറത്താക്കിയതായി എയർ ഇന്ത്യ സാറ്റ്സ് എച്ച്.ആർ മേധാവി അറിയിച്ചു.