ആപ്പ്ജില്ല

ഒരു കുടുംബത്തിലെ മൂന്ന് പേർ വെടിയേറ്റ് മരിച്ചു; മൃതദേഹങ്ങൾ കണ്ടെത്തിയത് വീട്ടിൽ, അന്വേഷണം ആരംഭിച്ച് പോലീസ്

ചെന്നൈ സൗകാർപേട്ടിലെ അപ്പാർട്ട്‌മെൻ്റിലാണ് ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക നിഗമനത്തിൽ കൊലപാതകമാണെന്ന് പോലീസ്

Samayam Malayalam 12 Nov 2020, 4:14 pm
ചെന്നൈ: ചെന്നൈയിൽ ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ദിലീപ് താലീൽ ചന്ദ്(74) ഭാര്യ പുഷ്‌പ ഭായ് (70) മകൻ ഷിർഷിത്(40) എന്നിവരെയാണ് സൗകാർപേട്ടിലെ അപ്പാർട്ട്‌മെൻ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്വേഷണം തുടരുകയാണെന്നും പ്രാഥമിക നിഗമനത്തിൽ കൊലപാതകമാണെന്നും പോലീസ് പറഞ്ഞു.
Samayam Malayalam സംഭവസ്ഥലത്ത് പോലീസ് നടത്തിയ പരിശോധന. Photo: TOI
സംഭവസ്ഥലത്ത് പോലീസ് നടത്തിയ പരിശോധന. Photo: TOI


Also read: ഭാര്യയെ സംശയം: തമിഴ്നാട്ടിൽ യുവാവ് രണ്ട് പെൺമക്കളെ കമ്പിപ്പാരകൊണ്ട് അടിച്ച് കൊന്നു

ബുധനാഴ്‌ച വൈകീട്ടാണ് കൊലപാതകം നടന്നത്. ഒരു സ്വകാര്യസ്ഥാപനത്തിൻ്റെ ഉടമയായ ദിലീപും കുടുംബവും മൂന്ന് നില അപ്പാർട്ട്‌മെൻ്റിലെ താഴത്തെ നിലയിലാണ് താമസിച്ചിരുന്നത്. സംഭവദിവസം വൈകീട്ട് മകൾ പിങ്കി ഫോൺ ചെയ്‌തെങ്കിലും പ്രതികരണമുണ്ടായില്ല. തുടർച്ചയായി ബന്ധപ്പെടാൻ ശ്രമം നടത്തിയെങ്കിലും ആരും ഫോൺ എടുക്കാതെ വന്നതോടെ പിങ്കി ഭർത്താവിനെ അപ്പാർട്ട്‌മെൻ്റിലേക്ക് അയച്ചു.

വൈകീട്ട് 7.30 ഓടെ പിങ്കിയുടെ ഭർത്താവ് വീട്ടിൽ എത്തിയപ്പോഴാണ് മൂന്ന് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. അപ്പാർട്ട്മെൻ്റിൽ പരിശോധന നടത്തിയ പോലീസ് കൊലപാതകമാണെന്ന നിഗമനത്തിലെത്തി. താലീൽ ചന്ദിനും ഭാര്യയും നെറ്റിയിലാണ് വെടിയേറ്റത്. ദിലീപിൻ്റെ താടിഭാഗത്താണ് വെടിയേറ്റത്.

സിസിടിവി പരിശോധിച്ച പോലീസ് ബുധനാഴ്‌ച വൈകീട്ട് അപ്പാർട്ട്‌മെൻ്റിൽ ഒരു അജ്ഞാതൻ എത്തിയതായി കണ്ടെത്തി. വെടിയൊച്ചകളോ മറ്റ് അസ്വാഭാവിക ശബ്‌ദങ്ങളോ വീട്ടിൽ നിന്നും കേട്ടിരുന്നില്ലെന്ന് തൊട്ടടുത്തുള്ള താമസക്കാർ പറഞ്ഞു.

Also Read: 23 വർഷം ജയിലിൽ; 75-ാം വയസിൽ പുറം ലോകം കണ്ട് പരമ്പര കൊലയാളി

ഭാര്യയുമായി അകന്ന് കഴിയുന്ന ഷിർഷിത്ത് ഏറെനാളായി മാതാപിതാക്കൾക്കൊപ്പമാണ് താമസിക്കുന്നത്. ഇവരുടെ വിവാഹമോചനം സംബന്ധിച്ച കേസ് കോടതിയിൽ നടക്കുകയാണ്. ഇതിനിടെയാണ് കൊലപാതകം നടക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്