ആപ്പ്ജില്ല

നേര്‍ച്ചപ്പെട്ടികള്‍ ക്ഷേത്ര മുറ്റത്ത്; മൂന്ന് പൂജാരികളെ അതിക്രൂരമായി കൊന്ന് കവര്‍ച്ചാ സംഘം

മൂന്ന് പേരുടെയും തല പാറക്കല്ല് കൊണ്ട് തകര്‍ത്ത നിലയിലായിരുന്നു.

Samayam Malayalam 11 Sept 2020, 3:27 pm
മാണ്ഡ്യ: മൂന്ന് പുരോഹിതര്‍ കൊല്ലപ്പെട്ട നിലയില്‍. കര്‍ണാടകയിലെ ഗുട്ടാലുവിലെ ക്ഷേത്ര മുറ്റത്താണ് മൂന്ന് പുരോഹിതരുടെ മൃതദേഹം കണ്ടെത്തിയത്. ഗണേഷ്, പ്രകാശ്, ആനന്ദ് എന്നീ മൂന്ന് പേരുടെ മൃതദേഹങ്ങളാണ് രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്.
Samayam Malayalam ക്ഷേത്രത്തില്‍ കവര്‍ച്ച


മൂന്ന് പേരുടെയും തല പാറക്കല്ല് കൊണ്ട് തകര്‍ത്ത നിലയിലായിരുന്നു. ക്ഷേത്രത്തിന്റെ വാതില്‍ തുറന്നു കിടന്ന നിലയില്‍ കണ്ട ഗ്രാമവാസികളാണ് മൃതദേഹങ്ങള്‍ കണ്ടത്.

Also Read: 'അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കും, ചർച്ചകൾ തുടരും'; മോസ്‌കോയിൽ നിർണായക തീരുമാനമെടുത്ത് ഇന്ത്യയും ചൈനയും

ക്ഷേത്രത്തിലെ നേര്‍ച്ചപ്പെട്ടിയില്‍ നിന്നും കറന്‍സി നോട്ടുകള്‍ എടുത്ത ശേഷം നാണയങ്ങള്‍ ഉപേക്ഷിച്ചതായി കാണാം. കൊല്ലപ്പെട്ട മൂന്ന് പേരും ബന്ധുക്കളായിരുന്നു.

ക്ഷേത്രത്തിന്റെ സുരക്ഷ കണക്കിലെടുത്ത് മൂന്ന് പേരും ക്ഷേത്രത്തില്‍ തന്നെയാണ് ഉറങ്ങാറുള്ളതെന്ന് പോലീസ് പറഞ്ഞു. ക്ഷേത്രം മുസ്‌റായ് വകുപ്പിന് കീഴിലാണ്. ഗുട്ടാലുവിലുള്ള ഈ ക്ഷേത്രം ബി ഗ്രൂപ്പ് ക്ഷേത്രമാണ്. സംഭവസ്ഥലത്ത് പോലീസെത്തി പരിശോധന നടത്തി.

കൊല്ലപ്പെട്ടവരുടെ ഭാഗത്ത് നിന്ന് പ്രതിരോധിച്ചതിന്റെ സൂചനകളൊന്നും പോലീസ് കണ്ടെത്തിയിട്ടില്ല. ഒരു തരത്തിലുള്ള ചെറുത്തുനില്‍പ്പിന്റെ സൂചനകള്‍ ലഭ്യമല്ലാത്തതിനാല്‍ മൂന്ന് പേരും കൊല്ലപ്പെട്ടത് ഉറക്കത്തിനിടയിലാണെന്ന് സംശയിക്കപ്പെടുന്നു.


മൂന്നിലധികം അക്രമകാരികള്‍ കൊലപാതകത്തില്‍ പങ്കാളികളാകാമെന്ന് പോലീസുകാര്‍ സംശയിക്കുന്നു. ശൂന്യമായ നേര്‍ച്ചപ്പെട്ടികള്‍ ക്ഷേത്രത്തിന് പുറത്ത് നിന്നാണ് കണ്ടെത്തിയത്. മൂന്ന് നേര്‍ച്ച പെട്ടികളില്‍ നിന്നും മോഷ്ടാക്കള്‍ കവര്‍ച്ച നടത്തിയിട്ടുണ്ട്. ശ്രീകോവിലിന് മുമ്പിലുള്ള തുറന്ന മേട വിലപിടിപ്പുള്ള സാധനങ്ങളും പൈസയും കൊള്ളയടിച്ചതായി പോലീസ് പറഞ്ഞു.

Also Read: വ്യവസായ മന്ത്രി ഇ പി ജയരാജന് കൊവിഡ്; രോഗം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രി

കുറ്റവാളികളെ കണ്ടെത്താന്‍ മാണ്ഡ്യ പോലീസ് സ്‌നിഫര്‍ നായ്ക്കളുടെ സഹായം തേടുന്നുണ്ട്. കുറ്റകൃത്യം നടന്ന സ്ഥലത്ത് ഫോറന്‍സിക് വിദഗ്ധര്‍ തെളിവുകള്‍ ശേഖരിക്കാന്‍ തുടങ്ങി. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്